ആ യാത്രയിൽ എന്തോ മോശം സംഭവിച്ചേക്കുമെന്ന്, തരുണി മുൻകൂട്ടി കണ്ടൂ!! അറം പറ്റിയപോലെ ആ സന്ദേശം: എത്തിയപ്പോൾ കണ്ട ആ കാഴ്ച ഭയാനകമായിരുന്നു....

മലയാളിപ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമായിരുന്നു തരുണി സച്ച്‌ദേവ്. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് തരുണിയെ മരണം കവര്‍ന്നെടുത്തത്. ഇപ്പോഴിതാ നേപ്പാൾ വിമാനാപകടത്തിനു ശേഷം തരുണിയുടെ മരണം വീണ്ടും ചർച്ചയാവുകയാണ്. തന്റെ പതിനാലാം പിറന്നാളാള്‍ ദിനത്തില്‍ അമ്മയ്ക്കൊപ്പം നേപ്പാളിലെ പൊഖാരയില്‍ നിന്ന് ജോംസോമിലേക്ക് പറക്കുമ്പോഴായിരുന്നു അപകടം. ജോംസോമിന് സമീപം വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. മൂന്നുജോലിക്കാരും 16 ഇന്ത്യന്‍ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പൊഖാരയില്‍ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകര്‍ന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്ദേവും അപകടത്തില്‍ കൊല്ലപ്പെട്ടു. വിമാനാപകടത്തെക്കുറിച്ച് കേട്ടപ്പോള് തനിക്ക് ദേഷ്യമാണ് തോന്നിയതെന്ന് തരുണിയുടെ പിതാവായ ഹരീഷ് സച്ച്ദേവ് പറഞ്ഞതും ഏറെ ചർച്ചയായി. വിമാനാപകടത്തെക്കുറിച്ച് വീണ്ടും കേട്ടപ്പോള് സത്യത്തില് ദേഷ്യമാണ് തോന്നിയത്.
ഇവരൊന്നും ഇപ്പോഴും കാര്യങ്ങളെക്കുറിച്ച് മനസിലാക്കിയിട്ടില്ല. എത്ര പേരുടെ ജീവനും ജീവിതവുമാണ് നഷ്ടപ്പെടുന്നതെന്ന് അവര്ക്കറിയില്ല. ഈ ആളുകളുടെ വിമാനങ്ങള്ക്ക് നല്ല പഴക്കമുണ്ട്. സ്വന്തം നേട്ടത്തിനായി ഓടുന്നവര് മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇത്തരത്തിലൊരു അപകടത്തിലാണ് എനിക്ക് ഭാര്യയേയും മകളേയും നഷ്ടമായത്. ഇപ്പോഴും അതേക്കുറിച്ച് ഓര്ക്കുമ്പോള് എനിക്ക് ഞെട്ടലാണ്.
തരുണിയും അമ്മ അപകടത്തിൽപെട്ട സമയത്ത് സംഭവിച്ച കാര്യങ്ങളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ഞാന് അന്ന് മുംബൈയിലായിരുന്നു. ഭാര്യയും മോളും നേപ്പാളിലേക്ക് പോയിരുന്നു. ഗോവയില് പോവാനാണ് ആഗ്രഹമെന്ന് പറഞ്ഞ് മോള് ഒരു പ്ലാനുണ്ടാക്കിയിരുന്നു. അവിടെ പാരാഗ്ലൈഡിംഗ് നടത്താന് ആഗ്രഹമുണ്ടെന്നും എന്നോട് പറഞ്ഞിരുന്നു. ആ സമയത്ത് ഭാര്യ അവളുടെ സുഹൃത്തുക്കള്ക്കൊപ്പം നേപ്പാള് സന്ദര്ശിക്കാന് പോവുന്നുണ്ടായിരുന്നു. അപ്പോഴാണ് തരുണിയേയും കൂടെ കൂട്ടിയത്. താല്പര്യമില്ലാഞ്ഞിട്ടും മോളും അവർക്കൊപ്പം ചേരുകയായിരുന്നു.
ആ യാത്രയില് എന്തോ മോശം സംഭവിച്ചേക്കുമെന്ന് മോള്ക്ക് തോന്നിയിരുന്നുവെന്ന് തോന്നുന്നു. ഈ വിമാനം തകര്ന്നാല് ഞാന് നിന്നോട് ഐ ലവ് യൂ പറയുമെന്ന് അവള് ഒരു സുഹൃത്തിന് മെസ്സേജ് അയച്ചിരുന്നു. ആ യാത്രയ്ക്ക് മുന്പ് തരുണി മെസ്സേജ് അയച്ചതിനെക്കുറിച്ച് നേരത്തെ സുഹൃത്തുക്കളും തുറന്ന് പറഞ്ഞിരുന്നു. അമ്മയ്ക്കൊപ്പം ഒരു യാത്ര പോവുകയാണെന്നും, നിങ്ങളെയെല്ലാം എനിക്ക് മിസ് ചെയ്യുമെന്നുമായിരുന്നു മെസ്സേജ്. എന്താണ് ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോള് തമാശയാണെന്നായിരുന്നു മറുപടി. ആ വാക്കുകള് അറംപറ്റിയത് പോലെയാവുകയായിരുന്നു പിന്നീട്.
അപകടത്തെക്കുറിച്ച് അറിഞ്ഞ് അവിടെ എത്തിയപ്പോള് കണ്ട കാഴ്ച എന്നെ ഞെട്ടിച്ചിരുന്നു. മൃതദേഹങ്ങളില് നിന്നും സ്വര്ണ്ണവും പണവുമൊക്കെ എടുത്ത് പോവുന്നുണ്ടായിരുന്നു ചിലര്. ഭാര്യയുടെ സ്വര്ണ്ണാഭരണങ്ങളും കാശും വില കൂടിയ ഫോണുമെല്ലാം നഷ്ടമായിരുന്നു. എല്ലാം കൂടി 4 ലക്ഷം രൂപയോളം നഷ്ടം. അതൊന്നും ഞാന് ആ സമയത്ത് അറിഞ്ഞിരുന്നില്ല. ഭാര്യയേയും മകളേയും നഷ്ടമായതിന്റെ വേദനയിലായിരുന്നു. മകളുടെ ഡിവിഡി കാസറ്റും ഫോണും എനിക്ക് കിട്ടിയിരുന്നു. ആ അപകടത്തിന് ശേഷം ഭക്തിമാര്ഗം തിരഞ്ഞെടുക്കുകയായിരുന്നു ഞാന്.
വീട്ടിലൊരു ക്ഷേത്രം പണിതു. പൂജകളൊക്കെ ചെയ്യുന്നുണ്ട്. ആത്മീയതിലൂടെയാണ് ഞാന് ആ അപകടത്തെ ജീവിച്ചത്. ഇനി ഇത് മാത്രമേ എനിക്ക് ചെയ്യാനുള്ളൂയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. വിനയന്റെ തന്നെ സത്യം എന്ന ചിത്രത്തില്‍ തരുണി വേഷമിട്ടിരുന്നു. 2009 ല്‍ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്‍ നായകനായ പാ, തമിഴിലെ വെട്രി സെല്‍വന്‍ എന്നീ ചിത്രങ്ങളിലും തരുണി അഭിനയിച്ചു. വെള്ളിനക്ഷത്രം എന്ന വിനയന്‍ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ബാലതാരമായിരുന്നു തരുണി സച്ച്‌ദേവ്. സിനിമകളിലും പരസ്യ ചിത്രങ്ങളിലും തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു തരുണിയുടെ അപ്രതീക്ഷ വിയോഗം.
https://www.facebook.com/Malayalivartha


























