ആഡംബര ഭ്രമം തലയ്ക്ക്പിടിച്ച അശ്വതി, പെണ്ണും ലഹരിയും കൊണ്ട് കൊച്ചിയെ കയ്യടക്കിയപ്പോൾ തലസ്ഥാനത്ത് അറിയപ്പെടുന്ന ഗുണ്ടാ നേതാവായി അശ്വതിയുടെ സഹോദരൻ! പ്രായപൂർത്തിയാകും മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ഒബ്സർവേഷൻ ഹോമിൽ! 2016ൽ ദുബായിൽവച്ച് ലഹരി ഉപയോഗത്തിന് അറസ്റ്റിൽ... 2018 ൽ കൊച്ചിയിൽ വച്ച് ലോകവ്യാപകമായി നിരോധിക്കപ്പെട്ട അതി ഭീകര മയക്കു മരുന്നുമായി പിടിയിൽ.. പുറത്തിറങ്ങിയ ശേഷം വീണ്ടും അശ്വതിയുടെ ലീലാവിലാസം ആവർത്തിക്കപ്പെടുമ്പോൾ...

കൊച്ചിയിൽ സുഹൃത്ത് നൗഫലിനൊപ്പം പിടിയിലായ നടി അശ്വതിബാബു സിനിമാ, സീരിയൽ മേഖലയിൽ അത്ര പരിചിതമായ മുഖമല്ല. വളരെ ചുരുക്കം സിനിമകളിലും സീരിയലുകളിലും മാത്രമാണ് അഭിനയിച്ചതെങ്കിലും നടിയെന്ന പേരിലാണ് ഇവർ പലരുമായും ബന്ധം സ്ഥാപിച്ചിരുന്നത്. പ്രായപൂർത്തിയാകും മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നു ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ ചരിത്രവുമുണ്ട്. 2016ൽ ദുബായിൽവച്ചും ലഹരി ഉപയോഗിച്ചതിനു പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു. ലോകവ്യാപകമായി നിരോധിക്കപ്പെട്ട അതി ഭീകര മയക്കു മരുന്നുമായി അശ്വതിബാബുവും ഡ്രൈവറും 2018 ൽ കൊച്ചിയിൽ വച്ച് പിടിയിലായിരുന്നു.
അതേസമയം അശ്വതിബാബു പിടിയിലായത് പിന്നാലെ സഹോദരൻ ഷിബിന്റെയും പഴയ വാർത്തകൾ കുത്തിപ്പൊക്കുകയാണ് സോഷ്യൽമീഡിയ. തലസ്ഥാനത്ത് അറിയപ്പെടുന്ന ഗുണ്ടാ നേതാവാണ് അശ്വതി ബാബുവിന്റെ സഹോദരൻ ഷിബിൻ. ഗുണ്ടായിസം ആയുധമാക്കി മോഷണവും പിടിച്ച്പറിയുമൊക്കെയായിരുന്നു ഷിബിന്റെ ലീലാവിലാസം പോലീസുകാരുടെ നോട്ടപ്പുള്ളിയായി ഗുണ്ടാ ലിസ്റ്റിൽ ഇടം പിടിച്ച അശ്വതിയുടെ സഹോദരൻ പലതവണ അഴിക്കുള്ളിലായി. ശിക്ഷ കഴിഞ്ഞെത്തിയ ഷിബിൻ പട്ടാപ്പകൽ പണംകൊടുത്ത് പെൺകുട്ടികളെ വീട്ടിലേക്ക് വിളിച്ച് വരുത്തി അനാശ്യാസ്യവും കഞ്ചാവ് കൃഷിയുമൊക്കെയായി തുടർന്നുള്ള ജീവിതം ആസ്വദിക്കുകയായിരുന്നു. ആഡംബര ഭ്രമം തലയ്ക്ക്പിടിച്ച അശ്വതി പെണ്ണും ലഹരിയും കൊണ്ട് കൊച്ചിയെ കയ്യടക്കിയപ്പോൾ തിരുവനന്തപുരത്തെ നടിയുടെ വീട്ടുവളപ്പില്‍ കഞ്ചാവുകൃഷി നടത്തി പെണ്ണും ലഹരിയുമായി മുന്നേറുകയായിരുന്നു സഹോദരൻ.
അതേസമയം 2018ലും എം ഡി എം എ ലഹരി പദാർഥവുമായി നടി അറസ്റ്റിലായത് ഫ്ളാറ്റ് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടക്കുന്നതായി പോലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസ് റെയിഡ്. വിൽപ്പനക്ക് പുറമെ മുന്ന് ദിവസത്തിലൊരിക്കൽ വീതം അശ്വതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് അന്ന് പറഞ്ഞിരുന്നു. കൊച്ചിയിലെ ഡിജെ പാർട്ടികളടക്കമുള്ള ഉന്നത പാർട്ടികളിൽ ഇത്തരം മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്നും സാധാരണ മയക്കുമരുന്നിൽ നിന്നും വ്യത്യസ്തമായി 24 മണിക്കൂർ വരെ ഇതിന്റെ ലഹരി നിലനിൽക്കുമെന്നും പൊലീസ് പറയുന്നു. മയക്കുമരുന്നിന് അടിമകൂടിയായ നടി വളരെ തന്ത്രപരമായാണ് മയക്കുമരുന്ന് കൈമാറ്റം അന്ന് നടത്തിയിരുന്നത്. അതിനായി വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ തന്നെ തുടങ്ങിയിരുന്നു. വാട്സ് ആപ്പ് വഴി ഇടപാടുകാരുമായി കച്ചവടം ഉറപ്പിച്ച ശേഷം നഗരത്തിലെ വന്‍കിട ബേക്കറികളിലും ഹോട്ടലുകളിലുമെത്തി ഇവ കൈമാറുകയാണ് ചെയ്തിരുന്നതെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ചെറു പായ്ക്കറ്റുകളിലാക്കിയായിരുന്നു നടി മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. സംശയം തോന്നാതിരിക്കാനായിരുന്നു ഇത്. സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ ഇവരുടെ ഇടപാടുകാരായി ഹോട്ടലുകളില്‍ എത്തിയിരുന്നു എന്നായിരുന്നു വിവരം. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശത്തിലൂടെയാണ് കച്ചവടം ഉറപ്പിച്ചിരുന്നത്. അശ്വതിയെ അറസ്റ്റ് ചെയ്യുമ്ബോള്‍ മുംബൈ സ്വദേശിനിയായ 22 കാരിയെ പൊലീസ് ഫ്ളാറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി പെണ്‍കുട്ടികളെ ബാംഗ്ലൂര്‍, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നും കൊച്ചിയിലെത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. പെൺവാണിഭത്തിനായി പ്രത്യേക വാട്ട്സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. ഇതുവഴിയാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. ഫ്ളാറ്റില്‍ താമസിച്ചിരുന്നവരെ ചോദ്യം ചെയ്തപ്പോള്‍ നിരവധി പെണ്‍കുട്ടികളെ കൊണ്ടുവന്നിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്.
അശ്വതി എല്ലാദിവസവും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണ് എന്നാണ് പൊലീസ് പറഞ്ഞത്. ഒരു ദിവസം പോലും ഇവര്‍ക്ക് ഉപയോഗിക്കാതിരിക്കാന്‍ കഴിയില്ല. അതിനാല്‍ സ്വന്തം ഡ്രൈവറെ ബാംഗ്ലൂരില്‍ വിട്ട് സാധനം വാങ്ങുകയാണ് പതിവ്. മിക്ക ദിവസങ്ങളിലും ഡ്രൈവര്‍ ബിനോയ് എബ്രഹാം ബാംഗ്ലൂരില്‍ പോകുന്നത് പതിവായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസിലാണ് യാത്രചെയ്തിരുന്നത്. ഇങ്ങനെ കൊണ്ടു വരുന്നതിനിടയിലാണ് പൊലീസ് ഇയാളെ പിന്‍തുടര്‍ന്ന് നടിയുടെ ഫ്ളാറ്റിലെത്തി 2018ൽ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകും മുന്‍പു തന്നെ സമാനമായ ചില കേസുകളില്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ ചരിത്രവും അശ്വതിക്കുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016 ല്‍ അശ്വതി ദുബായില്‍ പിടിയിലായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























