ആ രാത്രിയിൽ ചോരക്കുഞ്ഞിനെയുമെടുത്ത് ആരും കാണാതെ ആശുപത്രിയിൽ നിന്നും ഇറങ്ങിയോടി; സ്വന്തം മകളെപ്പോലെ വളർത്തിയത് ഇരുപത് വർഷം; ഒടുവിൽ ഒളിപ്പിച്ചു വച്ച ആ രഹസ്യം അവളറിഞ്ഞത്...
ഫ്‌ളോറിഡ: ഇരുപത് വർഷങ്ങൾക്കു മുൻപ് ഫ്‌ളോറിഡാ ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന് ഗ്ലോറിയ വില്യംസ് (57) നെ 18 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു.
ജൂണ്‍ എട്ടിനു വെള്ളിയാഴ്ച ഫ്‌ളോറിഡാ സര്‍ക്യൂട്ട് ജഡ്ജ് മേരിയാന്‍ അഹു ആണ് വിധി പ്രസ്താവിച്ചത്. 1998 ല്‍ നടന്ന സംഭവത്തില്‍ 2017 ലാണ് ഗ്ലോറിയ അറസ്റ്റിലായത്. ജാക്‌സന്‍ വില്ലയിലെ ആശുപത്രിയില്‍ നിന്നും 'കാമിയാ' നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയി 'അലക്‌സിസ് മാനിഗൊ' എന്ന പേരില്‍ 20 വയസു വരെ സൗത്ത് കരോളിനായിൽ കുട്ടിയെ വളർത്തുകയായിരുന്നു.
ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കാമിയ സംഭവം മനസിലാക്കുന്നത്. ആശുപത്രിയില്‍ പ്രസവിച്ചു കിടന്നപ്പോള്‍ വെല്‍മാ ഐക്യനല്‍ നിന്നും നഴ്‌സാണെന്ന് പറഞ്ഞാണ് കുഞ്ഞിനെ ഗ്ലോറിയ കൊണ്ടുപോയത്. മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് ഇപ്രകാരം ചെയ്തതെന്ന് വില്യംസ് സമ്മതിച്ചു.
മാതാവില്‍ നിന്നും മകളെ അകറ്റിയതില്‍ കുറ്റബോധം ഉണ്ടെന്നും, ക്ഷമ ചോദിക്കുന്നുവെന്നും കേസിന്റെ വിസ്താര സമയത്ത് ഗ്ലോറിയ പറഞ്ഞു. ഗ്ലോറിയായുടെ അറസ്റ്റിന് ദിവസങ്ങള്‍ക്ക് മുൻപ് കാമിയായ്ക്ക് വിവരങ്ങള്‍ എല്ലാം അറിയാമായിരുന്നെന്നു ഇവര്‍ കോടതിയില്‍ പറഞ്ഞു.
സ്വന്തം മാതാപിതാക്കളെ കണ്ടെത്തിയതില്‍ സന്തോഷം ഉണ്ടെന്നും, എന്നാല്‍ ഇതുവരെ തനിക്ക് സ്‌നേഹം തന്ന് വളര്‍ത്തിയ വളര്‍ത്തമ്മയെ മറക്കാന്‍ കഴിയില്ലെന്നും, കാമിയാ പറഞ്ഞു. ഈ കേസില്‍ അപ്പീല്‍ നല്‍കുന്നതിന് കോടതി ഗ്ലോറിയായ്ക്ക് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha