പറഞ്ഞ വാക്ക് റോബിൻ പാലിച്ചു, പക്ഷെ ഞാൻ മറന്നു: എനിക്ക് മനഃസാക്ഷി ഉണ്ടോ ചേച്ചി എന്ന് ചോദിച്ച് റോബിൻ കരഞ്ഞു:- ബിഗ്‌ബോസ് ഹൗസിനുള്ളിൽ റോബിനുമായുള്ള കോമ്പോയെ പറ്റി തുറന്ന് പറഞ്ഞ് നടി ലക്ഷ്മി പ്രിയ

ബിഗ്‌ബോസ് സീസൺ 4ൽ ഏറ്റവും കൂടുതൽ ഹരാസ്മെന്റും ഒറ്റപെടലുകളും ഏറ്റുവാങ്ങിയ വ്യക്തി താനാണെന്ന് നടി ലക്ഷ്മിപ്രിയ പലപ്പോഴും ഷോയ്ക്കിടെ പറഞ്ഞിരുന്നു. ഷോയുടെ തുടക്കം മുതൽ തന്നെ ലക്ഷ്മി ഗെയിമുകളിൽ സജീവമായിരുന്നു. മറ്റ് പല മത്സരാർത്ഥികളും ആദ്യം തന്നെ ലക്ഷ്മിക്കെതിരെ തിരിഞ്ഞിരുന്നു. ലക്ഷ്മി പ്രിയ മറ്റുള്ളവർക്ക് മേൽ അധികാര ഭാവം കാണിക്കുന്നുവെന്നായിരുന്നു പലരുടെയും പരാതി. ഒപ്പോഴിതാ ബിഗ്‌ബോസ് ഹൗസിനുള്ളിൽ റോബിനുമായുള്ള കോമ്പോയെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.
ബിഗ് ബോസ് ഹൗസിലെ ആദ്യ ആഴ്ചകളിൽ റോബിനുമായി നല്ല തല്ലുണ്ടാക്കിയ ആളാണ് ഞാൻ. ഇഷ്ടപ്പെടാത്ത കാര്യം റോബിൻ എന്നല്ല എന്റെ അച്ഛൻ വന്ന് പറഞ്ഞാലും ഞാൻ കോട്ടോണ്ടിരിക്കുന്ന ആളല്ല. അപ്പോൾ തന്നെ അതിനക്കുറിച്ച് പറയുകയും ചെയ്യും. ആദ്യത്തെ ആഴ്ചയിൽ എന്നോട് വഴക്കുണ്ടാക്കിയത് അപ്പൻ എന്ന പഴഞ്ചൊല്ല് പറഞ്ഞതിനായിരുന്നു. റോബിനോട് നല്ല രീതിയിൽ വഴക്കിട്ടിട്ടുണ്ടെന്ന് താരം പറയുന്നു. പക്ഷെ പിന്നീട് അങ്ങോട്ട് ഞങ്ങൾ തമ്മിലുള്ള അടുപ്പം വല്ലാതെ കൂടി. മത്സരാർത്ഥികൾ 20 പേരുണ്ടെങ്കിലും മറ്റുള്ളവർ ചേർന്ന് ഒറ്റപ്പെടുത്തുന്ന അവസ്ഥയുണ്ടായി.
ആദ്യത്തെ ആഴ്ചകളിൽ വീട്ടിൽ പോകണം എന്ന് പറഞ്ഞ് നടന്ന ഞാനാണ് അവിടെ 100 ദിവസം നിന്നിട്ട് ഇറങ്ങിയതെന്ന് താരം പറയുന്നു. ഞാൻ ഹൗസിനുള്ളിൽ ഒറ്റക്ക് ഇരുന്നാൽ എൻ്റെയടുത്ത് വന്ന് ഇരുന്ന് ആശ്വസിപ്പിക്കുകയും എന്നെ മോട്ടിവേറ്റ് ചെയ്ത് വീണ്ടും മത്സരിക്കാനുള്ള ഊർജവും തന്നിരുന്നത് റോബിൻ മാത്രമാണ്. ഞാൻ ഒരു ഗെയിം പ്ലാനുമില്ലാതെയാണ് ഹൗസിലേക്ക് വന്നതെന്ന് മനസ്സിലാക്കിയിട്ടുള്ള ആൾ റോബിനാണ്.
ജെയിൽ ടാസ്ക്കിനിടെ റോബിൻ എനിക്ക് വേണ്ടി തോറ്റ് തന്നിരുന്നു. ജയിൽ നോമിനേഷൻ ടാസ്ക്കിൽ നമ്മൾക്ക് തോൽക്കാം, എന്നിട്ട് ഒരുമിച്ച് ജയിലിൽ പോകാം. ജയിലിൽ ഒരുപാട് നേരം കുറേയധികം കാര്യങ്ങൾ സംസാരിക്കാല്ലോ എന്ന് പറഞ്ഞു. പറഞ്ഞ വാക്ക് റോബിൻ പാലിച്ചെന്നും ലക്ഷ്മിപ്രിയ പറയുന്നു. പക്ഷെ ടാസ്ക്കിൽ ഞാനും ബ്ലെസ്ലിയും ഒരേ പോയിൻ്റ് നേടി ജയിച്ചു. റോബിൻ മാത്രം ജയിലിൽ പോയി. അതിന് ശേഷം റോബിൻ എന്നോട് വന്ന് എനിക്ക് മനസാക്ഷി ഉണ്ടോ ചേച്ചി എന്ന് ചോദിച്ച് കരഞ്ഞു. എനിക്ക് അത് ഭയങ്കര ഷോക്ക് ആയിരുന്നെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























