Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം ഇറാനെ തള്ളിവിടുന്നത് അപ്രതീക്ഷിത തിരഞ്ഞെടുപ്പിലേയ്ക്ക്:- പിന്‍ഗാമി ആര്..?

25 MAY 2024 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...

വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ഇറാൻ കപ്പൽ തുസ്‌കയുടെ എഞ്ചിൻ റൂം തുളച്ചു ! നടുക്കടലിൽ അമേരിക്കയുടെ സംഹാരതാണ്ഡവം.. വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ വെല്ലുവിളി..വീണ്ടും യുദ്ധം..

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു

നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഇറാന്‍ എന്ന രാജ്യത്തിന് മേല്‍ ഇടിത്തീ പോലെയാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം പതിക്കുന്നത്. അസര്‍ബൈജാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന വര്‍സാഖാന്‍ പര്‍വത മേഖലയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടം ഇറാനെ തള്ളിവിടുന്നത് വലിയ ആഭ്യന്തര പ്രതിസന്ധിയിലേക്കും അപ്രതീക്ഷിത തിരഞ്ഞെടുപ്പിലേക്കുമാണ്. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇറാനിയന്‍ സായുധ സേന കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

അപകടത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും അപകടത്തിന് മുമ്പ് ഹെലികോപ്ടര്‍ നിര്‍ദ്ദിഷ്ടപാതയില്‍ തന്നെയാണ് സഞ്ചരിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ഹെലികോപ്റ്ററര്‍ അപകടത്തില്‍പ്പെടുന്നതിന് മിനുട്ടുകള്‍ക്കുമുമ്പ് വാച്ച് ടവറും ഫ്‌ലൈറ്റ് ജീവനക്കാരും തമ്മിലുള്ള സംഭാഷണത്തില്‍ സംശയാസ്പദമായതൊന്നും കണ്ടെത്തിയിട്ടില്ല. പര്‍വതത്തില്‍ ഇടിച്ച ശേഷം ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം വിശദ വിവരങ്ങള്‍ നല്‍കുമെന്നും സായുധ സേന മേധാവി പറഞ്ഞു.

പര്‍വതപ്രദേശത്ത് ഇടിച്ചുകയറുന്നതിന് മുന്‍പ് ഹെലികോപ്റ്റര്‍ നിര്‍ദ്ദിഷ്ട പാത റൂട്ട് പിന്തുടരുകയായിരുന്നുവെന്നും യാത്രവേളയില്‍ യാതൊരു വ്യതിയാനവും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ഹെലികോപ്റ്ററിന് തീപിടിച്ചു. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വെടിയുണ്ടകളുടെ ദ്വാരങ്ങളുടെയോ സമാനമായ തെളിവുകളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

 

 

ഇസ്രയേലുമായി സംഘര്‍ഷം നടക്കുന്ന സാഹചര്യത്തില്‍ ഇറാന്‍ പ്രസിഡന്റ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടതിന് പിന്നാലെ പല സംശയങ്ങളും ഉയര്‍ന്നിരുന്നു. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിനെയടക്കം അപകടത്തിന് പിന്നില്‍ സംശയിച്ചിരുന്നു. ടെഹ്‌റാനില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം. പ്രസിഡന്റിനെ കൂടാതെ, ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍, പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്‌മതി, ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി അയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും ഉദ്യോഗസ്ഥരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

മേയ് 19ന് അസര്‍ബൈജാന്‍- ഇറാന്‍ അതിര്‍ത്തിയിലെ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച അമേരിക്കന്‍ നിര്‍മിത ബെല്‍ 212 ഹെലികോപ്റ്റര്‍ തകര്‍ന്നത്. ഹെലികോപ്റ്റർ ആക്രമിക്കപ്പെട്ടതായി സൂചിപ്പിക്കുന്ന സൂചനകളൊന്നും ഇറാൻ സൈന്യത്തിൻ്റെ ക്രാഷ് ഇൻവെസ്റ്റിഗേറ്റർമാർ കണ്ടെത്തിയിട്ടില്ല. ഇറാൻ്റെ പുണ്യനഗരമായ മഷാദിൽ വ്യാഴാഴ്ചയാണ് റായ്‌സിയുടെ സംസ്‌കാരം നടത്തിയത്. ഹെലികോപ്റ്റര്‍ അപകടം ഇറാനെ തള്ളിവിടുന്നത് വലിയ ആഭ്യന്തര പ്രതിസന്ധിയിലേക്കും അപ്രതീക്ഷിത തിരഞ്ഞെടുപ്പിലേക്കുമാണ്.

 

 

ഇറാന്‍ ഭരണഘടന പ്രകാരം ചുമതലയിലിരിക്കുന്ന പ്രസിഡന്റ് മരിക്കുകയോ ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്താല്‍ 50 ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ പകരക്കാരനായി ഇബ്രാഹിം റെയ്സി ഉയര്‍ന്നുവരുമെന്ന തരത്തിലും ചര്‍ച്ചകളുണ്ടായിരുന്നു. ഇതിന് കൂടിയാണ് ഹെലികോപ്റ്റര്‍ അപകടം വിരാമമിടുന്നത്. ഇറാന് മുന്നില്‍ ഇനിയെന്ത് എന്ന ചോദ്യവും ബാക്കിയാകുന്നു. ഭരണഘടനയനുസരിച്ച് വൈസ് പ്രസിഡന്റുമാരിൽ ഒന്നാമനായ മുഹമ്മദ് മോഖബർ ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടത്.

 

 

ശക്തമായ സമരങ്ങളും പ്രതിഷേധങ്ങളുമായി സ്ത്രീകളും മനുഷ്യാവകാശ സംഘടനകളും തെരുവിലുളള സാഹചര്യത്തിൽ ഇറാനിൽ ഇനിയൊരു തിരഞ്ഞെടുപ്പ് എന്നത് ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ മാർച്ച് ഒന്നാം തീയ്യതിയാണ് ഇറാനിൽ അസംബ്ലി തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ അംഗങ്ങൾ ചുമതലയേറ്റത്.

ഇബ്രാഹിം റെയ്‌സിയുടെ മരണം ഇറാന്റെ പരമോന്നത നേതാവിന്റെ പിന്‍ഗാമി ആരെന്ന ചര്‍ച്ച കൂടിയാണ് സജീവമാക്കുന്നത്. അയത്തൊള്ള അലി ഖമേനിക്ക് ശേഷം പരമോന്നത നേതാവാകുമെന്നു കരുത്തപ്പെട്ടിരുന്നത് ഇബ്രാഹിം റെയ്‌സി ആയിരുന്നു. എന്നാല്‍ റെയ്‌സിയുടെ മരണത്തോടെ അയത്തൊള്ള അലി ഖമേനിയുടെ മകന്‍ മൊജ്തബ ഖമേനിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. ഇതോടെ മറ്റുപല ഇസ്ലാമിക രാജ്യങ്ങളെ പോലെ പാരമ്പര്യമായി കൈമാറപ്പെടുന്ന ഭരണസംവിധാനത്തിലേക്ക് ഇസ്ലാമിക റിപ്പബ്ലിക്ക് ഓഫ് ഇറാനും മാറുന്നതായി കണക്കാക്കാം.

 

 

കൊല്ലപ്പെട്ട വിദേശകാര്യമന്ത്രി അമീർ അബ്ദുള്‍ അഹിയാന്റെ പിൻഗാമിയായ അലി ബഘേരിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലകളിലേക്ക് വരേണ്ടത് എന്നാൽ ഇസ്രയേലുമായുള്ള തർക്കങ്ങൾക്കിടയിൽ വീണ്ടുമുയർന്നു വന്ന ആണവായുധ ചർച്ചകൾ ബഘേരി തണുപ്പിച്ചുകളയുമെന്ന ആശങ്ക അവിടെയുള്ള തീവ്ര നിലപാടുള്ള വിഭാഗത്തിനുണ്ട്. ആണവായുധത്തിന്റെ കാര്യത്തിൽ പാശ്ചാത്യ രാജ്യങ്ങളുമായി സന്ധി ചെയ്യാൻ ശ്രമിക്കുന്ന നേതാവാണ് ഹൊസൈൻ അമീർ അബ്ദുള്‍ അഹിയാൻ എന്ന വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിൽ, അതുതന്നെയാകും അദ്ദേഹത്തിന്റെ പിൻഗാമിയുടെയും നയമെന്ന് സ്വാഭാവികമായും കരുതും. അതുകൊണ്ട് അദ്ദേഹത്തെ വിദേശകാര്യ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...  (3 minutes ago)

ഇടുക്കിയിൽ സഹോദരനെ അനുജൻ കുത്തിക്കൊലപ്പെടുത്തി, അനുജൻ കസ്റ്റഡിയിൽ....  (33 minutes ago)

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്....  (40 minutes ago)

കുടുംബത്തിൽ ഐശ്വര്യവും സമ്മാനങ്ങളും! മീനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (56 minutes ago)

ജമ്മു കാശ്മീരിലെ ഉധംപുരിൽ ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് മരണം 21 ആയി.... നിരവധി പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാനത്ത് താപനിലയിൽ ശമനമില്ല.... സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി...  (1 hour ago)

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍  (4 hours ago)

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി  (4 hours ago)

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം  (4 hours ago)

സ്‌ട്രോങ് റൂം വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി  (4 hours ago)

തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും  (5 hours ago)

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കളക്ടര്‍  (5 hours ago)

സംസ്ഥാനത്ത് കൊടും ചൂട് ; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി  (5 hours ago)

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (6 hours ago)

Malayali Vartha Recommends