മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അബ്ദുല്ല യമീനിന് അപ്രതീക്ഷിത തിരിച്ചടി; ഇബ്രാഹിം മുഹമ്മദ് സോലിഹിന് അട്ടിമറി വിജയം
മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റായിരുന്ന അബ്ദുല്ല യമീനിന് അപ്രതീക്ഷിത തിരിച്ചടി. യാമീനെ അട്ടിമറിച്ചു പ്രതിപക്ഷ നേതാവ് മുഹമ്മദ് സാലിഹ് വിജയം കൈവരിച്ചതായി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
പ്രസിഡന്റ് യാമീനെ അട്ടിമറിച്ചുള്ള വിജയം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. അതേസമയം തിരഞ്ഞെടുപ്പില്‍ പ്രസിഡന്റിന് അനുകൂലമായി കളികള്‍ നടന്നുവെന്ന് ആരോപണമുണ്ടായിരുന്നു.
സാലിഹിന് 58.3 ശതമാനം വോട്ടുകള്‍ ലഭിച്ചതായി തിങ്കളാഴ്ച രാവിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വിജയ വാര്‍ത്ത അറിഞ്ഞതോടെ സാലിഹിന്റെ മാല്‍ദീവിയന്‍ ഡമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ആഹ്ലാദപ്രകടനവുമായി തെരുവിലിറങ്ങി.
സാലിഹിനൊപ്പം മറ്റു പ്രതിപക്ഷ കക്ഷികളും രംഗത്തുണ്ടായിരുന്നെങ്കിലും ഭരണകൂടത്തിന്റെ ശക്തമായ അടിച്ചമര്‍ത്തല്‍ കാരണം മാധ്യമങ്ങളൊന്നും കാര്യമായ പിന്തുണ നല്‍കിയിരുന്നില്ല. മാലിദ്വീപിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ഓര്‍മിച്ച സോലിഹ് വളരെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുവന്നതെന്ന് ഓര്‍മിക്കുന്നു.
പലരും ജയിലില്‍ അടയ്ക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തു. യാമീനിന്റെ നിലപാടുകളെ എതിര്‍ത്തവരെ ജയിലിലടയ്ക്കുകയും നാടുകടത്തുകയും ചെയ്തുകൊണ്ടായിരുന്നു യാമീനിന്റെ നീക്കങ്ങള്‍. ഇത് മാലിദ്വീപില്‍ മാസങ്ങള്‍ നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെക്കുകയായിരുന്നു.
https://www.facebook.com/Malayalivartha