40കാരന്റെ വയറ്റിൽ കിളിർത്ത് വളർന്നത് അത്തിമരം; മണ്ണിടിച്ചിലിൽ ഹെര്‍ഗുണ കൊല്ലപ്പെടുന്നതിന് മുമ്പ് കഴിച്ചത് അത്തിപ്പഴം; ഒടുവിൽ അത്തിപ്പഴത്തിന്റെ കുരു വയറ്റിൽ കിളിര്‍ത്ത് മരമായെന്ന് ഗവേഷകര്‍...

കുന്നിന്‍ ചെരുവില്‍ ഗുഹാമുഖത്ത് ഒറ്റപ്പെട്ട് ഒരു അത്തിമരം വളര്‍ന്നതെങ്ങനെ എന്ന കൗതുകത്തില്‍ അത്തിമരത്തെ കുറിച്ച് ഒരു ഗവേഷകന്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ലഭിച്ചത് 40 വര്‍ഷം മുമ്ബ് മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങള്‍.
തുര്‍ക്കി വംശജനായ അഹമ്മദ് ഹെര്‍ഗുണയുടെ വയറ്റിലാണ് ഈ അത്തിമരം കിളിര്‍ത്ത് വളര്‍ന്നത്. 1974 ലെ ഗ്രീക്ക് തുര്‍ക്കി വംശജര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിലാണ് അഹമ്മദ് ഹെര്‍ഗുണ കൊല്ലപ്പെട്ടത്. മറ്റു രണ്ടു പേരുടെ മൃതദേഹ അവശിഷ്ടങ്ങളും ഈ പ്രദേശത്ത് നിന്ന് ഗവേഷകര്‍ കണ്ടെത്തി.
സംഘര്‍ഷ സമയത്ത് അഹമ്മദ് ഹെര്‍ഗുണയും മറ്റു രണ്ടുപേരും ഇവിടെയുള്ള ഗുഹയ്ക്കകത്ത് ഒളിച്ചിരിക്കുകയായിരുന്നു. ഇവര്‍ ഇവിടെയുണ്ടെന്ന് മനസ്സിലാക്കിയ ശത്രുക്കള്‍ ഗുഹ സ്‌ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഇവര്‍ കൊല്ലപ്പെടുകയും ചെയ്തു. മരിക്കുന്നതിന് മുമ്ബ് ഹെര്‍ഗുണ അത്തിപ്പഴം കഴിച്ചിരുന്നു.
ഈ പഴത്തിന്റെ കുരു വയറ്റില്‍ കിളിര്‍ത്ത് ഒരു മരമായെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. 011 ലാണ് ഗവേഷകര്‍ ഈ മരം കണ്ടെത്തിയത്. ഒറ്റപ്പെട്ട് ഒരു അത്തിമരം വളര്‍ന്നതെങ്ങനെ എന്ന കൗതുകത്തില്‍ നിന്നാണ് അന്വേഷണത്തിന്റെ തുടക്കം. ഒടുവിൽ ചുവട്ടില് കുഴിച്ചുനോക്കിയപ്പോളാണ് ശരീര അവശിഷ്ടങ്ങള് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലൂടെയാണ് മരിച്ചയാളുകളെ തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha



























