പിതാവിന്റെ മരണവാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിക്കാൻ ശ്രമിച്ച യുവാവ് വിമാനത്താവളത്തിൽ കുടുങ്ങി; എയർ സുവിധ വഴി അപേക്ഷിച്ചിട്ടും കേരളത്തിൽ നിന്നുള്ള അനുമതി ലഭിക്കാത്തതിനാൽ യാത്രാനുമതി നിഷേധിച്ച് അധികൃതർ, അനുമതി ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിൽ രാത്രി വൈകിയും വിമാനത്താവളത്തിൽ തുടരുകയാണ് അനസ്
കൊറോണ വ്യാപനത്തെ തുടർന്ന് നടപടികൾ ഇന്ത്യ വീണ്ടും കടുപ്പിക്കുകയാണ്. കേന്ദ്രം പ്രഖ്യാപിച്ച നിബന്ധനകൾ മൂലം നിരവധി പ്രവാസികളാണ് കഷ്ടപ്പെടുന്നത്. അത്തരത്തിൽ ഒരു ദാരുണ സംഭവമാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രവാസികളോട് കാണിക്കുന്ന അവഗണനയുടെ ഒരു നേർചിത്രമാണ് ഈ സംഭവം. പിതാവിന്റെ മരണവാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിക്കാൻ ശ്രമിച്ച യുവാവ് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്. ആലപ്പുഴ ഹരിപ്പാട് തോടംപറമ്പിൽ നൗഫൽ മൻസിലിൽ നിസാർ അഹ്മദിെൻറ മകൻ അനസാണ് ദുബൈ വിമാനത്താവളത്തിൽ അനുമതിക്കായി കാത്തിരിക്കുന്നത്.
എയർ സുവിധ വഴി അപേക്ഷിച്ചിട്ടും കേരളത്തിൽ നിന്നുള്ള അനുമതി ലഭിക്കാത്തതിനാലാണ് അധികൃതർ യാത്രാനുമതി നിഷേധിച്ചത്. ചൊവ്വാഴ്ച രാത്രി യു.എ.ഇ സമയം 9.45ന് കൊച്ചിയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് എയർ ലൈൻസിലായിരുന്നു അനസ് യാത്ര ചെയ്യേണ്ടിയിരുന്നത്. അടുത്ത ഏതെങ്കിലും വിമാനത്തിൽ സീറ്റൊഴിവുണ്ടാകുമെന്നും അനുമതി ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിൽ രാത്രി വൈകിയും വിമാനത്താവളത്തിൽ തുടരുകയായിരുന്നു അനസ്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പത്തിനാണ് അനസിെൻറ പിതാവ് നിസാർ വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചത്. ഇതേത്തുടർന് ഉടൻ നാട്ടിലേക്ക് തിരിക്കുന്നതിന് പി.സി.ആർ ടെസ്റ്റെടുക്കുകയും എയർ സുവിധയിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. എന്നാൽ വിമാനത്താവളത്തിലെത്തി പരിശോധിക്കുേമ്പാഴാണ് നാട്ടിൽനിന്ന് അനുമതിയില്ല എന്നത് ശ്രദ്ധയിൽപ്പെടുന്നത്. നിങ്ങളുടെ അപേക്ഷ പെൻഡിങ്ങിലാണെന്നും സംസ്ഥാന സർക്കാറിെൻറ അനുമതി ലഭിച്ചിട്ടില്ല എന്നുമാണ് സ്റ്റാറ്റസ് കാണിക്കുന്നത്. ഇതേതുടർന്ന് സാമൂഹിക പ്രവർത്തകൻ നസീർ വെളിയിലിെൻറ നേതൃത്വത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളിലും ആരോഗ്യ വകുപ്പിലും വിളിച്ചെങ്കിലും നടപടിയുണ്ടായില്ല. അനുമതി നൽകേണ്ട അതോറിറ്റിയില്ലെന്ന മറുപടിയാണ് അവിടെ നിന്ന് ലഭിച്ചതെന്ന് നസീർ പറഞ്ഞു.
അതേസമയം കുടുംബത്തിലെ മരണാവശ്യങ്ങൾക്കായി പോകുന്നവർക്ക് കോവിഡ് പരിശോധന ആവശ്യമില്ലെന്നാണ് കേന്ദ്രനിർദേശം ഉണ്ട്. എന്നാൽ, എയർ സുവിധയിൽ കാരണം സഹിതം അപേക്ഷ നൽകണമെന്ന് നിബന്ധനയുള്ളതിനാലാണ് പ്രവാസികൾക്ക് കാലതാമസം എടുക്കുന്നത്. ഈ അപേക്ഷയാണ് പെൻഡിങ്ങിലായിരിക്കുന്നത്. ദുബൈയിലെ ഫാർമസിയിൽ ജോലിചെയ്യുന്ന അനസ് വൻ തുക മുടക്കിയാണ് എമിറേറ്റ്സിൽ ടിക്കറ്റെടുത്തത്.
നിസാറിെൻറ ഖബറടക്കം കഴിഞ്ഞുവെങ്കിലും എത്രയുംവേഗത്തിൽ വീട്ടുകാരുടെ അടുക്കൽ എത്താനുള്ള അനസിെൻറ ശ്രമമാണ് അധികൃതരുടെ കടുംപിടിത്തം മൂലം ഇല്ലാതായിരിക്കുന്നത്. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ ഒട്ടനവധി സംഭവങ്ങളാണ് പ്രവാസികൾക്കിടയിൽ അരങ്ങേറുന്നത് എന്നാണ് പൽ പ്രവാസികളും വ്യകതമാക്കുന്നത്.
https://www.facebook.com/Malayalivartha