കോവിഡ് വ്യാപനം വീണ്ടും ശക്തം; ഒരു ഉംറക്ക് ശേഷം അടുത്തത് നിര്‍വഹിക്കാനുള്ള കാലയളവ് 10 ദിവസമാക്കി; പുതിയ നിർദ്ദേശങ്ങളുമായി ഹജ്ജ്-ഉംറ മന്ത്രാലയം
കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പുതിയ നിർദ്ദേശങ്ങളുമായി സൗദി അറേബ്യ രംഗത്ത്. തീർത്ഥാടകർക്കായാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. അതായത് ഒരു ഉംറക്ക് ശേഷം അടുത്തത് നിര്‍വഹിക്കാനുള്ള കാലയളവ് 10 ദിവസമാക്കിയതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. രണ്ട് ഉംറകള്‍ക്കിടയില്‍ 10 ദിവസ ഇടവേള നിര്‍ബന്ധമാക്കിയെന്നും അതിന് ശേഷമേ അനുമതി ലഭിക്കൂ എന്നും മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി.
കോവിഡ് വ്യാപനം വീണ്ടും ശക്തമായതിനെ തുടര്‍ന്ന് രാജ്യത്ത് സാമൂഹിക അകല പാലനം ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് ആവര്‍ത്തന ഉംറകള്‍ക്കിടയില്‍ ഇടവേള നിശ്ചയിച്ചിരിക്കുന്നത്.
നേരത്തേ തന്നെ നിയന്ത്രണങ്ങളെല്ലാം നീക്കിയപ്പോള്‍ ഒരു ഉംറ പൂര്‍ത്തയാക്കി ഉടനെ അടുത്തത് ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നു. എന്നാൽ പുതിയ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യതയാണ് ഹജ്ജ്-ഉംറ മന്ത്രാലയം റദ്ദാക്കിയിരിക്കുന്നത്. ഇതോടുകൂടെ ഒരു ഉംറക്കുശേഷം പുതിയ പെര്‍മിറ്റ് ലഭിക്കാന്‍ 10 ദിവസം കാത്തുനില്‍ക്കേണ്ടിവരുന്നതാണ്.
അതോടൊപ്പം രാജ്യത്തെ എല്ലായിടങ്ങളിലും മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാക്കിയ ആഭ്യന്തരമന്ത്രാലയ നടപടിയെ തുടര്‍ന്ന് മസ്ജിദുല്‍ ഹറാമിനകത്തും പുറം മുറ്റങ്ങളിലും നമസ്കരിക്കാനെത്തുന്നവര്‍ക്കും തീര്‍ഥാടകര്‍ക്കും ശാരീരിക അകലം പാലിക്കല്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മത്വാഫിലും നമസ്കാര സ്ഥലങ്ങളിലും ഇതുസംബന്ധിച്ച സ്റ്റിക്കറുകളും പതിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha