സമാധാനത്തിന്റെ നാളുകൾ അകലെയല്ല ;ഉച്ചകോടിക്കായി ഉത്തരകൊറിയന്‍ നേതാവ് കിംഗ് ജോംഗ് ഉന്‍ സിംഗപ്പൂരിലെത്തി
ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന സുപ്രധാന ഉച്ചകോടിക്കായി ഉത്തരകൊറിയന്‍ നേതാവ് കിംഗ് ജോംഗ് ഉന്‍ സിംഗപ്പൂരിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചൊവ്വാഴ്ചയാണ് ഉന്നിന്റെ സുപ്രധാന ഉച്ചകോടി. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കപ്പെല്ലാ ഹോട്ടലിലാണ് കൂടിക്കാഴ്ച.
ചരിത്രത്തില്‍ ആദ്യമായാണ് ഉത്തരകൊറിയന്‍ നേതാവ് അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നത്. പ്യോംഗ്യാംഗില്‍ നിന്നു 4,000 കിലോമീറ്റര്‍ സഞ്ചരിച്ച് കിമ്മിന്റെ വിമാനം സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. ഇതിനുമുന്‍പ് കിം രണ്ടുതവണമാത്രമാണ് വിദേശയാത്ര നടത്തിയിട്ടുള്ളത്. രണ്ടും പ്രത്യേക ട്രെയിനില്‍ ബെയ്ജിംഗിലേക്കായിരുന്നു.
ചാംഗി വിമാനത്താവളത്തില്‍നിന്നും ഉന്‍ താമസിക്കുന്ന സെന്റ് റെഗീസ് ഹോട്ടലേക്ക് കനത്ത സുരക്ഷയാണ് അധികൃതര്‍ ഒരുക്കിയത്. ഉച്ചകോടിയോട് അനുബന്ധിച്ച് സിംഗപ്പൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഡോണള്‍ഡ് ട്രംപ് ഇന്ന് വൈകിട്ട് സിംഗപ്പൂരിലെത്തും. അതേസമയം ട്രംപ്-ഉന്‍ ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാനായി 2,500 മാധ്യമ പ്രവര്‍ത്തകരാണ് സിംഗപ്പൂരിലെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha