Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

ഇറാന് യുഎസ് പ്രസിഡൻ്റിൻ്റെ ശക്തമായ മുന്നറിയിപ്പ്: 'അരുത്'

11 AUGUST 2024 05:48 PM IST
മലയാളി വാര്‍ത്ത

More Stories...

യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി..മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി..വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു..

യുറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് സുനിത വില്യംസ്.. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 286 ദിവസം തങ്ങിയതുൾപ്പെടെ 27 വർഷത്തെ കരിയറിനാണ് സുനിത അന്ത്യം കുറിച്ചത്..

പറന്നുയർന്നതും അമേരിക്കൻ പ്രസിഡന്റ് സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി..ലെെറ്റുകൾ എല്ലാം കൂട്ടത്തോടെ അണഞ്ഞു..പിന്നിൽ ഇറാനോ..? കാരണം വെളിപ്പെടുത്തി വെെറ്റ് ഹൗസ്

സാങ്കേതിക തകരാർ.... യു.എസ് പ്രസിഡന്റ് ഡോണാൾഡ് ​ട്രംപിന്റെ വിമാനം തിരികെ പറന്നു

മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇറാന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ശനിയാഴ്ച വീണ്ടും മുന്നറിയിപ്പ് നൽകി. ഇറാനിലേക്കുള്ള നിങ്ങളുടെ സന്ദേശം എന്താണ് എന്നുള്ള മധ്യപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് 'അരുത്' ഏന് ബൈഡൻ പ്രതികരിച്ചത് . ജൂലൈ 31 ന് ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ച് ഹമാസിൻ്റെ രാഷ്ട്രീയ തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിനും ബെയ്റൂട്ടിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ ഫുആദ് ഷുക്കറിനെ ഇസ്രായേൽ കൊലപ്പെടുത്തിയതിനും ശേഷം മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാണ്. ഹനിയയുടെ കൊലപാതകം നടത്തിയത് ഇസ്രയേലാണെന്ന് ഹമാസും ഇറാനും ആരോപിച്ചു, അതേസമയം ടെൽ അവീവ് ഉത്തരവാദിത്തം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.


ജൂലൈ 30 ന് തെക്കൻ പ്രാന്തപ്രദേശമായ ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഷുക്കറിനെ വധിച്ചതിന് ശേഷം ലെബനൻ ഗ്രൂപ്പായ ഹിസ്ബുള്ളയും തിരിച്ചടിക്കാൻ തുടങ്ങി .ഇതോടെ അമേരിക്കൻ സഹായത്തോടെ ഇസ്രായേൽ ആഞ്ഞടിക്കുകയാണ്

തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിൽ ഒറ്റരാത്രികൊണ്ട് ജനങ്ങളെ മുഴുവൻ ഒഴിപ്പിച്ചു, ഗാസ മുനമ്പിൻ്റെ തെക്ക് ഭാഗത്തുള്ള ഖാൻ യൂനിസിന്റെ മധ്യഭാഗത്തും കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളിൽ നിന്നും മറ്റ് പ്രദേശങ്ങളിലേക്ക് പോകാനാണ് നിർദ്ദേശം .അറിയിപ്പ് എക്‌സിലും താമസക്കാരുടെ ഫോണുകളിലേക്കുള്ള ടെക്‌സ്‌റ്റ്, ഓഡിയോ സന്ദേശങ്ങളിലും പോസ്റ്റ് ചെയ്‌തു:

“നിങ്ങളുടെ സ്വന്തം സുരക്ഷയ്‌ക്കായി, പുതുതായി സൃഷ്‌ടിച്ച മാനുഷിക മേഖലയിലേക്ക് നിങ്ങൾ ഉടൻ മാറണം. നിങ്ങൾ താമസിക്കുന്ന പ്രദേശം അപകടകരമായ പോരാട്ട മേഖലയായി കണക്കാക്കപ്പെടുന്നു എന്ന മുന്നറിയിപ്പ് വന്നതോടൊപ്പം ഉഗ്ര സ്ഫോടനങ്ങളും ഉണ്ടായി . ഇതോടെ പതിനായിരക്കണക്കിന് ഫലസ്തീൻ നിവാസികൾ കൂരിരുട്ടിൽ ഓടുന്ന കാഴ്ചയാണ് ഇന്നലെ രാത്രി നടന്നത് . യുദ്ധത്തിന് മുമ്പ് ഗാസ ഭരിച്ചിരുന്ന - ഹമാസ് ഗ്രൂപ്പിൽ നിന്നുള്ള തീവ്രവാദികളെ ആക്രമിക്കുകയാണെന്ന് ആണ് ഇസ്രായേൽ സൈന്യം പറഞ്ഞു. ഗാസ സിറ്റിയിൽ പലസ്തീനികൾ അഭയം പ്രാപിച്ച സ്‌കൂളിൽ ശനിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് സർവീസ് അറിയിച്ചു,

ഹമാസിൻ്റെയും ഇസ്ലാമിക് ജിഹാദിൻ്റെയും കമാൻഡ് പോസ്റ്റിൽ തങ്ങൾ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു, രണ്ട് ഗ്രൂപ്പുകളും ഈ ആരോപണം നിരസിച്ചിരുന്നു. വടക്ക് ഭാഗത്തുള്ള ഒരു സ്‌കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 100 ​​ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ് ആരോപിച്ചു . തെക്കൻ ഗാസയിൽ നിന്ന് ജനങ്ങളെ കൂട്ടമായി ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം ഉത്തരവിട്ടിരുന്നു. സെൻട്രൽ ഗാസയിലെ അൽ-തബൈൻ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 47 പേർക്ക് പരിക്കേറ്റതായി ഹമാസ് അറിയിച്ചു. ഹമാസ് കമാൻഡ് സെൻ്റർ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ആക്രമണത്തിനിരയായ ഗാസ സ്‌കൂളിൽ 20 ഓളം ഹമാസും ഇസ്ലാമിക് ജിഹാദും പ്രവർത്തിക്കുന്നുണ്ടെന്നും 20 തീവ്രവാദികൾ കൊല്ലപ്പെട്ടതായും ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു.

തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് ചുറ്റുമുള്ള വലിയ പ്രദേശങ്ങളിൽ നിന്ന് പലസ്തീനികൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ് ,

 


ഗാസയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാൻ യൂനിസ് ഈ വർഷത്തിൻ്റെ തുടക്കത്തിൽ വ്യോമ, കര പ്രവർത്തനങ്ങളിൽ വ്യാപകമായ നാശം നേരിട്ടിരുന്നു. എൻക്ലേവില ഗുരുതരമായ മാനുഷിക പ്രതിസന്ധിഉണ്ടെന്നും ഭക്ഷണം, മെഡിക്കൽ സപ്ലൈസ്, ശുദ്ധജലം എന്നിവ പരിമിതമാണെന്നും യു എൻ വ്യക്‌തമാക്കിയിട്ടുണ്ട് . ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ച് 10 മാസത്തിനുള്ളിൽ പ്രദേശത്ത് മരണസംഖ്യ 40,000 ന് അടുത്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതിനിടെ ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുള്ള തീവ്രവാദി സംഘം ആഗസ്റ്റ് 10 ന് ഇസ്രായേലിൽ 10 ലധികം ആക്രമണങ്ങൾ നടത്തി, ഐഡിഎഫിൻ്റെ 'സ്റ്റേജിംഗ് ഗ്രൗണ്ടും യുദ്ധോപകരണ ഡിപ്പോയും ആയ മൈക്കൽ അലോൺ ബേസ് ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്

പലസ്തീൻ അനുകൂല സായുധ സംഘമായ ഹമാസിനെതിരായുള്ള യുദ്ധത്തിൽ ഇസ്രായേലിനു കൂടുതൽ സൈനിക സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് അമേരിക്ക. സൈനിക സഹായത്തോടൊപ്പം ആയുധ കൈമാറ്റം വർധിപ്പിക്കുമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ്, ഇതിനായി കൂടുതൽ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അയക്കുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി അറിയിച്ചു.
ഇസ്രഈലിന് സൈനിക സഹായം നൽകാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ നീക്കം കോൺഗ്രസ്സിനെ അറിയിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

 

ഏപ്രിലിൽ ഇസ്രഈലിന് 14 .5 ബില്യൺ ഡോളറിന്റെ സൈനിക സഹായം യു.എസ് അനുവദിച്ചിരുന്നു. ഇത് കൂടാതെയാണ് പുതിയ സഹായ വാഗ്ദാനം. ലെബനോനിലെ ഹിസ്ബുള്ളയും ഇറാനും ഇസ്രയേലിനെതിരെ തിരിഞ്ഞതോടെയാണ് അമേരിക്ക സൈനിക നീക്കം ശക്തമാക്കിയിരിക്കുന്നത് എന്നാണ് സൂചന.

വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്കെതിരെ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇസ്രഈൽ സൈനിക യുണിറ്റിനാണ് പുതുതായി പ്രഖ്യാപിക്കുന്ന സാമ്പത്തിക സഹായത്തിന്റെ ഒരു ഭാഗം നൽകുക എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. വെസ്റ്റ്ബാങ്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്രഈലി സൈനിക വിഭാഗമായ യെഹൂദാ ബെറ്റാലിയനാണിത്.

വെസ്റ്റ് ബാങ്കിലും ഗസയിലെ ഇസ്രഈലി പട്ടാള ബറ്റാലിയൻ അതി ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയാണെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി വ്യക്തമാക്കിയിട്ടും സഹായം വർധിപ്പിക്കാനൊരുങ്ങുക തന്നെയാണ് യു.എസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (9 minutes ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (21 minutes ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (30 minutes ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (52 minutes ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (1 hour ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (1 hour ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (2 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (3 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (3 hours ago)

മകന്റെ ഭാര്യയെ ആക്രമിച്ച ഭത്തൃപിതാവ് എലിവിഷം കഴിച്ചു ജീവനൊടുക്കി  (3 hours ago)

തരുൺ മൂർത്തി-മോഹൻലാൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്; തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു!!!  (4 hours ago)

അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച മകള്‍ പിടിയില്‍  (4 hours ago)

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബ  (5 hours ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (5 hours ago)

Malayali Vartha Recommends