ചിരവൈരികളായ രണ്ടു രാജ്യങ്ങളുടെ തലവൻമാർ മുഖാമുഖം ; ട്രംപും കിമ്മും സിംഗപ്പൂരിൽ ; ചരിത്ര പ്രധാന കൂടിക്കാഴ്ച നാളെ
ചരിത്ര പ്രധാന ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂരിലെത്തി. നാളെ ഇന്ത്യൻ സമയം രാവിലെ ആറരയ്ക്കാണ് (സിംഗപ്പൂർ സമയം ഒൻപതു മണി) ഉച്ചകോടി.
1950–53 ലെ കൊറിയൻ യുദ്ധം മുതൽ ചിരവൈരികളായ രണ്ടു രാജ്യങ്ങളുടെ തലവൻമാരാണ് മുഖാമുഖം എത്തുന്നത് . ചരിത്രത്തിലാദ്യമായി യുഎസ് പ്രസിഡന്റും ഉത്തരകൊറിയൻ മേധാവിയും നേരിൽ കാണുന്നു എന്ന പ്രത്യേകത ഈ കൂടി കാഴ്ചയ്ക്ക് ഉണ്ടാകും. സിംഗപ്പൂരിന്റെ വിനോദസഞ്ചാര ആകർഷണമായ സെന്റോസ ദ്വീപിലെ കാപെല്ല ഹോട്ടലിലാണ് ഉച്ചകോടി നടക്കുന്നത്.
ഉത്തരകൊറിയയുടെ ആണവനിരായുധീകരണം , കൊറിയൻ ഉപദ്വീപിൽ ശാശ്വത സമാധാനം ഉറപ്പാക്കൽ, കൊറിയൻ മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം , ഉത്തരകൊറിയയ്ക്കെതിരായി സാമ്പത്തിക, നയതന്ത്ര ഉപരോധം എന്നിവയെപ്പറ്റി ചർച്ച ചെയ്യും.
https://www.facebook.com/Malayalivartha