Widgets Magazine
17
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


ഭൂകമ്പ സാധ്യത ഏറ്റവുമധികമുള്ള മേഖലയാണ് ഹിമാലയം...വിനാശം വിതച്ച ഒട്ടേറെ ഭൂകമ്പങ്ങളുടെ ചരിത്രമുള്ള ഹിമാലയത്തിൽ, രണ്ടു വലിയ ഭൂകമ്പങ്ങൾക്ക് സാധ്യതയെന്ന് പഠനം...മൊമെന്റ് മാഗ്നിറ്റ്യൂഡ് സ്കെയിലിൽ 8.8 തീവ്രതയുള്ള ഭൂകമ്പങ്ങൾ..

ശക്തമായ തിരിച്ചടിയെന്ന് ചൈന... ചൈനയെ പൂട്ടാന്‍ അമേരിക്കയുടെ പുതിയ ആയുധം ... ആ നിയമ നിര്‍മ്മാണത്തിന് പിന്നില്‍ ?

15 JULY 2020 01:48 PM IST
മലയാളി വാര്‍ത്ത

ചൈനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കി ഹോങ്കോങ്ങിന് അമേരിക്കയുമായുള്ള പ്രത്യേക ബന്ധം നിര്‍ത്തലാക്കിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നിയമനിര്‍മ്മാണം നടത്തി. ചൈനയുടെ ഭാഗമായ ഹോങ്കോങ്ങിന് അമേരിക്ക പ്രത്യേക നയതന്ത്ര പദവി നല്‍കിയിരുന്നു. ആ സ്ഥാനമാണ് പുതിയ നിയമനിര്‍മ്മാണത്തോടെ ഇല്ലാതായിരിക്കുന്നത്.

ഹോങ്കോങ്ങിലെ ജനാധിപത്യ സമരങ്ങളെ മനുഷ്യാവകാശ രഹിതമായി അടിച്ചമര്‍ത്തുന്ന ഉദ്യോഗസ്ഥരെ നിരോധിക്കാനുള്ള ഉത്തരവും അമേരിക്ക പുറപ്പെടുവിച്ചിട്ടുണ്ട്.

1992-ലെ അമേരിക്കന്‍ ഹോങ്കോങ്ങ് പോളിസി നിയമപ്രകാരം ഹോങ്കോങ്ങിനെ കമ്യൂണിസ്റ്റ് ചൈനയില്‍ നിന്ന് വേറിട്ട ഒരു അര്‍ദ്ധ സ്വതന്ത്ര ഭരണസംവിധാനമായി കണക്കാക്കിയിരുന്നു. ഒപ്പം അവിടത്തെ നിയമ സമ്പദ് വ്യവസ്ഥകള്‍ ചൈനയുടേതിനേക്കാള്‍ വ്യത്യസ്തമായതുകൊണ്ട് വ്യാപാരം, വാണിജ്യം എന്നിവയിലും മറ്റു മേഖലകളിലും അമേരിക്കയും ഹോങ്കോങ്ങുമായി പ്രത്യേക ബന്ധം അനുവദിച്ചിരുന്നു. ഈ നിയമം മുതലെടുത്ത് ചൈന ഹോങ്കോങ്ങിലൂടെ അമേരിക്കന്‍ വ്യാപാര വാണിജ്യ മേഖലകളില്‍ പിടിമുറുക്കിയിരുന്നു.ഈ നിയമമാണ് ട്രമ്പ് എടുത്തുകളഞ്ഞത്.

' ചൈനയ്ക്ക് നല്‍കുന്ന പരിഗണനകള്‍ മാത്രമാണ് ഇനി ഹോങ്കോങ്ങിനും ലഭിക്കുകയുള്ളൂ. ഒരു പ്രത്യേക പരിഗണനയും ഇനി ഹോങ്കോങിന് ഇല്ല. പ്രത്യേക സാമ്പത്തിക ഇടപാടുകളില്ല. ചില പ്രത്യക സാങ്കേതിക വിദ്യകള്‍ കയറ്റുമതി ചെയ്യുകയുമില്ല' ട്രംപ് വൈറ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഹോങ്കോങ്ങിലെ ജനങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന ആക്രമോല്‍സുക നടപടികള്‍ക്കെതിരെയാണ് നടപടിയെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. തെറ്റായ സമീപനമാണ് അമേരിക്ക കൈകൊണ്ടതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. ഹോങ്കോങ് ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അമേരിക്കയുടെ തീരുമാനത്തിന് ഉചിതമായ മറുപടി ഉണ്ടാകുമെന്നും വിദേശകാര്യ വകുപ്പ് പ്രതികരിച്ചു.

ഇതോടെ അമേരിക്കയുമായി ചൈനയ്ക്കുള്ള വ്യാപാരബന്ധങ്ങള്‍ മാത്രമാവും ഹോങ്കോങ്ങിനുമുള്ളത്. അതോടെ ഹോങ്കോങ്ങിന്റെ പ്രത്യേക പദവി ദുരുപയോഗം ചെയ്യുന്ന ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാരിന് വന്‍ തിരിച്ചടിയാവും ഉണ്ടാവുക. ഹോങ്കോങ്ങ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചൈനീസ് ബാങ്കുകള്‍ക്ക് ഉള്‍പ്പെടെ ഇനി മുതല്‍ സ്വതന്ത്രമായി അമേരിക്കയില്‍ പ്രവര്‍ത്തനം സാദ്ധ്യമാകില്ല. ഈ ബാങ്കുകളിലൂടെ ചൈന അമേരിക്കന്‍ വിപണിയില്‍ വന്‍ കടന്നുകയറ്റം നടത്തിയിരുന്നു.
1997 ലാണ് ബ്രിട്ടന്‍ ഹോങ്കോങ് ചൈനയ്ക്ക് കൈമാറിയത്. ഒരു രാജ്യമായി തുടരുമെങ്കിലും രണ്ട് വ്യവസ്ഥകളായാണ് ഹോങ്കോങ് കഴിയുകയെന്നതായിരുന്നു കൈമാറ്റ വ്യവസ്ഥ. എന്നാല്‍ ഈയിടെ പാ്സ്സാക്കിയ സെക്യുരിറ്റി നിയമം അനുസരിച്ച് ഹോങ്കോങ്ങിന്റെ ക്രമസാമാധാന പ്രശ്നങ്ങളിലടക്കംകഴിഞ്ഞ കുറച്ചുകാലമായി അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം തകരാരിലായിരിക്കുകയാണ്.

ഹോങ്കോങ്ങില്‍ വിമത പ്രവര്‍ത്തനങ്ങള്‍ എന്ന് ചൈന വിലയിരുത്തുന്ന കാര്യങ്ങള്‍ നടന്നാല്‍ അടിച്ചമര്‍ത്താന്‍ ചൈനയ്ക്ക് നേരിട്ട് ഇടപെടാന്‍ കഴിയുന്ന വ്യവസ്ഥകളാണ് പുതിയ സെക്യുരിരിറ്റി നിയമം. ഒരു രാജ്യം രണ്ട് വ്യവസ്ഥകള്‍ എന്ന രീതിയിലുള്ള ചൈന- ഹോങ്കോങ് രീതി ഫലത്തില്‍ ഇല്ലാതാക്കുന്നതാണ് സെക്യുരിറ്റി നിയമം എന്നാണ് പൊതുവില്‍ ഉയരുന്ന വിമര്‍ശനം.

ഇതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പുതിയ തീരുമാനം. ഇതിന് പുറമെ ഹോങ്കോങ്ങില്‍ പുതിയ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ചൈനയിലെ ഉദ്യോഗസ്ഥന്മാര്ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ പ്രതിനിധി സഭയും സെനറ്റും പാസ്സാക്കിയ ബില്ലിലും ട്രംപ് ഒപ്പുവെച്ചു. ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായി നീങ്ങാന്‍ ഈ നിയമം തന്നെ അനുവദിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷീ ജെന്‍പിംങുമായി ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദഹം പറഞ്ഞു.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിയറ്റ്‌നാമില്‍ കനത്ത മഴയില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ആറ് മരണം  (12 minutes ago)

ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍  (21 minutes ago)

അശ്ലീല സന്ദേശമയച്ചെന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റില്‍  (30 minutes ago)

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി:19 കാരന്‍ കുത്തേറ്റ് മരിച്ചു  (1 hour ago)

ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു  (1 hour ago)

ജിമ്മില്‍ വര്‍ക്കൗട്ടിനിടെ യുവതി ഉറങ്ങിപ്പോയി  (1 hour ago)

കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് നവകേരളത്തിലേക്കുള്ള നമ്മുടെ യാത്രയ്ക്ക് വെളിച്ചം വീശുന്ന രേഖയാണ്  (1 hour ago)

തിരുവനന്തപുരത്ത് ബാങ്കിന് നേര്‍ക്ക് ബോംബ് ഭീഷണി  (3 hours ago)

സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളേജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത് ആദ്യമായി  (4 hours ago)

എഎംആര്‍ അവബോധ വാരം 2025: നവംബര്‍ 18 മുതല്‍ 24 വരെ  (4 hours ago)

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട 19കാരൻ കുത്തേറ്റ് മരിച്ചു  (4 hours ago)

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ആക്രമണം  (4 hours ago)

മണ്ഡലകാലം; കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ ഓടിക്കുന്നത് 450 ബസുകൾ  (4 hours ago)

ജൂഡ് ആൻ്റെണി ജോസഫ് - വിസ്മയാ മോഹൻലാൽ- ചിത്രം തുടക്കം , ചിത്രീകരണം ആരംഭിച്ചു.  (4 hours ago)

കന്നിയങ്കത്തിനു ഇറങ്ങുന്ന ഒരു KSU ക്കാരി, വൈഷ്ണ മത്സരിച്ചിരിക്കും നേരിട്ടിറങ്ങി ഹൈക്കോടതി !  (4 hours ago)

Malayali Vartha Recommends