വേണ്ടി വന്നാല്‍ അമേരിക്കയെ മാറ്റി നിർത്തും !; ട്രംപിന്റെ ഏകാധിപത്യനടപടിക്കെതിരെ ആഞ്ഞടിച്ച് സഖ്യരാജ്യങ്ങള്‍
ജി-7 ഉച്ചകോടിയില്‍ അമേരിക്കയ്ക്ക് നേരെ രാജ്യങ്ങൾ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ട്രംപിന്റെ ഏകാധിപത്യനടപടിക്കെതിരെയാണ് സഖ്യരാജ്യങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. വേണ്ടി വന്നാല്‍ അമേരിക്കയെ മാറ്റി നിര്‍ത്തുമെന്ന് സഖ്യരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
അലൂമിനിയം, ഉരുക്ക് ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതിതീരുവ ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം സൃഷ്ടിച്ച കടുത്ത ഭിന്നത പരിഹരിക്കാനാവാതെയാണ് വികസിത രാജ്യങ്ങളുടെ സമ്മേളനമായ ജി 7 ഉച്ചകോടി സമാപിച്ചത്. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യാന്‍ നില്‍ക്കാതെ ട്രംപ് സഭ വിട്ട് പോവുകയും ചെയ്തു.
യുഎസിനു പുറമെ കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ജി 7 അംഗങ്ങള്‍. ഇറക്കുമതി തീരുവയുടെ കാര്യത്തില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ജപ്പാനുമൊപ്പം യുഎസിനെതിരെ നിലപാടെടുത്തു. സമ്പന്നരാജ്യ കൂട്ടായ്മയിലേക്കു റഷ്യയ്ക്കു വീണ്ടും അംഗത്വം നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
മറ്റു രാജ്യങ്ങള്‍ ഈ ആവശ്യം തള്ളി. ഉച്ചകോടി സമാപനച്ചടങ്ങിനു നില്‍ക്കാതെ ട്രംപ് സിംഗപ്പൂരിലേക്കു തിരിച്ചു. ചൊവ്വാഴ്ചയാണു കിം-ട്രംപ് ഉച്ചകോടി. അതേസമയം, വ്യാപാരതര്‍ക്കം പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയനും യുഎസും രണ്ടാഴ്ചയ്ക്കകം ചര്‍ച്ചയ്ക്കിരിക്കുമെന്നു സൂചനയുണ്ട്.
https://www.facebook.com/Malayalivartha