Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

തലസ്ഥാനത്ത് എന്തും സംഭവിക്കാം... കലാപ നീക്കം ശക്തം ശ്രീലേഖ വിവാദം റിഹേഴ്സൽ മാത്രം സൂക്ഷിച്ച് ബി ജെ പി

30 DECEMBER 2025 07:58 AM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

തലസ്ഥാനത്ത്  സി പി എമ്മിന്റെ കലാപനീക്കം. ഇത് മുൻകൂട്ടി കണ്ട് പ്രവർത്തിക്കണമെന്നും അങ്ങനെ ചെയ്യാതിരുന്നാൽ പൊതുജനമധ്യത്തിൽ പാർട്ടി അപഹാസ്യമാകുമെന്നും ബി ജെ പി സംസ്ഥാന നേതൃത്വം  നഗരസഭാ മേയർ വി.വി. രാജേഷിന് നിർദ്ദേശം നൽകി. പാർട്ടിയുടെ നിർദ്ദേശരണമാണ് ആർ. ശ്രീലേഖ മാധ്യമ പ്രവർത്തകരുടെ അകമ്പടിയോടെ എം എൽ എയെ നേരിൽ കണ്ട് വിവാദം സംസാരിച്ചുതീർത്തത്.അതോടെ പ്രശാന്തിന്റെ നീക്കം പാളി. വട്ടിയൂർക്കാവിൽ ജയിക്കാൻ പ്രശാന്ത്  പാടുപെടുമെന്ന റിപ്പോർട്ടുകൾക്ക്  പിന്നാലെയാണ് വിവാദം കനത്തത്.      കഴിഞ്ഞ പത്തുകൊല്ലത്തെ സുഖലോലുപതയ്ക്ക് നഗരസഭയ്ക്ക് പുറമേ കേരള നിയമസഭയിലും  പ്രതിപക്ഷത്തിരിക്കാൻ സി പി എം തീരുമാനിച്ചതിന്റെ ഭാഗമാണ് പുതിയ വിവാദം. . വട്ടിയൂർക്കാവ് എം എൽ എ വി.കെ. പ്രശാന്തിന്റെ ഓഫീസ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട്  ഉയർന്ന വിവാദങ്ങൾ ഇതിന്റെ തുടക്കം മാത്രം.തീർത്തും സൗഹ്യദപരമായി നടന്ന ഒരു സംഭാഷണം വിവാദത്തിലേക്ക് തിരിക്കാൻ സി പി എം ജില്ലാ നേതൃത്വമാണ് തീരുമാനിച്ചത്. മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ ശ്രീലേക്കെതിരെ രംഗത്തെത്തിയത് ഇതിന്റെ ഭാഗമായാണ് .         കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വട്ടിയൂർകാവ് എംഎൽഎ വികെ പ്രശാന്തിന്റെ ഓഫീസ് ഒഴിയാൻ കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടത് ബിജെപി നേതൃത്വവുമായി ആലോചിക്കാതെയാണ് . അധികാരമേറ്റ് രണ്ടാം ദിവസം തന്നെ ആർ ശ്രീലേഖ സ്വീകരിച്ച നിലപാട് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. വാടക നൽകി കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയാൻ ശ്രീലേഖ ആവശ്യപ്പെട്ട നീക്കം എങ്ങനെ പരിഹരിക്കുമെന്നറിയാതെ കുഴയുകയാണ് നേതൃത്വം.

ശ്രീലേഖയുടെ നീക്കത്തിനെതിരെ ശക്തമായാണ് സിപിഎം രംഗത്തെത്തിയത്. കോർപ്പറേഷന് വാടക നൽകുന്ന കെട്ടിടം ഒഴിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കൗൺസിൽ യോഗമാണ്. അങ്ങനെയിരിക്കെ ശ്രീലേഖ എന്ത് അധികാരത്തിന്റെ പുറത്താണ് വികെ പ്രശാന്തിനോട് ആവശ്യപ്പെട്ടത് എന്നാണ് പ്രധാന ചോദ്യം. ഇതിന് മറുപടി പറയാൻ ബിജെപിക്കോ ശ്രീലേഖയ്‌ക്കോ കഴിയുന്നില്ല.ഇതോടെയാണ് സൗഹൃദത്തിന്റെ പുറത്താണ് ഓഫീസ് ഒഴിയാൻ അഭ്യർത്ഥിച്ചതെന്ന് ശ്രീലേഖ പറയുന്നത്. വിവാദം പരിധിവിടുമെന്ന് തോന്നലിന്റെ പുറത്താണ് ശ്രീലേഖ പ്രശാന്തിനെ നേരിട്ട് കണ്ട് തണുപ്പിക്കാൻ ശ്രമം നടത്തിയത്. എന്നാൽ ഇതിന് മുമ്പ് തന്നെ സിപിഎം രാഷ്ട്രീയ വിവാദമായി വിഷയത്തെ ഉയർത്തി. പാർട്ടിയുമായി ആലോചിക്കാതെ ഇങ്ങനെ ഒരു ആവശ്യം മുന്നോട്ടുവച്ചതിൽ ശ്രീലേഖയ്‌ക്കെതിരെ ബിജെപി നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം.


മുൻ മേയറും വട്ടിയൂർക്കാവ് എംഎൽഎയുമായ വികെ പ്രശാന്ത് സഹോദര തുല്യനാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് മാറിത്തരണമെന്ന് അഭ്യർത്ഥിക്കുകയാണ് ചെയ്തതെന്ന് ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖ പറഞ്ഞു. തന്റെ ഓഫീസ് പ്രവർത്തിപ്പിക്കുന്നതിന് വേണ്ടിയാണ് തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. തിരക്കിട്ട് ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഒരു അഭ്യർത്ഥനയായാണ് ഇക്കാര്യം സംസാരിച്ചത്. എന്നാൽ അത് പറ്റില്ലെന്നും ഒഴിപ്പിക്കാമെങ്കിൽ ഒഴിപ്പിച്ചോ എന്നാണ് വികെ പ്രശാന്ത് തന്നോട് പറഞ്ഞതെന്നും ശ്രീലേഖ വ്യക്തമാക്കി.മകരവിളക്ക്: 
'മുൻ മേയറായിരുന്ന സമയത്ത് എടുത്ത കെട്ടിടമാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്നാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്റെ ഫോണിൽ റെക്കോഡ് ഇല്ല. അങ്ങനെയൊരു രീതി എനിക്കില്ല. എന്റെ അറിവിൽ പ്രശാന്തിന്റെ ഫോണിൽ കോൾ റെക്കാർഡ് ഉണ്ടെന്നാണ് മനസിലാക്കുന്നത്. നിങ്ങൾക്കത് പരിശോധിച്ച് നോക്കാം. എന്റെ യാചനാ സ്വരവും പ്രശാന്ത് ഇങ്ങോട്ട് സംസാരിച്ച രീതിയും നിങ്ങൾക്ക് നേരിട്ട് കേൾക്കാം.എന്റെ അറിവിൽ ഓഫീസുമായി ബന്ധപ്പെട്ട് ഇങ്ങനെ ഒരു കരാർ ഉണ്ടെന്ന് തോന്നുന്നില്ല. കോർപ്പറേഷന്റെ കെട്ടിടമായതുകൊണ്ട് വാടക നൽകുന്നുണ്ട്. കഴിഞ്ഞ കോർപ്പറേഷൻ ഭരണാധികാരികൾ ഇദ്ദേഹത്തിന് ഒരു സഹായം ചെയ്തുകൊടുത്തെന്നാണ് ഞാൻ മനസിലാക്കുന്നത്. എനിക്ക് കൗൺസിലറായി പ്രവർത്തിക്കാൻ ഒരു ഓഫീസ് ആവശ്യമുണ്ടല്ലോ? ഇപ്പോൾ അങ്ങനെ ഒരു സൗകൗര്യമില്ല. എന്നെ കാണാൻ വരുകയാണെങ്കിൽ അവർക്ക് ഇരിക്കാൻ പോലും സ്ഥലമില്ല. ഈ അവസരത്തിൽ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ മാദ്ധ്യമങ്ങൾ തീരുമാനിക്കൂ?- ശ്രീലേഖ പറഞ്ഞു.ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയണമെന്ന് കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്. ആർ ശ്രീലേഖ ഒറ്റയ്‌ക്കെടുത്ത തീരുമാനമായിരിക്കില്ലെന്നും മര്യാദയില്ലാത്ത നടപടിയാണ് സ്വീകരിച്ചതെന്നും വി കെ പ്രശാന്ത് പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം പിടിച്ച് അധികാരത്തിലേറിയതിന് പിന്നാലെയാണ് ഈ ആവശ്യം. ഫോണിൽ വിളിച്ച ശ്രീലേഖ പ്രശാന്തിനോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു. തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്ന് ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.   മുമ്പും വിവാദങ്ങൾ സൃഷ്ടിക്കാൻ മിടുക്കനാണ് വി.കെ.പ്രശാന്ത്.കഴിഞ്ഞ വർഷം ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ പ്രശാന്ത് രംഗത്തെത്തിയിരുന്നു. ഒടുവിൽ മന്ത്രി ഗണേഷ് തന്നെ സുല്ലിട്ടു.   ഇലക്ട്രിക് സിറ്റി ബസ് സര്‍വീസുമായി ബന്ധപ്പെട്ട പരാമർശമാണ്  ഗതാഗത മന്ത്രി ഗണേഷ് കുമാറിന് ബൂമറാംഗായത്. ഇനി ഇലക്ട്രിക് ബസ് വാങ്ങില്ലെന്നും ഇലക്ട്രിക് സിറ്റി ബസ് സർവ്വീസ് നഷ്ടമാണെന്നുമുള്ള ഗണേഷിന്‍റെ പ്രസ്താവനക്കെതിരെ വലിയ വിമർശനമാണ് പൊതുവേ ഉയർന്നത് . വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്ത് തുടങ്ങിവച്ച വിമർശനം സി പി എം സംസ്ഥാന സെക്രട്ടറി വരെ ഏറ്റെടുത്തതോടെ മന്ത്രി പ്രതിസന്ധിയിലായി. സർക്കാരിനോടോ സി പി എമ്മിനോടോ പോലും ആലോചിക്കാതെയുള്ള മന്ത്രിയുടെ പ്രസ്താവന തുടക്കത്തിലെ കല്ലുകടിയായി മാറിയിട്ടുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി തന്നെ ഗതാഗത മന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തിയതോടെ   വിവാദം മുറുകിയത്.
മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയല്ലേ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നായിരുന്നു ഇത് സംബന്ധിച്ച എം വി ഗോവിന്ദന്‍റെ പ്രതികരണം. ഗതാഗത മന്ത്രിക്കുള്ള താക്കീതാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം എന്ന വിലയിരുത്തലുകളും  ഉയർന്നു. ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. ഇതോടെ ഇലക്ട്രിക്ക് ബസിന്‍റെ കാര്യത്തിൽ ഗതാഗത മന്ത്രിക്ക് പിന്നാക്കം പോകേണ്ടി വന്നു.

നഗര മേഖലയായ വട്ടിയൂർക്കാവിലെ പൊതുജനങ്ങളുടെ അഭിപ്രായം എന്ന നിലയിൽ മന്ത്രിക്കെതിരെ ആദ്യ വെടിപൊട്ടിച്ചത് വി കെ പ്രശാന്ത് എം എൽ എ ആയിരുന്നു. ഇലട്രിക് സിറ്റി ബസ് സര്‍വീസ് നയപരമായ തീരുമാനമാണെന്നും കെ എസ് ആര്‍ ടി സിക്ക് ബാധ്യതയില്ലെന്നുമാണ് വി കെ പ്രശാന്ത് പറഞ്ഞത്. ബസിനെ ആശ്രയിക്കുന്ന നിരവധിപേരുണ്ടെന്നും നിലനിര്‍ത്താനാവശ്യമായ നടപടിയുണ്ടാകണമെന്നും നഗരമലിനീകരണം കുറക്കുന്ന ബസുകള്‍ നിലനിര്‍ത്തണമെ്ന്നും ഇലക്ട്രിക് ബസ് ഒഴിവാക്കുന്നത് ഇടത് മുന്നണി നയമല്ലെന്നും വി കെ പ്രശാന്ത് ചൂണ്ടികാണിച്ചു. . ജനങ്ങൾ ഏറ്റെടുത്ത ഇലക്ട്രിക് ബസ് സർവീസ് അവസാനിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും നിരക്ക് കൂട്ടുന്നത് പരിഗണിക്കേണ്ടതാണെങ്കില്‍ പരിഗണിക്കാമെന്നും വട്ടിയൂർക്കാവ് എം എല്‍ എ വ്യക്തമാക്കി.. ഇതിന് പിന്നാലെയാണ് സി പി എം സംസ്ഥാന സെക്രട്ടറി, ഗതാഗതമന്ത്രിയുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞത്.തിരുവനന്തപുരത്തെ ഇലക്ട്രിക് സിറ്റി ബസ് സര്‍വീസിലെ വിവാദം മുറുകുന്നതിനിടെ തുടര്‍നടപടികളുമായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ നീങ്ങി.. ഇലക്ട്രിക് ബസ് സര്‍വീസ് സംബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍നിന്നും  വിശദമായ റിപ്പോര്‍ട്ട് ഗതാഗത മന്ത്രി തേടി. കെഎസ്ആര്‍ടിസി എംഡിയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഓരോ ബസിനും ലഭിക്കുന്ന വരുമാനം, റൂട്ടിന്‍റെ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കാനാണ് നിര്‍ദേശം നൽകിയത്. ഇലക്ട്രിക് ബസ് നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ഇടയാക്കിയത്. 

ഗണേഷ് കുമാറിന്‍റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നില്ലെന്നും നഗരവാസികൾ ഇലക്ട്രിക് സിറ്റി ബസ് ഏറ്റെടുത്തതാണെന്നും വികെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. പ്രശാന്തിന്റെ എതിർപ്പിനെ തുടർന്ന് ഗണേഷ് പിൻമാറി.    പ്രശാന്തിന്റെ വാക്കുകൾക്ക് സി പി എം വലിയ വില കൽപ്പിക്കുന്നുണ്ട്. ശ്രീലേഖയുടെ  സ്നേഹപൂർണമായ ആവശ്യത്തെ പ്രശാന്ത് നെഗറ്റീവ് ടോണിൽ എടുത്തത്  പാർട്ടിയുടെ നിർദ്ദേശപ്രകാരമായിരുന്നു.ബി ജെ പി നഗരസഭയെ താഴെയിറക്കാനുള്ള നീക്കങളാണ് തുടക്കം മുതൽ സി പി എം സ്വീകരിക്കുന്നത്. നഗര സഭയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സി ഐ ഡി സംഘത്തെ ഏർപ്പെടുതിയിരിക്കുകയാണ് സി പി എം. ബാക്കിയുള്ള സമയം കൊണ്ട് നഗരസഭയുടെ പ്രാവർത്തനങ്ങളെ കുട്ടിച്ചോറാക്കാനാണ് സി പി എം നീക്കം.എന്തു വില കൊടുത്തും ഭരണം അട്ടിമറിക്കാൻ ശ്രമിക്കും. ഇക്കാര്യം ബി ജെ പിക്കും അറിയാം. അസ്വാരസ്യങ്ങളുണ്ടാക്കി തലസ്ഥാനത്തെ കലാപഭരിതമാക്കാനാണ് നീക്കം. അതു കൊണ്ടാണ് ജാഗ്രതയോടെ നീങ്ങണമെന്ന സന്ദേശം പാർട്ടി നേതാക്കൾക്ക് ബി ജെ പി നൽകിയത്. വി. ശിവൻ കുട്ടിയും പ്രശാന്തും ചേർന്നാൽ ജഗപൊഗയെന്ന് ബി ജെ പിക്ക് അറിയാം.ബി ജെ.പി ഭരണത്തിന് സമാധാനം നൽകരുതെന്ന തീരുമാനം സി പി എം എടുത്തു കഴിഞ്ഞു.  അപ്പോഴാണ് പ്ലാൻ ബി യുമായി ബി ജെ പി രംഗത്തെത്തിയത്.    തിരുവനന്തപുരം നഗരസഭയിലെ അഴിമതിയിൽ അന്വേഷണം വരുമെന്ന് ഉറപ്പായി. എല്ലാം ആര്യയുടെ തലയിലായി. ഇ ഡി യുടെ വീട്ടിൽ നിന്നും ആര്യക്ക് ഇറങ്ങാൻ സമയം കിട്ടില്ല. സഖാക്കൾ വെട്ടിയതെല്ലാം കേന്ദ്ര ഫണ്ടാണ്. അതാണ് കാരണം. ഇക്കാര്യം കൂടി മനസിലാക്കിയിട്ടാണ് പ്രശാന്തും ശിവൻകുട്ടിയും ബി ജെ പിക്കെതിരെ രംഗത്തെത്തിയത്.എന്നാൽ എരിതീയിൽ എണ്ണ ഒഴിക്കാൻ വി.വി. രാജേഷും ശ്രീലേഖയും  തയ്യാറായില്ല. ഇത് തന്ത്രപരമായ നീക്കമായിരുന്നു. ]   തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിനു പിന്നാലെ മുൻ മേയർ ആര്യാരാജേന്ദ്രനെതിരെ സൈബർ സഖാക്കൾ രംഗത്തെത്തി . ആര്യയുടെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണിതെന്നും, ഇനിയെങ്കിലും പേരിൽ നിന്ന് ആ മേയർ എന്നത് അങ്ങ് മാറ്റിയേക്കൂ എന്നുമാണ് ചിലർ പറയുന്നത് .

ഒന്നിലും വിവരമില്ലെങ്കിലും അഹംഭാവം, ധാർഷ്ട്യം, അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം എന്നിവയിൽ ഡോക്ടറേറ്റ് എടുത്തവരാണ് ഇന്നത്തെ സഖാക്കൾ, ബിജെപിയുടെ ഐശ്വര്യം എത്ര ശ്രമിച്ചിട്ടും ജയിക്കാൻ കഴിയാത്ത കോർപ്പറേഷൻ അഞ്ചുവർഷം പ്രവർത്തിച്ചു കയ്യിൽ കൊടുത്തു, സമാധാനം ആയല്ലോ ഭരിച്ചു കുട്ടിച്ചോറക്കി ഇപ്പോൾ ബിജെപി യെ കേറ്റിയപ്പോൾ എന്നിങ്ങനെയാണ് ചിലരുടെ കമന്റ്.

‘അധികാരത്തില്‍ തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും മുകളിലുള്ളവരോടുള്ള  അതിവിനയവും ഉള്‍പ്പടെ കരിയര്‍ ബില്‍ഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫിസിനെ മാറ്റിയതാണ് തിരിച്ചടിക്ക് കാരണമെന്ന് വഞ്ചിയൂര്‍ മുന്‍ കൗണ്‍സിലര്‍ ഗായത്രി ബാബുവും പറഞ്ഞിരുന്നു.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കോര്‍പറേഷന്‍ ഭരണത്തില്‍ എന്‍ഡിഎ എത്തുന്നത്.  30  വർഷത്തോളം തുടർച്ചയായി ഇടതു കോട്ടയായിരുന്ന തിരുവനന്തപുരം കോർപറേഷനിൽ ശക്തമായ മുന്നേറ്റം നടത്തി ബിജെപി. സംസ്ഥാനത്താകെ അലയടിച്ച ഭരണവിരുദ്ധ വികാരത്തിൽ ഭരണസിരാകേന്ദ്രത്തിലും എൽഡിഎഫിനു വൻ തിരിച്ചടിയാണ് നേരിട്ടത്. എൽഡിഎഫിന്റെ പകുതിയോളം സീറ്റുകൾ ബിജെപിയും കോൺഗ്രസും പിടിച്ചെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽനിന്നു നയിച്ച തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വരും ദിവസങ്ങളിൽ എൽഡിഎഫിലും സിപിഎമ്മിലും വലിയ രാഷ്ട്രീയ ചർച്ചകൾക്കു വഴിതെളിക്കും. ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് കേരളത്തിൽ ഒരു കോർപറേഷൻ ഭരിക്കാനുള്ള കളമൊരുങ്ങിയിരിക്കുന്നത്. ഇത് കൈവിടാൻ  ബി ജെ പി ഒരുക്കമല്ല.    വരുന്ന മേയിൽ നഗരസഭാ മോഡൽ കലാപം സി പി എം എല്ലായിടത്തും വ്യാപിപ്പിക്കും. കാരണം പ്രതിപക്ഷത്തിരിക്കാനുള്ള റിഹേഴ്സലാണ് പാർട്ടി നടത്തികൊണ്ടിരിക്കുന്നത്. പത്തുകൊല്ലം ഭരണത്തിലായതിനാൽ അക്കാര്യം പാർട്ടി മറന്നുപോയിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (8 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (8 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (8 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (8 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (8 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (8 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (8 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (9 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (10 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (10 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (10 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (11 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (11 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (11 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (11 hours ago)

Malayali Vartha Recommends