Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു


കോളനിയിലെ താമസക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി സര്‍ക്കാര്‍ അവരോടൊപ്പം... എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയില്‍ നാളെ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍....


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...

'പ്രിയപ്പെട്ട അമ്മയുടെ ചേതനയറ്റ ശരീരത്തിനരികിൽ നിന്നപ്പോൾ ദേവേഷിന്‍റെ മുഖം പ്രസന്നമായിരുന്നു. പക്ഷേ, ആ മുഖത്ത് അന്ത്യ ചുംബനം നൽകിപ്പിച്ചതിനു ശേഷം കുഞ്ഞു ചുണ്ടുകൾ നിർത്താതെ വിതുമ്പിയതായും കണ്ണുകൾ നിറഞ്ഞു..' പ്രവാസികളുടെ നോവായി മാറി ആ കാഴ്ച്

19 JUNE 2021 08:21 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം നൽകിയ ദുരിതങ്ങളും വേദനകളും മറക്കാൻ ശ്രമിക്കുകയാണ് പ്രവാസികൾ. ജോലിനഷ്ടമായി നാട്ടിൽ എത്തിച്ചേർന്നവരും മാസങ്ങളോളം ശമ്പളം ലഭിക്കാതെ കഴിഞ്ഞവരും നാം കണ്ടതാണ്. ഇത്തരം കടമ്പകൾ കടന്നെത്തി വീണ്ടും പഴയ നിലയിലേക്ക് കടക്കുമ്പോൾ ഏവരെയും നൊമ്പരത്തിലാഴ്ത്തിക്കൊണ്ട് ഒരു സംഭവം പുറത്ത് വരുകയാണ്....

കഴിഞ്ഞ മാസം 29ന് തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനി ഭാരതി ദുബായിൽ കോവിഡ് ബാധിച്ചു മരിക്കുകയുണ്ടായി. എന്നാൽ കോവിഡെന്താണെന്നും അത് ഭൂമിയിൽ തീർക്കുന്ന വിപത്തെന്തെന്നും അറിയാനുളള പ്രായമാകാത്ത ആ മകനെ ഈ ഭൂമിയിൽ ഒറ്റയ്ക്കാക്കി അവർ യാത്രയാവുകയായിരുന്നു. ഭാരതിക്ക് നാട്ടിൽ ഭർത്താവും മറ്റൊരു കുട്ടിയുമുണ്ട്. ജോലിക്ക് പോകാത്ത ഭർത്താവ് ഉത്തരവാദിത്തത്തിൽ നിന്നകന്ന് നടക്കുന്നതിനെതുടർന്ന് കുടുംബം പട്ടിണിയിലായി. മക്കളുടെ വിശപ്പിന്റെ വിളി സഹിക്കാന്‍ വയ്യാതായാപ്പോൾ ശരീരത്തിലുണ്ടായിരുന്ന പൊന്നിൻ തരികൾ വിറ്റും പലരോടും കടം വാങ്ങിയും സന്ദർശക വീസയും വിമാന ടിക്കറ്റും സംഘടിപ്പിച്ച് ഈ വർഷം മാർച്ചിൽ ഉപജീവനം തേടി വീണ്ടും യുഎഇയിലെത്തുകയായിരുന്നു. കൂടെ 10 മാസം പ്രായമുള്ള കുഞ്ഞും.... വേർപാടിന്റെ വേദന മനസിൽ തീക്കനലായി മാറുകയായിരുന്നു.

കോവിഡ്19 ബാധിക്കുന്നതിനു മുൻപ് തതന്നെ സന്ദർശകവീസ തീർന്നതിനെ തുടർന്ന് നാട്ടിലേയ്ക്ക് പോകാനൊരുങ്ങിയിരുന്നു. എന്നാൽ, മകൻ ദേവേഷിന് പിസിആർ പരിശോധന നടത്തേണ്ടി വന്നതിനാൽ യാത്ര മുടങ്ങി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു തിരിച്ചുവന്നതായും കൂട്ടുകാരി ജെറീനാ ബീഗം ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. കോവിഡ് ബാധിക്കുന്നതിനു കുറച്ച് നാൾ മുൻപായിരുന്നു ഈ സംഭവം. ഉപജീവനം തേടി കൈക്കുഞ്ഞുമായി യുഎഇയിലെത്തിയ ഭാരതി വീട്ടുജോലിയാണ് അന്വേഷിച്ചിരുന്നത്. നേരത്തെ ദുബായിൽ ഇതേ ജോലി ചെയ്തിരുന്ന ഇവർ പിന്നീടു പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ കുടുംബപ്രശ്നങ്ങള്‍ മൂലം നിത്യവൃത്തിക്ക് വഴിയടഞ്ഞപ്പോൾ കഴിഞ്ഞ മാർച്ചിൽ വീണ്ടും യുഎഇയിൽ തിരിച്ചെത്തി. പക്ഷേ, എവിടെയും വീട്ടുജോലി ലഭിച്ചില്ല. കൂട്ടുകാരി ജെറീനാ ബീഗത്തിനോടൊപ്പം, അവർ നൽകിയ ഭക്ഷണം കഴിച്ചു ജബൽ അലിയിലെ കുടുസ്സുമുറിയിലായിരുന്നു മകനോടൊപ്പം താമസിച്ചിരുന്നത്.

ഇതിനിടെ ഒരു മാസത്തെ സന്ദർശക വീസയുടെ കാലാവധി കഴിഞ്ഞപ്പോഴായിരുന്നു തിരുച്ചിറപ്പള്ളിയിലേക്ക് മടങ്ങാൻ ഭാരതി തീരുമാനിച്ചത്. പിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് സ്വന്തമാക്കി. എന്നാൽ പത്തു മാസം പ്രായമുള്ള മകൻ ദേവേഷിന് പരിശോധന ആവശ്യമുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ജെറീനയോടും മറ്റും കടം വാങ്ങിയ പണം ഉപയോഗിച്ചു ഭാരതിയും മകനും വിമാന ടിക്കറ്റെടുക്കുകയായിരുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ചെന്നപ്പോൾ കുട്ടിക്ക് കൂടി പിസിആർ പരിശോധന നിർബന്ധമാണെന്നതിനാൽ നിരാശയോടെ മടങ്ങേണ്ടി വന്നു. ഒരുപക്ഷേ, അന്നു നാട്ടിലേക്ക് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു. ഇതിനു ശേഷം ജെറീന തന്നെ പണം നൽകി വീണ്ടും സന്ദർശക വീസയെടുത്തു ജോലിക്ക് ശ്രമിച്ചുവരികയാണ് ചെയ്തത്. ഇതിനിടെയാണ് കൊറോണ വൈറസ് പിടിപെടുന്നതും നിരാലംബയായ ഈ യുവതിയുടെ ജീവൻ കവർന്നത്. കഴിഞ്ഞ മാസം 29 ന് ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

ഉറ്റ കൂട്ടുകാരിയുടെ അന്ത്യ കർമങ്ങൾ നിർവഹിക്കുന്നതിൽ മതത്തിന്റെയോ ആചാരത്തിന്റെയോ അതിർവരമ്പുകൾ അങ്ങനെ അറബ് നാട്ടിലും ജെറീനാ ബീഗത്തിനു തടസ്സമായി നിന്നില്ല. ഭാരതിയുടെ മൃതദേഹം ജബൽ അലി ഹിന്ദു ശ്മശാനത്തിൽ ദഹിപ്പിക്കാനായി കിടത്തിയപ്പോൾ ദേവേഷിനേയും കൊണ്ടായിരുന്നു ജെറീനാ ബീഗവും വാസന്തിയും എത്തിയത്. പ്രിയപ്പെട്ട അമ്മയുടെ ചേതനയറ്റ ശരീരത്തിനരികിൽ നിന്നപ്പോൾ ദേവേഷിന്‍റെ മുഖം പ്രസന്നമായിരുന്നു. പക്ഷേ, ആ മുഖത്ത് അന്ത്യ ചുംബനം നൽകിപ്പിച്ചതിനു ശേഷം കുഞ്ഞു ചുണ്ടുകൾ നിർത്താതെ വിതുമ്പിയതായും കണ്ണുകൾ നിറഞ്ഞതായും ജെറീനാ ബീഗം പറയുന്നു.

രക്തം രക്തത്തെ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അതെന്നാണ് ജെറീന അതേക്കുറിച്ച് പറയുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ നിമിഷങ്ങളായിരുന്നു അതെന്ന് പറയുകയായിരുന്നു. പിന്നീട് ദേവേഷിനെയും കൊണ്ട് താമസ സ്ഥലത്തേയ്ക്ക് മടങ്ങുമ്പോൾ അത് അനുഭവപ്പെട്ടതെന്നും പറഞ്ഞു. ഒടുവിൽ ദേവേഷിനെ നാട്ടിലേയ്ക്ക് യാത്രയാക്കിയപ്പോൾ ജെറീനയും വാസന്തിയും കരച്ചിലടക്കാൻ പാടുപെട്ടു. അവരെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ സാമൂഹിക പ്രവർത്തകർ വലയുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ഭാ​ഗ്യശാലി ആര്? .... സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന്  (4 minutes ago)

ബലിപെരുന്നാളിനോടനുബന്ധിച്ച് പത്തിനം അവശ്യസാധനങ്ങൾ അടങ്ങിയ 'ബക്രീദ് സ്‌പെഷ്യൽ കിറ്റ്' സപ്ലൈകോ വിപണിയിൽ....  (30 minutes ago)

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത...  (40 minutes ago)

ഉന്നത സൗഹൃദങ്ങളും വലിയ കാര്യവിജയവും! കുംഭം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (55 minutes ago)

  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു  (1 hour ago)

കോളനിയിലെ താമസക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി സര്‍ക്കാര്‍ അവരോടൊപ്പം... എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയില്‍ നാളെ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍....  (1 hour ago)

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് 217 ഇന്ത്യന്‍ പൗരന്മാരെന്ന് കേന്ദ്രം  (5 hours ago)

സൈനിക നീക്കങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയയാള്‍ അറസ്റ്റില്‍  (6 hours ago)

കാറില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പൊലീസ് ഓഫിസര്‍ ചമഞ്ഞു നടന്ന പ്രതി അറസ്റ്റില്‍  (6 hours ago)

കൊലപാതക കേസില്‍ പരോളിലിറങ്ങി മുങ്ങിയ പ്രതിയായ നടന്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍  (6 hours ago)

ചികിത്സയ്‌ക്കെത്തിയ രോഗിയായ യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് പരാതി  (6 hours ago)

കെ റെയില്‍ പദ്ധതി റദ്ദാക്കിയതോടെ ഇന്‍ഫോപാര്‍ക്കിന് തിരിച്ചുകിട്ടിയ 45 ഏക്കര്‍ ഭൂമി  (6 hours ago)

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിഎംഒ  (7 hours ago)

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് വടകര എംഎല്‍എ കെ.കെ.രമ  (8 hours ago)

Malayali Vartha Recommends