Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

കോവിഡ് മഹാമാരിയെ ഭയപ്പെട്ടതുകൊണ്ട് കാര്യമില്ല ...ഈ രോഗലക്ഷണങ്ങള്‍ നിസ്സാരമായി കരുതരുത് ; കോവിഡ് വഷളാകുന്ന സാഹചര്യം മനസ്സിലാക്കണം... നമുക്ക് ആവശ്യം ജീവന്റെ വിലയുള്ള ജാഗ്രത

17 NOVEMBER 2020 12:43 PM IST
മലയാളി വാര്‍ത്ത

ഇന്ന് ആരോഗ്യ രംഗത്ത് എന്ന് വേണ്ട നാലാളുകൾ കൂടുന്നിടത്തൊക്കെ പ്രധാന സംസാരവിഷയം കോവിഡും ആന്തര പ്രശ്നങ്ങളും തന്നെയാണ് . ലോകത്ത് ഇന്ന് ഏറ്റവുമധികം ഗവേഷണം നടന്നു കൊണ്ടിരിക്കുന്നതും ഒരു പക്ഷേ, കോവിഡ്19 രോഗത്തെ ചുറ്റിപറ്റി തന്നെയാണ് . എങ്ങനെ ഈ മഹാമാരിയിൽ നിന്ന് ഒഴിവാകാം എന്നതാണ് ഇപ്പോൾ നാം നേരിടുന്ന പ്രധാന പ്രശ്നം

ഓരോ ദിവസവും പുതിയ വിവരങ്ങളാണ് കൊറോണയുമമായി അനുബന്ധിച്ച് പുറത്തുവരുന്നത് .. അല്പം ആശ്വാസം കണ്ടെത്തിയ രാജ്യങ്ങളിൽ വീണ്ടും വൈറസിന്റെ രണ്ടാം വരവും നാം കണ്ടു . രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ആശുപത്രിയിൽ കിടത്തി ചികിത്സ എന്നത് അപ്രായോഗികമായ തീർന്നു. നല്ലൊരു വിഭാഗം കോവിഡ് രോഗികളും ഇന്ന് വീട്ടില്‍ തന്നെയാണ് ക്വാറന്റീനില്‍ ഇരിക്കുന്നതും ചികിത്സ നേടുന്നതും .

ഇത്തരത്തില്‍ വീട്ടില്‍ ക്വാറന്റീനിലിരിക്കുന്ന രോഗികളും മുന്‍കരുതലിന്റെ ഭാഗമായി ക്വാറന്റീനില്‍ ഇരിക്കുന്നവരും കോവിഡ് ലക്ഷണങ്ങളെ സംബന്ധിച്ച് സ്വയം നിരീക്ഷണം നടത്തേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ചില ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ ഇരുന്നാൽ രോഗം വഷളാകാൻ സാധ്യതയുണ്ട്

രോഗത്തിന്റെ ഓരോ ഘട്ടത്തിലും വരുന്ന ലക്ഷണങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് ആവശ്യമാണ് . പനി, വരണ്ട ചുമ, പേശീ വേദന, തൊണ്ട വേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, നെഞ്ച് വേദന, ശ്വാസം മുട്ടല്‍, ക്ഷീണം എന്നിങ്ങനെ സാധാരണ പനിയുടെ ലക്ഷണങ്ങളാണ് പലപ്പോഴും കോവിഡ് രോഗിയും പ്രകടിപ്പിക്കുക.

ചൈനയിലെ വുഹാന്‍ സര്‍വകലാശാലയിലെ സോങ്‌നന്‍ ആശുപത്രിയിലെ ഗവേഷകര്‍ നടത്തിയ പഠനം അനുസരിച്ച് കോവിഡ് ബാധിക്കപ്പെട്ട 140 രോഗികളും ഏതാണ്ട് സമാനമായ രീതിയിലാണ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. 99 ശതമാനം രോഗികള്‍ക്കും ഉയര്‍ന്ന താപനില ഉണ്ടായതായി ഗവേഷണം പറയുന്നു. പകുതിയിലേറെ പേര്‍ക്ക് ക്ഷീണവും വരണ്ട ചുമയും പ്രകടമായി. മൂന്നിലൊന്ന് പേര്‍ക്ക് പേശീ വേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ടു.

ഗവേഷകരുടെ നിഗമനമനുസരിച്ച് കോവിഡ് രോഗലക്ഷണങ്ങള്‍ പുരോഗമിക്കുന്നതിന്റെ ഒരു ക്രമം ഇങ്ങനെയാണ് .

ഒന്നാം ദിവസം: ആദ്യ ലക്ഷണം പലപ്പോഴും പനി ആയിരിക്കും. ചിലര്‍ക്ക് ക്ഷീണവും പേശീ വേദനയും വരണ്ട ചുമയും ഉണ്ടാകും. ചുരുക്കം ചിലരിലേ അതിസാരം, മനംമറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഈ ഘട്ടത്തില്‍ ഉണ്ടാകൂ. മാറാതെ നിൽക്കുന്ന പനി അഞ്ചാം ദിവസം ആകുമ്പോഴേക്കും രോഗികള്‍ക്ക് നെഞ്ചുവേദനയും ശ്വാസം മുട്ടലും ഉണ്ടാകാം. പ്രത്യേകിച്ച് പ്രായമായവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലും ഈ ഘട്ടത്തിൽ വിദഗ്ധ ചികിത്സ ആവശ്യമായി വരാം .

വുഹാന്‍ സര്‍വകലാശാലയുടെ പഠനം അനുസരിച്ച് ഏഴാം ദിനമാണ് നിര്‍ണായകം. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഏഴാം ദിവസത്തിലെ രോഗലക്ഷണങ്ങള്‍ അനുസരിച്ചാണ്.

എട്ടാം ദിവസം ആകുമ്പോഴേക്കും തീവ്ര രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ശ്വാസകോശത്തില്‍ വെള്ളം കയറി അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം ഉണ്ടാകും

രോഗലക്ഷണങ്ങള്‍ വഷളായി തുടര്‍ന്നാല്‍ പത്താം ദിവസമാകുമ്പോഴേക്കും രോഗി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടാം. തീവ്രത കുറഞ്ഞ ലക്ഷണങ്ങളുള്ളവര്‍ക്ക് വയര്‍ വേദനയും വിശപ്പില്ലായ്മയുമൊക്കെ ഈ ഘട്ടത്തില്‍ തോന്നാം.

പതിനേഴാം ദിവസം ആകുമ്പോൾ മിക്കവാറും രോഗികള്‍ക്ക് രോഗമുക്തി അനുഭവപ്പെടാം ..തീവ്രത കുറഞ്ഞ ലക്ഷണങ്ങളോടു കൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരെ ഈ ദിവസമാകുമ്പോഴേക്കും ഡിസ്ചാര്‍ജ് ചെയ്യാം

ലക്ഷണങ്ങളുടെ ഈ ക്രമം അറിഞ്ഞിരിക്കുന്നത് സ്വയം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ആശുപത്രിയിലെ ചികിത്സ തേടാനുമൊക്കെ കോവിഡ് രോഗിയെ സഹായിക്കും. കോവിഡ് മഹാമാരിയെ ഭയപ്പെട്ടതുകൊണ്ട് കാര്യമില്ല ... ജീവന്റെ വിലയുള്ള ജാഗ്രതയാണ് നമുക്ക് ആവശ്യം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (1 hour ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (1 hour ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (1 hour ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (2 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (2 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (3 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (3 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (3 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (3 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (4 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (5 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (5 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (5 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (6 hours ago)

Malayali Vartha Recommends