Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ജന്മനാടായ യുകെ വിലക്കിയ ഷമീമയെയും കുഞ്ഞിനേയും സ്വന്തം നാടായ നെതർലാൻഡിലേക്ക് കൊണ്ടുപോകാന്‍ വഴി തേടി ഐഎസ് പ്രവര്‍ത്തകനായിരുന്ന ഭര്‍ത്താവ് യാഗോ റെയ്ഡ്‌

04 MARCH 2019 01:36 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... ഓസ്‌ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു... 29 ഇന്ത്യന്‍ നാവികരടക്കം 30 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ‘ദിശ’ എന്ന കപ്പൽ ആക്രമിക്കപ്പെട്ടു.. കപ്പലിന്റെ എന്‍ജിന്‍ റൂമിലാണ് മിസൈല്‍ പതിച്ചത്..

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഷമീമ ബീഗത്തിനെയും കുഞ്ഞിനേയും തന്റെ രാജ്യത്തേക്ക് വിളിക്കാനൊരുങ്ങി ഷമീമയുടെ ഭർത്താവ് യാഗോ റെയ്ഡ്‌ജിക്. തിരിച്ചറിവില്ലാത്ത പ്രായത്തിലാണ് രണ്ടു പേരും ഐ എസ്സിൽ അംഗങ്ങളായതും പരസ്പരം വിവാഹം കഴിച്ചതും . ഇപ്പോൾ ഭാര്യയെയും കുഞ്ഞിനെയും സുരക്ഷിതമായി സ്വന്തം രാജ്യമായ നെതര്ലാണ്ടിലെക്ക് കൊണ്ട് പോകാൻ ശ്രമിക്കുകയാണ് യാഗോ

കുഞ്ഞിനേയും കൊണ്ട് തനിക്ക് യുകെയിലേക്ക് മടങ്ങിപോകണമെന്ന് ഷമീമ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ യുകെ ആ ആവശ്യം നിരസിച്ചിരുന്നു

ദീർഘകാലം ഇസ്ലാമിക് സ്റ്റേറ്റ്സിൽ പ്രവർത്തിച്ച യാഗോ, ഇപ്പോൾ ബീഗത്തിനും കുഞ്ഞിനുമൊപ്പം നെതർലാൻഡിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹമുണ്ടെന്ന് ബിബിസിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.

2015 ൽ ഇസ്ലാമിക് സ്റ്റാറ്റസിൽ ചേരാനായി ബീഗം സിറിയയിലെത്തി ദിവസങ്ങൾക്കുള്ളിലായിരുന്നു ഇവരുടെ വിവാഹം. ഷമീമയാണ് വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതെന്നും ഇത്രയും ചെറിയ ഒരു പെൺകുട്ടിയെ എങ്ങനെ കല്യാണം കഴിക്കും എന്ന് താൻ സംശയിച്ചു എന്നും യാഗോ ഓർക്കുന്നുണ്ട്. . ഷമീമയ്ക്ക് 15-ഉം യാഗോവിന് 23-ഉം വയസ്സുള്ളപ്പോഴായിരുന്നു സിറിയയിലെ ഐഎസ് ക്യാമ്പിൽ വെച്ച് ഇരുവരുടെയും വിവാഹം നടന്നത്.

ഷമീമയുടെ ജന്മനാടായ യുകെയും മാതാപിതാക്കളുടെ സ്ഥലമായ ബംഗ്ലാദേശും കൈയൊഴിഞ്ഞ സാഹചര്യത്തിൽ ഭർത്താവിനൊപ്പം നെതര്‍ലാന്‍ഡിലേക്ക് മടങ്ങിപ്പോകാൻ എന്തൊക്കെ നിയമ തടസ്സങ്ങൾ ഉണ്ടാകുമെന്നതിനെക്കുറിച്ച് ആർക്കും വ്യക്തതയില്ല.

ഇസ്ലാമിക് സ്റ്റേറ്റ്സ് പോലൊരു തീവ്രവാദ സംഘടനയിൽ പ്രവർത്തിച്ചതിനാൽ യാഗോ നെതര്‍ലാണ്ടിലെ തീവ്രവാദി വാച്ച് ലിസ്റ്റിൽ ഉണെങ്കിലും യാഗോവിന് നെതര്‍ലാന്‍ഡ് പൗരത്വം റദ്ദാക്കിയിട്ടില്ല. തിരിച്ചെത്തിയാൽ തീവ്രവാദ പ്രവർത്തങ്ങളിൽ ഏർപ്പെട്ട കുറ്റത്തിന് ആറ് കൊല്ലമെങ്കിലും ഇയാൾ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. മാത്രമല്ല യാഗോയെയും ഷമീമയേയും നെതര്‍ലന്‍ഡ്‌സ്‌ സ്വീകരിച്ചാല്‍ തന്നെ പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ് നടത്തിയ വിവാഹം സാധുവായി കണക്കാക്കില്ല. എങ്കിലും ഭാര്യയെയും കുഞ്ഞിനേയും സുരക്ഷിതമാക്കാമല്ലോ എന്നുള്ളതാണ് യാഗോയുടെ പ്രതീക്ഷ . പക്ഷെ അത് എത്രത്തോളം സാധ്യമാകുമെന്നതിനെ കുറിച്ച് യാഗോക്ക് ഇപ്പോഴും ആശങ്ക ഉണ്ട്

തീവ്രവാദ ഗ്രൂപ്പിൽ അംഗമായിരുന്നതിനാൽ ഷമീമ മടങ്ങിയെത്തുന്നത് രാജ്യത്തിന്റെ മൊത്തം സുരക്ഷിതത്വത്തെ തന്നെ അവതാളത്തിലാകുമെന്ന കാരണം പറഞ്ഞാണ് യുകെ ഭരണകൂടം ഷമീമയുടെ പൗരത്വം റദ്ദ് ചെയ്യാനുള്ള നീക്കങ്ങൾ നടത്തിയത്.
അമ്മയുടെ പൗരത്വം വഴി ഷമീമയ്ക്ക് ബംഗ്ലാദേശ് പൗരത്വം ലഭിച്ചേക്കും എന്ന പരിഹാരവും യുകെ ഭരണകൂടം നിർദേശിച്ചു. എന്നാൽ താൻ ബംഗ്ലാദേശിൽ പോയിട്ട് പോലുമില്ല, തന്റെ രാജ്യം യുകെ തന്നെയാണെന്ന് ഷമീമ തന്നെ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ ബംഗ്ലാദേശ് സർക്കാരും ഷമീമയുടെ വരവിനെ വിലക്കുകയായിരുന്നു.

ഷമീമയ്ക്കും യാഗോവിനും മൂന്ന് കുഞ്ഞുങ്ങളുണ്ടായെങ്കിലും രണ്ടു കുഞ്ഞുങ്ങൾ അധികനാൾ അതിജീവിച്ചില്ല. ആരോഗ്യമുള്ള തന്റെ ഈ കുഞ്ഞിനേയും ഭാര്യയേയും എങ്ങനെയെങ്കിലും സുരക്ഷിതമായി നെതര്‍ലാന്‍ഡിലെത്തിക്കാനുള്ള വഴി തേടുകയാണ് ഈ ചെറുപ്പക്കാരൻ.

സിറിയയിലെ ഐഎസ് സാമ്രാജ്യം തകരാന്‍ തുടങ്ങിയതോടെ ഷമീമയുമൊത്ത് അവരുടെ പിടിയില്‍ നിന്ന് രക്ഷപെടുകയായിരുന്നു എന്നാണു യാഗോ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
യാഗോ കുര്‍ദിഷ് സൈന്യത്തിന് മുന്നിലും ഷമീമയും കുഞ്ഞ് ജാറയും വടക്കന്‍ സിറിയയിലെ അഭയാര്‍ഥി ക്യാമ്പിലും അഭയം പ്രാപിക്കുകയായിരുന്നു.

2015-ലാണ് ഷമീമ തന്റെ സമപ്രായക്കാരായ രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി എത്തുന്നത്. നെതര്‍ലന്‍ഡ്‌സില്‍ നിന്ന് 500-ഓളം പേര്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നും അവരില്‍ ഒരാളാണ് യാഗോ എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴും 150-ഓളം പേര്‍ മടങ്ങിയെത്താന്‍ തയാറാകാതെ ഐഎസ് ആശയത്തില്‍ വിശ്വസിച്ച് തുടരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (1 hour ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (2 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (2 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (2 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (3 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (3 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (3 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (3 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (3 hours ago)

'കമല ഇന്റര്‍നാഷണല്‍' തുടങ്ങി  (3 hours ago)

മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു  (3 hours ago)

പിണറായി വിജയന്റെ സ്വത്തുക്കളും കണ്ടു കെട്ടാന്‍ സാധ്യത  (3 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു  (4 hours ago)

Malayali Vartha Recommends