Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇറാന് യുഎസ് പ്രസിഡൻ്റിൻ്റെ ശക്തമായ മുന്നറിയിപ്പ്: 'അരുത്'

11 AUGUST 2024 05:48 PM IST
മലയാളി വാര്‍ത്ത

മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇറാന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ശനിയാഴ്ച വീണ്ടും മുന്നറിയിപ്പ് നൽകി. ഇറാനിലേക്കുള്ള നിങ്ങളുടെ സന്ദേശം എന്താണ് എന്നുള്ള മധ്യപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് 'അരുത്' ഏന് ബൈഡൻ പ്രതികരിച്ചത് . ജൂലൈ 31 ന് ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ച് ഹമാസിൻ്റെ രാഷ്ട്രീയ തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിനും ബെയ്റൂട്ടിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ ഫുആദ് ഷുക്കറിനെ ഇസ്രായേൽ കൊലപ്പെടുത്തിയതിനും ശേഷം മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാണ്. ഹനിയയുടെ കൊലപാതകം നടത്തിയത് ഇസ്രയേലാണെന്ന് ഹമാസും ഇറാനും ആരോപിച്ചു, അതേസമയം ടെൽ അവീവ് ഉത്തരവാദിത്തം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.


ജൂലൈ 30 ന് തെക്കൻ പ്രാന്തപ്രദേശമായ ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഷുക്കറിനെ വധിച്ചതിന് ശേഷം ലെബനൻ ഗ്രൂപ്പായ ഹിസ്ബുള്ളയും തിരിച്ചടിക്കാൻ തുടങ്ങി .ഇതോടെ അമേരിക്കൻ സഹായത്തോടെ ഇസ്രായേൽ ആഞ്ഞടിക്കുകയാണ്

തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിൽ ഒറ്റരാത്രികൊണ്ട് ജനങ്ങളെ മുഴുവൻ ഒഴിപ്പിച്ചു, ഗാസ മുനമ്പിൻ്റെ തെക്ക് ഭാഗത്തുള്ള ഖാൻ യൂനിസിന്റെ മധ്യഭാഗത്തും കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളിൽ നിന്നും മറ്റ് പ്രദേശങ്ങളിലേക്ക് പോകാനാണ് നിർദ്ദേശം .അറിയിപ്പ് എക്‌സിലും താമസക്കാരുടെ ഫോണുകളിലേക്കുള്ള ടെക്‌സ്‌റ്റ്, ഓഡിയോ സന്ദേശങ്ങളിലും പോസ്റ്റ് ചെയ്‌തു:

“നിങ്ങളുടെ സ്വന്തം സുരക്ഷയ്‌ക്കായി, പുതുതായി സൃഷ്‌ടിച്ച മാനുഷിക മേഖലയിലേക്ക് നിങ്ങൾ ഉടൻ മാറണം. നിങ്ങൾ താമസിക്കുന്ന പ്രദേശം അപകടകരമായ പോരാട്ട മേഖലയായി കണക്കാക്കപ്പെടുന്നു എന്ന മുന്നറിയിപ്പ് വന്നതോടൊപ്പം ഉഗ്ര സ്ഫോടനങ്ങളും ഉണ്ടായി . ഇതോടെ പതിനായിരക്കണക്കിന് ഫലസ്തീൻ നിവാസികൾ കൂരിരുട്ടിൽ ഓടുന്ന കാഴ്ചയാണ് ഇന്നലെ രാത്രി നടന്നത് . യുദ്ധത്തിന് മുമ്പ് ഗാസ ഭരിച്ചിരുന്ന - ഹമാസ് ഗ്രൂപ്പിൽ നിന്നുള്ള തീവ്രവാദികളെ ആക്രമിക്കുകയാണെന്ന് ആണ് ഇസ്രായേൽ സൈന്യം പറഞ്ഞു. ഗാസ സിറ്റിയിൽ പലസ്തീനികൾ അഭയം പ്രാപിച്ച സ്‌കൂളിൽ ശനിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് സർവീസ് അറിയിച്ചു,

ഹമാസിൻ്റെയും ഇസ്ലാമിക് ജിഹാദിൻ്റെയും കമാൻഡ് പോസ്റ്റിൽ തങ്ങൾ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു, രണ്ട് ഗ്രൂപ്പുകളും ഈ ആരോപണം നിരസിച്ചിരുന്നു. വടക്ക് ഭാഗത്തുള്ള ഒരു സ്‌കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 100 ​​ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ് ആരോപിച്ചു . തെക്കൻ ഗാസയിൽ നിന്ന് ജനങ്ങളെ കൂട്ടമായി ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം ഉത്തരവിട്ടിരുന്നു. സെൻട്രൽ ഗാസയിലെ അൽ-തബൈൻ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 47 പേർക്ക് പരിക്കേറ്റതായി ഹമാസ് അറിയിച്ചു. ഹമാസ് കമാൻഡ് സെൻ്റർ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ആക്രമണത്തിനിരയായ ഗാസ സ്‌കൂളിൽ 20 ഓളം ഹമാസും ഇസ്ലാമിക് ജിഹാദും പ്രവർത്തിക്കുന്നുണ്ടെന്നും 20 തീവ്രവാദികൾ കൊല്ലപ്പെട്ടതായും ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു.

തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് ചുറ്റുമുള്ള വലിയ പ്രദേശങ്ങളിൽ നിന്ന് പലസ്തീനികൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ് ,

 


ഗാസയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാൻ യൂനിസ് ഈ വർഷത്തിൻ്റെ തുടക്കത്തിൽ വ്യോമ, കര പ്രവർത്തനങ്ങളിൽ വ്യാപകമായ നാശം നേരിട്ടിരുന്നു. എൻക്ലേവില ഗുരുതരമായ മാനുഷിക പ്രതിസന്ധിഉണ്ടെന്നും ഭക്ഷണം, മെഡിക്കൽ സപ്ലൈസ്, ശുദ്ധജലം എന്നിവ പരിമിതമാണെന്നും യു എൻ വ്യക്‌തമാക്കിയിട്ടുണ്ട് . ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ച് 10 മാസത്തിനുള്ളിൽ പ്രദേശത്ത് മരണസംഖ്യ 40,000 ന് അടുത്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതിനിടെ ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുള്ള തീവ്രവാദി സംഘം ആഗസ്റ്റ് 10 ന് ഇസ്രായേലിൽ 10 ലധികം ആക്രമണങ്ങൾ നടത്തി, ഐഡിഎഫിൻ്റെ 'സ്റ്റേജിംഗ് ഗ്രൗണ്ടും യുദ്ധോപകരണ ഡിപ്പോയും ആയ മൈക്കൽ അലോൺ ബേസ് ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്

പലസ്തീൻ അനുകൂല സായുധ സംഘമായ ഹമാസിനെതിരായുള്ള യുദ്ധത്തിൽ ഇസ്രായേലിനു കൂടുതൽ സൈനിക സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് അമേരിക്ക. സൈനിക സഹായത്തോടൊപ്പം ആയുധ കൈമാറ്റം വർധിപ്പിക്കുമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ്, ഇതിനായി കൂടുതൽ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അയക്കുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി അറിയിച്ചു.
ഇസ്രഈലിന് സൈനിക സഹായം നൽകാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ നീക്കം കോൺഗ്രസ്സിനെ അറിയിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

 

ഏപ്രിലിൽ ഇസ്രഈലിന് 14 .5 ബില്യൺ ഡോളറിന്റെ സൈനിക സഹായം യു.എസ് അനുവദിച്ചിരുന്നു. ഇത് കൂടാതെയാണ് പുതിയ സഹായ വാഗ്ദാനം. ലെബനോനിലെ ഹിസ്ബുള്ളയും ഇറാനും ഇസ്രയേലിനെതിരെ തിരിഞ്ഞതോടെയാണ് അമേരിക്ക സൈനിക നീക്കം ശക്തമാക്കിയിരിക്കുന്നത് എന്നാണ് സൂചന.

വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്കെതിരെ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇസ്രഈൽ സൈനിക യുണിറ്റിനാണ് പുതുതായി പ്രഖ്യാപിക്കുന്ന സാമ്പത്തിക സഹായത്തിന്റെ ഒരു ഭാഗം നൽകുക എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. വെസ്റ്റ്ബാങ്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്രഈലി സൈനിക വിഭാഗമായ യെഹൂദാ ബെറ്റാലിയനാണിത്.

വെസ്റ്റ് ബാങ്കിലും ഗസയിലെ ഇസ്രഈലി പട്ടാള ബറ്റാലിയൻ അതി ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയാണെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി വ്യക്തമാക്കിയിട്ടും സഹായം വർധിപ്പിക്കാനൊരുങ്ങുക തന്നെയാണ് യു.എസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (1 hour ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (1 hour ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (1 hour ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (2 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (2 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (2 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (2 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (2 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (2 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (3 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (3 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (3 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (4 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (4 hours ago)

Malayali Vartha Recommends