ലൈംഗികാതിക്രമം എന്റെ ജീവിതത്തിലുടനീളം കാര്യങ്ങൾ സങ്കീർണ്ണമാക്കി, അതിൽ നിന്ന് പുറത്തുവരാൻ എനിക്ക് വളരെയധികം സമയമെടുത്തു... ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ബന്ധുവായ സ്ത്രീ ലൈംഗികമായി പീഡിപ്പിച്ച അനുഭവത്തെ കുറിച്ച് ആദ്യമായി പിയൂഷ് മിശ്രയുടെ ആ വെളിപ്പെടുത്തൽ...

നടൻ, ഗായകൻ, സംഗീതസംവിധായകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന പിയൂഷ് മിശ്ര തന്റെ ആത്മകഥ സന്താപ് ത്രിവേദി അല്ലെങ്കിൽ ഹാംലെറ്റ് എന്ന കഥാപാത്രത്തിലൂടെ തന്റെ ജീവിതത്തിൽ സംഭവിച്ച മറക്കാനാകാത്ത സംഭവം വിവരിക്കുകയാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തന്റെ ബന്ധുവായ ഒരു സ്ത്രീ ലൈംഗികമായി ചൂഷണം ചെയ്‌തതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പിയൂഷ് മിശ്ര ഇപ്പോൾ. . തന്റെ ആത്മകഥാപരമായ നോവലായ തുംഹാരി ഔഖാത് ക്യാ ഹേ പിയൂഷ് മിശ്രയിലാണ് കുട്ടിക്കാലത്തെ അനുഭവത്തെ കുറിച്ച് അദ്ദേഹം എഴുതിയിരിക്കുന്നത്. ഈ സംഭവം തന്റെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയെങ്കിലും ആ വ്യക്തിയോട് ' പ്രതികാരം' ചെയ്യാൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് പിയുഷ് മിശ്ര അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹം പറഞ്ഞു, “ ലൈംഗികത വളരെ ആരോഗ്യകരമായ ഒരു കാര്യമാണ്, പക്ഷേ നിങ്ങളുടെ ആദ്യ അനുഭവം നല്ലതായിരിക്കണം, അല്ലാത്തപക്ഷം അത് നിങ്ങളുടെ ജീവിതത്തിനെ മുറിവേൽപ്പിക്കുന്നു, അത് നിങ്ങളെ ജീവിതത്തെ അസ്വസ്ഥമാക്കുന്നു. ആ ലൈംഗികാതിക്രമം എന്റെ ജീവിതത്തിലുടനീളം കാര്യങ്ങൾ സങ്കീർണ്ണമാക്കി, അതിൽ നിന്ന് പുറത്തുവരാൻ എനിക്ക് വളരെയധികം സമയമെടുത്തു. ചില ആളുകളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതിരിക്കാൻ ഞാൻ ആഗ്രഹിച്ചു. അവരിൽ ചിലർ സ്ത്രീകളും, ചില പുരുഷന്മാരും ആണ്. ഇപ്പോൾ സിനിമാ മേഖലയിൽ നല്ല നിലയിലാണ് അവരെല്ലാം. ആരോടും പ്രതികാരം ചെയ്യാനോ ആരെയും വേദനിപ്പിക്കാനോ ഞാൻ ആഗ്രഹിച്ചില്ലെന്ന് പീയൂഷ് മിശ്ര പറയുന്നു. മഖ്ബൂൽ, ഗുലാൽ, ഗാങ്സ് ഓഫ് വാസിപൂർ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് പീയുഷിനെ ശ്രദ്ധേയനാക്കിയത്. ഒരു നടൻ എന്നതിലുപരി, ബല്ലിമാരൻ എന്ന സംഗീത ബാൻഡിന്റെ ഗാനരചയിതാവും ഗായകനുമാണ് മിശ്ര.നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദദാരിയായ അദ്ദേഹം സ്വന്തമായി ഒരു തിയേറ്റർ ഗ്രൂപ്പ് ആരംഭിച്ചിരുന്നു. സാൾട്ട് സിറ്റി, ഇലീഗൽ 2 എന്നീ വെബ് സീരീസുകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
https://www.facebook.com/Malayalivartha























