ബാലയുമായി മുക്കാല്‍ മണിക്കൂറോളം സംസാരിച്ച ശേഷം പാപ്പു മടങ്ങി! ബാലയുടെ കാര്യങ്ങൾ നോക്കി അമൃത ആശുപത്രിയിൽ തന്നെ.. അമൃതയുടെ ഭര്‍ത്താവ് ഗോപി സുന്ദർ ബാലയെ കാണാൻ എത്തിയപ്പോൾ സംഭവിച്ചത്...

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ മുൻ ഭാര്യ അമൃത സുരേഷും മകള്‍ അവന്തികയും കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിച്ചിരുന്നു. അതിന് പിന്നാലെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ അമൃതയുടെ ഭര്‍ത്താവ് ഗോപി സുന്ദറും എത്തി. ഗോപി സുന്ദർ ബാലയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തുന്ന വീഡിയോ വിവിധ മീഡിയ പേജുകളില്‍ വൈറലായിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു. സഹപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് ബാലയെ കാണാന്‍ ആശുപത്രിയിലേക്ക് എത്തുന്നത്. അതേസമയം അഭിരാമിയും ബാലയുടെ മകൾ അവന്തികയും ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയെങ്കിലും അമൃത ആശുപത്രിയിൽ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചിരുന്നു.
'ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്.. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല .. Kindly don’t spread fake news at this hour', എന്നാണ് അഭിരാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
അതേസമയം ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്‍ണു മോഹന്‍, നിര്‍മ്മാതാവ് ബാദുഷ, പിആര്‍ഒ വിപിന്‍ കുമാര്‍, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരും ബാലയെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു.അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എല്ലാം വ്യാജ വാർത്തകളാണെന്നും അമൃതയെയും മകളെയും കണ്ടു മുക്കാൽ മണിക്കൂറോളം ബാല സംസാരിച്ചുവെന്നും സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. ബാലയുടെ സഹോദരനും മുൻഭാര്യ അമൃതയും മകളും ബാലയെ കണ്ടു സംസാരിച്ചു.
ഏകദേശം മുക്കാൽ മണിക്കൂറോളം ബാല അമൃതയോടും മകളോടും സംസാരിച്ചു. ആശുപത്രിയിൽ ബാലയ്ക്ക് വേണ്ട ചികിത്സ നൽകുന്നുണ്ട്. ബാല സുഖം പ്രാപിച്ചു വരുമെന്നാണ് വിശ്വസിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അസംബന്ധമാണ്. ഞാൻ അടക്കം ആശുപത്രിയിൽ എത്തിയത് ബാലയുടെ അവസ്ഥ ഗുരുതരമാണെന്ന് ഓൺലൈൻ ന്യൂസിൽ വായിച്ചിട്ടാണ്.
ഓൺലൈൻ ന്യൂസിൽ പറഞ്ഞതിൽ നിന്നും രാപ്പകൽ വ്യത്യാസമുള്ള ബാലയെ ആണ് ആശുപത്രിയിൽ കണ്ടത്. ബാലയുടെ അവസ്ഥ ഗുരുതരമാണെന്ന് പറയാൻ കഴിയില്ല, ബാല സംസാരിക്കുന്നുണ്ട്. ഇവിടെ നിന്നും ചെന്നൈയിലേക്ക് മാറ്റണോ എന്നൊക്കെ അദ്ദേഹത്തിന്റെ കുടുംബവും ആശുപത്രി അധികൃതരും ചേർന്ന് തീരുമാനിക്കുമെന്നും സുഹൃത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha























