നാട്ടിലേയ്ക്ക് പോവുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പ്രവാസികളുടെ യാത്ര ദുരിതത്തിലാക്കുന്നു; 72 മണിക്കൂറിനിടെ രണ്ടു ടെസ്റ്റുകൾ എന്ന നിബന്ധന പിൻവലിക്കണമെന്ന് കെ.എം.സി.സി ഉൾപ്പടെയുള്ള സംഘടനകൾ
കൊവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ നാട്ടിലേയ്ക്ക് പോവുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പ്രവാസികളുടെ യാത്ര ദുരിതത്തിലാക്കുന്നു. കോവിഡ് പ്രോട്ടോക്കോളിന്‍റെ പേരിൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് നൽകിയ കർശന നിബന്ധനകൾക്കെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാകുകയാണ്. 72 മണിക്കൂറിനിടെ രണ്ടു ടെസ്റ്റുകൾ എന്ന നിബന്ധന പിൻവലിക്കണമെന്ന് കെ.എം.സി.സി ഉൾപ്പടെയുള്ള സംഘടനകൾ അധികൃതരോട് ആവശ്യപ്പെട്ടു. മാത്രമല്ല ഓരോ രാഷ്ട്രങ്ങളും ടിക്കറ്റ് ഉൾപ്പടെയുള്ള മറ്റ് നിരക്കുകൾ എല്ലാം തന്നെ വ്യത്യസ്തമാണ്.ഓരോ പ്രവാസികൾക്കും ഇതിനായി ചെലവാകുന്നത് ഒരു ലക്ഷത്തോളം അടുപ്പിച്ചാണ്.
യുഎഇയില്‍നിന്ന് നാട്ടിലേക്ക് പുറപ്പെടുമ്പോൾ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ നെഗറ്റീവ് ഫലം കൈയിലുണ്ടായിരിക്കണമെന്നതാണ് പുതിയ ചട്ടം എന്നത്. ഇതുപ്രകാരം യുഎഇയില്‍ 150 ദിര്‍ഹം അതായത് ഏകദേശം 3,000 രൂപ നല്‍കി കൊവിഡ് പരിശോധന നടത്തേണ്ടതാണ്. നാട്ടിലെത്തിയാല്‍ വിമാനത്താവളത്തില്‍ത്തന്നെ 1700-1800 വരെ രൂപ ചെലവിട്ട് വീണ്ടും പരിശോധന നടത്തണം. 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ നെഗറ്റീവ് ഫലം കൈയിലുള്ളവര്‍ക്ക് വന്നിറങ്ങുമ്പോള്‍തന്നെ വീണ്ടും പരിശോധന നടത്തേണ്ടിവരുകയും ചെയ്യുന്നതാണ്. പിന്നീട് ഏഴുദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് വീണ്ടും കൊവിഡ് പരിശോധന നടത്തണം.
അതോടൊപ്പം തന്നെ സൗദിയില്‍നിന്നും നാട്ടിലെത്തുന്ന പ്രവാസിക്ക് ഈയിനത്തില്‍ മാത്രം ചെലവ് 8,000 രൂപയാണ്. 250 റിയാല്‍ മുതലാണ് സൗദിയില്‍ ഈടാക്കുന്ന തുക. ഇതിന് പുറമെ ക്വാറന്റൈന്‍ കഴിഞ്ഞ് വീണ്ടും ടെസ്‌റ്റെടുക്കുന്നതോട ചെലവ് 10,000 കവിയുന്നതായിരിക്കും. അധികദിവസം നാട്ടില്‍ നില്‍ക്കാത്ത പ്രവാസിയെ സംബന്ധിച്ച് തിരിച്ചുകയറുമ്പോള്‍ നാലാമതും പരിശോധന നടത്തേണ്ടിവരുന്നു. അതേസമയം ഇതുവരെ യുഎഇയില്‍നിന്ന് നാട്ടിലേക്കുപോവുന്നതിന് കൊവിഡ് പരിശോധന ആവശ്യമുണ്ടായിരുന്നില്ല. നാട്ടില്‍ചെന്ന് ക്വാറന്റൈന്‍ കഴിഞ്ഞശേഷമാണ് ഇത്തരത്തിൽ പരിശോധന നടത്തിയിരുന്നത്. കുടുംബവുമായി യാത്രചെയ്യുന്നവര്‍ മുപ്പതിനായിരത്തിലേറെ റിയാല്‍ ടെസ്റ്റിന് ചെലവഴിക്കണമെന്നാണ് അനുമാനം. സൗദി സൗജന്യമായി നടത്തുന്ന പിസിആര്‍ ടെസ്റ്റ് ഫലം മൊബൈലിലേ ലഭിക്കൂ എന്നതിനാല്‍ ഇത് കേന്ദ്രം സ്വീകരിക്കുമായിരുന്നെങ്കിൽ തന്നെ വലിയ ചെലവ് കുറക്കാനാവും.
കൊറോണ വ്യാപനത്തിന്റെ ആദ്യനാൾ മുതൽക്കേ തന്നെ പ്രതിസന്ധിയിലൂടെയാണ് പ്രവാസികള്‍ കടന്നുപോവുന്നത്. അതിനിടയില്‍ കൊവിഡ് പരിശോധനയ്ക്ക് മാത്രം ഇത്രയും തുക ചെലവാകുന്നത് പ്രവാസികളെ തികച്ചും ആശങ്കയിലാഴ്ത്തുകയാണ്. ഇതുമാത്രമല്ല, കേരളത്തിലാണെങ്കില്‍ കൊവിഡ് പരിശോധനയുടെ പേരില്‍ തീവെട്ടിക്കൊള്ളയാണ് നടക്കുന്നത് എന്നാണ് പല പ്രവാസികളും ഉന്നയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വന്‍തുകയാണ് ഈടാക്കിവരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ 1,700 രൂപയാണ് ആര്‍ടി- പിസിആര്‍ നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ മംഗളൂരു, ബംഗളൂരു, ചെന്നൈ, തിരുച്ചിറപ്പിള്ളി എന്നിവിടങ്ങളില്‍ 1,200 രൂപ വീതവും ഹൈദരാബാദില്‍ 1,250 രൂപയും ലഖ്‌നോ, അമൃത്‌സര്‍ എന്നിവിടങ്ങളില്‍ 9,00 രൂപയും മുംബൈയില്‍ 850 രൂപയും ഡല്‍ഹിയില്‍ 800 ഉം ജെയ്പൂരിലും വിജയവാഡയിലും 500 രൂപ വീതവുമാണ് ആര്‍ടി-പിസിആര്‍ നിരക്ക്. മധുര, ഛണ്ഡിഗഢ്, വാരണാസി എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് സൗജന്യനിരക്കാണ്. ഈ സാഹചര്യത്തില്‍ കേരളം അടിയന്തരമായി നിരക്ക് കുറയ്ക്കാന്‍ തയ്യാറാവണമെന്നാണ് പ്രവാസികൾ ഒന്നടങ്കം പറയുകയാണ്. കൊവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിബന്ധനകള്‍ക്കെതിരേ പ്രതിഷേധം ശക്തമായി തന്നെ ഉയരുകയാണ്.
https://www.facebook.com/Malayalivartha