പ്രവാസി മലയാളികൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്രം ; ഗൾഫ് രാജ്യങ്ങളിൽ നിന്നും കൊറോണ ടെസ്റ്റ് എടുത്ത് നെഗറ്റിവ് റിസൾട്ടുമായി വരുന്ന ആൾ ഇന്ത്യയിൽ വിമാനത്താവളത്തിൽ ടെസ്റ്റ് ചെയ്യണം, ഒട്ടും അയയാതെ കേരളം, നെഗറ്റിവ് ആണെന്ന് ഉറപ്പ് വരുത്തി വീടിന് പുറത്ത് ഇറങ്ങുന്ന പ്രവാസികൾക്ക് നേരെ അന്യായമായി ഉള്ള ഈ നിർബന്ധിത ടെസ്റ്റിന്റെ പേരിൽ ഉള്ള പിഴിയൽ അംഗീകരിക്കാൻ സാധിക്കില്ല
വിദേശ-ഗൾഫ് രാജ്യങ്ങളിൽ നിന്നും കൊറോണ ടെസ്റ്റ് എടുത്ത് നെഗറ്റിവ് റിസൾട്ടുമായി വരുന്ന ആൾ ഇന്ത്യയിൽ വിമാനത്താവളത്തിൽ ടെസ്റ്റ് ചെയ്യണം എന്ന നടപടി അംഗീകരിക്കാൻ കഴിയാത്തത് എന്നാണ് പ്രവാസികൾ ഒന്നടങ്കം വ്യക്തമാക്കുന്നത്. നാട്ടിൽ എത്തിയാൽ കൊറന്റൈൻ ഇരിക്കുകയും അത് കഴിഞ്ഞാൽ ടെസ്റ്റ് എടുത്ത് നെഗറ്റിവ് ആണെന്ന് ഉറപ്പ് വരുത്തി വീടിന് പുറത്ത് ഇറങ്ങുന്ന പ്രവാസികൾക്ക് നേരെ ഇത്തരത്തിൽ അന്യായമായി ഉള്ള ഈ നിർബന്ധിത ടെസ്റ്റിന്റെ പേരിൽ ഉള്ള പിഴിയൽ അംഗീകരിക്കാൻ കഴിയാത്തതാണ് എന്നാണ് പ്രവാസികൾ വ്യക്തമാക്കുന്നത്. ഒരുപാട് ബുദ്ധിമുട്ടി ആണ് പ്രവാസികൾ നാട്ടിൽ എത്തുന്നത്. കൊറോണ വ്യാപനത്തിന്റെ പ്രാരംഭ ഘട്ടം മുതൽക്കേ തന്നെ പ്രവാസികൾ ഏറെ ബുദ്ധിമുട്ടുകയാണ്.
പ്രവാസലോകത്ത് ഉറ്റവരും ഉടയവരും കൂടാതെ എന്തെങ്കിലും സംഭവിച്ചാൽ വീട്ടുകാർക്ക് ഒരു നോക്ക് കാണാനുള്ള അവസരം പോലും ഇല്ലാതെ ഭയന്ന് ജീവിച്ചവർ ആണ് പ്രവാസികൾ. വിദേശത്ത് നിന്നും വരുന്ന മലയാളികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ പുതിയ നടപടിയിൽ നിന്ന് കേരളത്തെ ഒഴിവാക്കണം എന്നാവശ്യപ്പെടുകയോ അല്ല എങ്കിൽ കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ ആയ പ്രവാസികൾക്ക് പ്രത്യേക പരിഗണന എന്ന നിലയിൽ ടെസ്റ്റ് സർക്കാർ ഏറ്റെടുക്കണം എന്നതാണ് പ്രവാസികൾ ഉന്നയിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികളും പലവിധ ബാധ്യതകളോടെ ആണ് നാട്ടിൽ വരുന്നത്. പ്രവാസികൾക്ക് അനുകൂലമാകുന്ന നടപടി കേന്ദ്ര-സംസ്ഥാന സർക്കാരിൽ നിന്നുണ്ടാകാൻ പ്രവാസ സമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നു.
അതേസമയം വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ ആര്‍പിസിആര്‍ പരിശോധന തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും ഇനിമുതല്‍ ആര്‍ടിപിസിആര്‍ പരിശോധന ഉണ്ടാകുന്നതായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് നടപടി സ്വീകരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇത്തരത്തിൽ പരിശോധന നിര്‍ബന്ധമാക്കിയത്. 1,700 രൂപയാണ് പരിശോധനയ്ക്ക് നിരക്ക് ഈടാക്കുന്നത്. സ്വകാര്യ ഏജന്‍സികളാണ് പരിശോധനയ്ക്ക് സൗകര്യം ഒരുക്കുക.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍ ഇവയാണ്:
1. എയര്‍ സുവിധ സെല്‍ഫ് ഡിക്ലറേഷന്‍ ഫോറം www.newdelhiairport.in എന്ന സൈറ്റ് സന്ദര്‍ശിച്ച് പൂരിപ്പിച്ച് യാത്രയ്ക്ക് മുമ്പ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.
2. എയര്‍ സുവിധ ഫോറം പൂരിപ്പിച്ച യാത്രക്കാരെ മാത്രമേ വിമാനത്തില്‍ പ്രവേശിപ്പിക്കുകയുള്ളു.
3. കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഇല്ലാതെ എത്തുന്നവരെ തുടര്‍ യാത്ര അനുവദിക്കണമെങ്കില്‍ തന്നെ അവര്‍ കുടുംബത്തിലെ അംഗം മരിച്ചതുകൊണ്ട് പോകുന്നവര്‍ ആയിരിക്കണം എന്നതാണ്. ഈ പരിഗണനയ്ക്കായി യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് എയര്‍സുവിധ പോര്‍ട്ടല്‍ വഴി അപേക്ഷിക്കേണ്ടതാണ്.
4. മാത്രമല്ല, പ്രകടമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത യാത്രക്കാരെ തെര്‍മല്‍ സ്‌ക്രീനിങ്ങിന് ശേഷം മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. എല്ലാവരും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം.
5. യുകെ, യൂറോപ്പ്, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വ്യത്യസ്ത മാനദണ്ഡങ്ങള്‍ ആയിരിക്കും ഉണ്ടാകുക.
https://www.facebook.com/Malayalivartha