അതിജീവിതയുടെ സിനിമയെ ഡീഗ്രേഡ് ചെയ്യാൻ വലിയ രീതിയിൽ ശ്രമം നടന്നിരുന്നുവെന്ന ആരോപണത്തിന് പിന്നാലെ ബൈജു കൊട്ടാരക്കെതിരെ ദിലീപ് അനുകൂലികളുടെ ഭാഗത്ത് നിന്നും തെറിവിളി ശക്തം!

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം 'ന്റെിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. വലിയ സ്വീകരണമായിരുന്നു താരത്തിന്റെ തിരിച്ചുവരവിന് ലഭിച്ചത്. എന്നാൽ സിനിമയെ ഡീഗ്രേഡ് ചെയ്യാൻ വലിയ രീതിയിൽ ശ്രമം നടന്നിരുന്നുവെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം തന്നെ സംവിധായകൻ ബൈജു കൊട്ടാരക്കര രംഗത്ത് എത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ബൈജുകൊട്ടാരക്കര വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ബൈജുകൊട്ടാരക്കരയുടെ ഈ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. 'പടം നല്ലതാണോ എങ്കിൽ ഓടും. അയിന് ദിലീപിന്റ്റ് തലേലോട്ട് വെക്കുന്ന നിങ്ങളോടൊക്ക് എന്താ പറയാനാണ്, അദ്ദേഹത്തിന് സിനിമയിൽ അഭിനയിക്കണ്ടേ, പൊതു പരിപാടിയിൽ പങ്കെടുക്കാൻ പറ്റില്ലേ' എന്നാണ് ദിലീപ് അനുകൂലിയായ ഒരു വ്യക്തി ബൈജു കൊട്ടാരക്കരയോട് ചോദിക്കുന്നത്.
ദിലീപ് അനുകൂലികളുടെ' ഭാഗത്ത് നിന്ന് വലിയ തോതിലുള്ള തെറിവിളിയും ബൈജു കൊട്ടാരക്കെതിരെ ഉയരുന്നുണ്ട്. ഫേസ്ബുക്കിലെ കമന്റ് ബോക്സിലാണ് ബൈജു കൊട്ടാരക്കരയ്ക്കെതിരായ തെറിവിളി ശക്തം. എന്നാല്‍ യൂട്യൂബ് ചാനലില്‍ കാര്യം നേരെ മറിച്ചാണ്. ബൈജു കൊട്ടാരക്കരയുടെ വാദങ്ങളെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് വന്നിരിക്കുന്നത്. എത്ര തകർക്കാന്‍ നോക്കുന്നോ അതിനെയെല്ലാം അതിജീവിച്ച് നടി ഉയർന്ന് വരും എന്ന് തുടങ്ങിയ കമന്റുകളാണ് യൂട്യൂബ് കമന്റ് ബോക്സിലുള്ളത്.
ബൈജുകൊട്ടാരക്കരയുടെ വെളിപ്പെടുത്തൽ ഇങ്ങനെയായിരുന്നു.. ചിത്രത്തിനെതിരെ നാനാഭാഗത്ത് നിന്നും ശക്തമായ നീക്കമാണ് ഉണ്ടാവുന്നത്. സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിനെതിരെ പ്രചരണം നടത്താന്‍ സൈബർ ക്വട്ടേഷനും കൊടുത്തിട്ടുണ്ടെന്നാണ് ഇവരില്‍ ചിലരില്‍ നിന്ന് ലഭ്യമായ വിവരങ്ങളെന്നുമാണ് ബൈജു കൊട്ടാരക്കര പറയുന്നത്. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് റൈറ്റ് ചാനലുകള്‍ വാങ്ങാത്തിന് കാരണം കൊച്ചി ആലുവ കേന്ദ്രീകരിച്ചുള്ള ഒരു സംഘത്തിന്റെ സമ്മർദ്ദമാണെന്നാണ് ആക്ഷേപം. മുമ്പ് മലയാള സിനിമ നിയന്ത്രിച്ചിരുന്ന ഈ സംഘം പുതിയ തലമുറ മികച്ച സിനിമകളുമായി മുന്നോട്ട് വന്നപ്പോള്‍ പിന്നോട്ട് പോയി. നടിയെ ആക്രമിച്ച കേസിലെ പ്രതികളുമായി ഇവർക്ക് ശക്തമായ ബന്ധമുണ്ടെന്നും ആരോപണമുണ്ടായിരുന്നു. അതിജീവിത വീണ്ടും മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായി മാറുന്നത് മലയാളത്തിലെ ഒരു പ്രമുഖ നടനെ അത് ബാധിക്കുകയും ചെയ്യും. ആറ് വർഷത്തോളമായി ഈ നടന്റെ അത്ര ശുഭകരമല്ലെന്നും ബൈജു കൊട്ടാരക്ക പറയുന്നു.
ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി ഇവരെ കുറിച്ച് ചില പരാമർശം നടത്തിയിരുന്നു. ചില തീയറ്ററുകളിൽ രണ്ടോ മൂന്നോ ആളുകളും കുറച്ച് റെപ്രസന്റേറ്റീവുമാരുമൊക്കെ നിന്നിട്ട് ഈ പടം കൊള്ളില്ല മറ്റ് പടം വല്ലതും കേറി കാണൂ എന്ന് പറഞ്ഞിട്ട് ചെല്ലുന്ന ആളുകളെ അവിടെ നിന്ന് മാറ്റി വിടുന്ന പ്രവണ പോലും ഉണ്ടായി. അതിജീവിത സിനിമയിലേക്ക് തിരിച്ച് വന്നപ്പോൾ കെകെ രമ, കുഞ്ചാക്കോ ബോബൻ, മാധവൻ തുടങ്ങി നിറയെ പേർ അവരുടെ തിരിച്ച് വരവിനെ പ്രശംസിച്ച് വീഡിയോ പങ്കുവെച്ചിരുന്നു. സിനിമ നല്ല നിലയിൽ ഓടണമെന്നായിരുന്നു എല്ലാവരും ആഗ്രഹിച്ചത്. അത്യാവശ്യം നല്ല സിനിമയായിരുന്നു. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകൻ.
https://www.facebook.com/Malayalivartha























