Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം നല്‍കിയതെന്ന് ചെന്നിത്തല; മൊഴി മറ്റൊരു ദിവസം രേഖപ്പെടുത്തും...


19കാരിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍: മദ്യലഹരിയില്‍ ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്റെ സമ്മതമൊഴി


തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ബിജെപി വെച്ചിട്ടുള്ള ബോർഡ്, തോരണങ്ങൾ എന്നിവ പ്രവർത്തകർ നീക്കം ചെയ്യും; സാമഗ്രികൾ നീക്കം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്തമാണ് എന്ന് സന്ദീപ് വാചസ്പതി


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്

മലയാളികളെ ഞങ്ങൾക്ക് വേണ്ട !! UAE പ്രൊഫഷണലുകൾക്ക് തിരിച്ചടി !! ചെറുകിട സ്ഥാപനങ്ങൾ പൂട്ടി നാടുവിടാനൊരുങ്ങി പ്രവാസികൾ

10 DECEMBER 2025 09:52 PM IST
മലയാളി വാര്‍ത്ത

സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കാനുള്ള യുഎഇയുടെ നയം മലയാളി പ്രവാസികളെ സാരമായി തന്നെ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ. ഇതോടെ കൂട്ടത്തോടെ പ്രവാസികൾ യുഎഇ വിട്ട് പോകുമെന്നും ചില വിദഗ്ദ്ധർ പറയുന്നു.

യുഎഇ സാമ്പത്തിക വളർച്ചയുടെ നെടുംതൂണുകളിൽ ഒന്നായിരുന്നു വർഷങ്ങളായി അവിടെ ജോലി ചെയ്യുന്ന പ്രവാസികൾ. എന്നാൽ, മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം 'നാഫിസ്' പദ്ധതിയുടെ ഭാഗമായി സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നതോടെ കാര്യമായ മാറ്റങ്ങൾ വരികയും ഈ നിർദ്ദേശങ്ങൾ ഏറ്റവുമധികം ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നു.

യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിലൊന്നായ മലയാളികൾക്കിടയിലാണ് ഈ ആശങ്കകൾ വിട്ടൊഴിയാതെ നിൽക്കുന്നത്. തൊഴിൽ സുരക്ഷ നഷ്ടപ്പെടുന്നതിനാലും, പുതിയ അവസരങ്ങൾ കുറയുന്നതിനാലും നിരവധി പേർ രാജ്യം വിടാൻ നിർബന്ധിതരാകുമെന്ന സൂചനകളാണ് നിലവിൽ പുറത്ത് വരുന്നത്. എന്നാൽ ഇത് എത്രത്തോളം സാധ്യമാകുമെന്ന് പറയാൻ സാധിക്കില്ല.

 



സ്വകാര്യ കമ്പനികൾക്ക് കടുത്ത സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള മന്ത്രാലയത്തിന്റെ നിർദ്ദേശമാണ് കൂടുതൽ ആശങ്കയ്ക്ക് കാരണമാകുന്നത്. 50 ൽ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾ 2025 ഡിസംബർ 31 നകം 8% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. ഈ നിർബന്ധിത ക്വാട്ട പാലിക്കാൻ കമ്പനികൾ പുതിയ നിയമനങ്ങളിൽ സ്വദേശികൾക്ക് മുൻഗണന നൽകുന്നതിനപ്പുറം നിലവിൽ പ്രവാസികൾ ഉള്ള തസ്തികകളിൽ സ്വദേശികളെ നിയമിക്കാനും നിർബന്ധിതരാകും.

അഡ്മിനിസ്‌ട്രേഷൻ, ഹ്യൂമൻ റിസോഴ്‌സസ്, ഫിനാൻസ്, മാർക്കറ്റിംഗ് തുടങ്ങിയ ഉയർന്ന ശമ്പളമുള്ളതും വൈദഗ്ദ്ധ്യം ആവശ്യമുള്ളതുമായ തസ്തികകളിൽ ജോലി ചെയ്യുന്ന മലയാളികളെയാണ് ഇത് കൂടുതലായും നേരിട്ട് ബാധിക്കുക. മലയാളികളായ പ്രൊഫഷണലുകൾ ഈ തസ്തികകളിൽ നിന്ന് ഒഴിവാക്കപ്പെടുന്നതോടെ അവർക്ക് തൊഴിൽ വിപണിയിൽ മറ്റ് വഴികൾ തേടേണ്ടിവരുന്നു.

അതേസമയം മറ്റ് എമിറേറ്റുകളിലോ ഗൾഫ് രാജ്യങ്ങളിലോ അവസരം ലഭിക്കാതെ വരുമ്പോൾ, നാട്ടിലേക്ക് തിരികെ പോകുകയല്ലാതെ മറ്റ് വഴിയില്ലാത്ത അവസ്ഥയിലേക്കാണ് പലരും നീങ്ങുന്നത്.20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയും സ്വദേശിവൽക്കരണ നിയമം ശക്തമായി ബാധിക്കുന്നു.

2024 ൽ ഒരാളെയും 2025 ൽ രണ്ടാമത്തെ സ്വദേശിയെയും നിയമിക്കണമെന്ന നിബന്ധന ഈ മേഖലയിലെ മലയാളികളായ ബിസിനസ് ഉടമകൾക്ക് വലിയ സാമ്പത്തിക വെല്ലുവിളിയാണ് ഉയർത്തുന്നത്. സ്വദേശികളെ നിയമിക്കാത്ത ഓരോ ഒഴിവിനും കടുത്ത പിഴ തന്നെ ചുമത്തും. പ്രതിമാസം 8,000 ദിർഹം അതായത് വർഷത്തിൽ 96,000 ദിർഹം പിഴ ചുമത്താനുള്ള തീരുമാനം ചെറുകിട ബിസിനസുകൾക്ക് താങ്ങാൻ കഴിയുന്നതിലും അധികമാകും.

 



ഇത് കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കുകയും, ചിലപ്പോൾ സ്ഥാപനം പൂട്ടാൻ പോലും കാരണമായേക്കാം. ഇത്തരം കമ്പനികളെ ആശ്രയിച്ച് ജീവിക്കുന്ന മലയാളികളായ ജീവനക്കാർക്ക് കൂട്ടത്തോടെ ജോലി നഷ്ടപ്പെടാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. അതേസമയം നിയമം പാലിച്ചുവെന്ന് വരുത്തിത്തീർക്കാൻ ചില സ്ഥാപനങ്ങൾ വ്യാജ നിയമനങ്ങളെ ആശ്രയിച്ചേക്കാം

സ്വദേശിവൽക്കരണത്തിന്റെ ഈ പുതിയ നിർദേശങ്ങൾ യുഎഇയുടെ തൊഴിൽ വിപണിയിൽ പ്രവാസികൾക്ക് സ്ഥാനമില്ലാതാക്കുന്നു എന്ന ആശങ്ക വളരെ ശക്തമാണ്. മികച്ച ജീവിത സാഹചര്യങ്ങൾ തേടി യുഎഇയിലെത്തിയ ആയിരക്കണക്കിന് മലയാളികൾക്ക് അവരുടെ കരിയരിൽ വൻ തകർച്ച ഉണ്ടാക്കുന്നു.

സ്വദേശിവൽക്കരണം കടുക്കുന്ന മേഖലകളിൽ പുതിയ സാങ്കേതികവിദ്യകളിലും ഉയർന്ന നൈപുണ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക് മാത്രമേ നിലനിൽക്കാൻ സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം, തൊഴിലവസരങ്ങൾ കുറയുന്നതും കടുത്ത പിഴ ഒഴിവാക്കാനുള്ള കമ്പനികളുടെ സമ്മർദ്ദവും കാരണം പ്രവാസികളുടെ ഒരു വലിയ വിഭാഗം തന്നെ യുഎഇ വിട്ട് നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യതകൾ ഒരിക്കലും തള്ളിക്കളയാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ വിരൽ ഞൊടിച്ചു! ഖലിസ്ഥാൻ തീവ്രവാദികളുടെ കട്ടയും പടവും മടക്കി യു കെ പണി ആശാൻ തന്നിരിക്കും.. ഇന്ത്യക്കിട്ട് പണിഞ്ഞിട്ട് സുഖിക്കാമെന്ന് ഒരുത്തനും കരുതണ്ട  (29 minutes ago)

തൊട്ടാൽ പാകിസ്ഥാൻ ചാരം ഇന്ത്യൻ ആയുധപ്പുരയിൽ വജ്രായുധത്തിന്റെ കരുത്ത് ആ വമ്പൻ ഒരുങ്ങി  (33 minutes ago)

ഉറക്കത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം: ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍  (34 minutes ago)

നടിയെ ആക്രമിച്ച കേസില്‍ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച് അഭിഭാഷക അസോസിയേഷന്‍  (38 minutes ago)

അമ്പമ്പോ !!എന്തൊരു തിരക്ക് !! നാട്ടിലേയ്ക്ക് പണമയയ്ക്കാൻ ഇത് ബെസ്ററ് ടൈം .... ഇരട്ടി ലാഭമെന്ന് പ്രവാസികൾ  (40 minutes ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട !! UAE പ്രൊഫഷണലുകൾക്ക് തിരിച്ചടി !! ചെറുകിട സ്ഥാപനങ്ങൾ പൂട്ടി നാടുവിടാനൊരുങ്ങി പ്രവാസികൾ  (46 minutes ago)

2026 ഓടെ യുഎഇയിൽ 'പഞ്ചസാര അളവ് നോക്കി' നികുതി!! പ്ലാസ്റ്റിക്കിന് പൂർണ നിരോധനം വാറ്റ് നിയമങ്ങൾ ലളിതമാക്കുന്നു  (50 minutes ago)

മന്ത്രിമാർ പോര ...മുഖ്യമന്ത്രി എത്തീരിക്കണം...!കട്ടായം പറഞ്ഞ് ഗവർണർ..!മന്ത്രിമാരെ രാജ്ഭവനിൽ നിന്ന് ഇറക്കിവിട്ടു  (56 minutes ago)

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 8 അംഗ സംഘം  (2 hours ago)

ഒന്‍പത് വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ 41 കാരന് ശിക്ഷ വിധിച്ച് കോടതി  (2 hours ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി  (3 hours ago)

മലയാറ്റൂരില്‍ പത്തൊന്‍പതുകാരിയുടെ കൊലപാതകം; ആണ്‍ സുഹൃത്ത് അലന്‍ അറസ്റ്റില്‍  (3 hours ago)

നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ട വിധിയില്‍ നിലപാടുകള്‍ വ്യക്തമാക്കി ഭാഗ്യലക്ഷ്മി  (4 hours ago)

നടിയെ ആക്രമിച്ച കേസ്: എട്ട് വര്‍ഷം മുമ്പുള്ള പത്ര കട്ടിംഗ്‌സ് പങ്കുവച്ച് ജോയ് മാത്യു  (4 hours ago)

തലസ്ഥാനത്തെ വര്‍ണ്ണാഭമാക്കാന്‍ വസന്തോത്സവം-2025 ന് ഡിസംബര്‍ 23 ന് തുടക്കമാകും: പുഷ്പാലങ്കാര മത്സരത്തില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 12 വരെ അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends