2020ല്‍ രേഖപ്പെടുത്തിയത് കഴിഞ്ഞ 30 വര്‍ഷത്തിലെ ഏറ്റവും വലിയ കുറവ്; മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ പ്രവാസികളുടെ ജനസംഖ്യയില്‍ രേഖപ്പെടുത്തിയത് വലിയ കുറവ്, വ്യാപാരം കുറഞ്ഞതോടെ പല കമ്പനികളും ജീവനക്കാരെ താങ്ങാനുള്ള ശേഷിയില്ലാതെ ഒഴിവാക്കി, തൊഴില്‍ മേഖലകളില്‍ ശക്തമായി തുടരുന്ന കുവൈറ്റ് വല്‍ക്കരണവും പ്രവാസികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കി
കൊറോണ വ്യാപനം മൂലം പ്രവാസികളിൽ കനത്ത പ്രതിസന്ധിയാണ് ഉരുവായിരിക്കുന്നത്. അത്തരത്തിൽ ഉള്ള കണക്കുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം കുവൈറ്റിലെ പ്രവാസി ജനസംഖ്യയില്‍ വന്‍ കുറവുണ്ടായതായി കണക്കുകള്‍ രേഖപ്പെടുത്തുന്നു. കഴിഞ്ഞ 30 വര്‍ഷത്തിലെ ഏറ്റവും വലിയ കുറവാണ് 2020ല്‍ രേഖപ്പെടുത്തിയതെന്നാണ് ജനസംഖ്യയുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രവാസി ജനസംഖ്യ വലിയ തോതില്‍ കുറഞ്ഞപ്പോള്‍ സ്വദേശികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായതായും കണ്ടെത്തി.
കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയാണ് പ്രവാസികളുടെ ജനസംഖ്യയില്‍ ഇത്ര വലിയ കുറവുണ്ടാവാന്‍ കാരണമെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. പ്രതിസന്ധിയിൽ വ്യാപാരം കുത്തനെ കുറഞ്ഞതോടെ പല കമ്പനികളും ജീവനക്കാരെ താങ്ങാനുള്ള ശേഷിയില്ലാതെ അവരെ ഒഴുവാക്കുന്ന സ്ഥിതിയും ഉരുവാകുകയായിരുന്നു. ഇതിലൂടെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടിവന്നു. ഇതിനു പുറമെ കുവൈത്തിലെ വിസാ-താമസ നിയമങ്ങളിലുണ്ടായ മാറ്റവും തൊഴില്‍ മേഖലകളില്‍ ശക്തമായി തുടരുന്ന കുവൈറ്റ് വല്‍ക്കരണവും പ്രവാസികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കിയിരുന്നു.
അതോടൊപ്പം തന്നെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2020 കുവൈറ്റി ജനസംഖ്യ 2.2 ശതമാനം കുറഞ്ഞ് 46.8 ലക്ഷമായി മാറുകയായിരുന്നു. 2019ല്‍ 3.3 ശതമാനം വളര്‍ച്ചയുണ്ടായ സ്ഥാനത്താണ് ഇത്തരത്തിൽ ഇടിവ് രേഖപ്പെടുത്തിയത്. അതേസമയം കുവൈറ്റ് പൗരന്‍മാരുടെ ജനസംഖ്യ കഴിഞ്ഞ വര്‍ഷം രണ്ട് ശതമാനം വര്‍ധിക്കുകയുണ്ടായി. പ്രവാസികളുടെ എണ്ണമാവട്ടെ നാലു ശതമാനം കണ്ട് കുറയുകയുമുണ്ടായി. അതോടെ രാജ്യത്തെ പ്രവാസി ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 68.7 ശതമാനമായി. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ശതമാനമാണിത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മാത്രമല്ല കൊറോണ വൈറസ് മഹാമാരിയുടെ വരവും ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും കാരണം 130,000 പ്രവാസികളാണ് കുവൈറ്റില്‍ നിന്ന് നാടുകളിലേക്ക് തിരിക്കാൻ കാരണമായത്. ലോക്ക്ഡൗണ്‍ വേളയില്‍ പല കമ്പനികളുടെയും പ്രവര്‍ത്തനം നിലയ്ക്കുകയും അതുകാരണം നിരവധി തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. തൊഴില്‍ നഷ്ടമായതിനു പുറമെ, ജീവിതച്ചെലവ് വര്‍ധിക്കുക കൂടി ചെയ്തതോടെ പല പ്രവാസികളും അവരുടെ കുടുംബങ്ങളെ നാടുകളിലേക്കയക്കുന്ന സ്ഥിതിയും ഉണ്ടാക്കുകയായിരുന്നു.
രാജ്യത്തെ പ്രവാസികളുടെ ആശ്രിതരുടെ എണ്ണത്തില്‍ 2019ല്‍ 0.3 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയതെങ്കില്‍ 2020ല്‍ അത് 0.4 ശമതാനമായി ഉയരുകയും ചെയ്തിരുന്നു. ഇത്തരത്തിൽ വായൊരു ശതമാനം പ്രവാസികളാണ് കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് എത്തിച്ചേർന്നത്. എന്നത് മാത്രമല്ല കൊറോണ വ്യാപനത്തെ തുടർന്ന് നാട്ടിൽ എത്തിച്ചേർന്ന പ്രവാസികൾക്ക് തിരികെ കുവൈറ്റിലേക്ക് പ്രവേശിക്കാൻ സാധിക്കാത്തതും ഇതിന് കാരണമായി മാറി.
https://www.facebook.com/Malayalivartha