പ്ലസ് ടൂ മുതൽ കടുത്ത പ്രണയം; വീട്ടുകാർ അറിഞ്ഞതോടെ കാമുകി ബന്ധമുപേക്ഷിച്ചത് സഹിക്കാനായില്ല; ട്രെയിനിൽ യാത്ര ചെയ്ത കാമുകിയോട് മുൻ കാമുകൻ പക തീർത്തത് ആസിഡ് ഉപയോഗിച്ച്; സംഭവത്തിന് ശേഷം ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണാ എന്ന മട്ടിൽ ഷർട്ട് ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച പതിനെട്ടുകാരനെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

പ്രണയാഭ്യർഥന നിരസിച്ച യുവതിക്കു നേരെ ട്രെയിനിൽ യുവാവിന്റെ ആസിഡ് ആക്രമണം. പുനലൂർ മണിയാർ ഓളംകാവ് ബിജുഭവനിൽ ബിജിനി (18) യെ 35% പൊള്ളലോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പുനലൂർ പ്ലാത്തറ കളിലൂവിള വീട്ടിൽ എ.അരുണിനെ (18) നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി.
സമീപമിരുന്ന യാത്രക്കാരനും ആസിഡ് തെറിച്ചുവീണു പൊള്ളലേറ്റു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയേയും സമീപമിരുന്നു യാത്ര ചെയ്‌തിരുന്ന കൊല്ലം അഷ്‌ടമുടി മണലിക്കട വാഴക്കൂട്ടത്തില്‍ വീട്ടില്‍ അലോഷ്യസി(23)നെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. കൊല്ലത്തു നിന്നും പുനലൂരിലേക്ക് വന്ന ട്രെയിനില്‍ പുനലൂരിലേക്ക് വന്നതാണ് പെണ്‍കുട്ടി. കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഇതേ ട്രെയിനില്‍ യാത്ര ചെയ്‌തിരുന്ന അരുണ്‍ പെണ്‍കുട്ടിയുടെ സമീപമെത്തി കുപ്പിയില്‍ കരുതി വച്ചിരുന്ന സള്‍ഫ്യൂരിക്ക് ആസിഡ് പെണ്‍കുട്ടിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. മുഖത്തും ഇടതു കൈയിലും ദേഹത്തും പൊളളലേറ്റ പെണ്‍കുട്ടിയെയും യാത്രക്കാരനായ അലോഷ്യസിനേയും യാത്രക്കാരും റെയില്‍വേ അധികൃതരും ചേര്‍ന്നു കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ ഇടതുവശത്ത് 35 ശതമാനം പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി. ഗുരുതരമായതിനാല്‍ ഇവിടെ നിന്നും ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കയായിരുന്നു. പെണ്‍കുട്ടിയും അരുണും തമ്മില്‍ ഇഷ്‌ടത്തിലായിരുന്നു. പുനലൂര്‍ മണിയാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയും അരുണും പുനലൂര്‍ ഗവ.ഹൈസ്‌കൂളില്‍ പ്ലസ്‌ടുവിന് ഒരുമിച്ചു പഠിച്ചിരുന്നതാണ്.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രണ്ടാഴ്‌ച മുമ്പ് പുനലൂര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് ഇരുവരുടെയും ബന്ധുക്കളെ വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. തുടര്‍ന്നു പെണ്‍കുട്ടി അരുണുമായുള്ള ബന്ധം ഉപേക്ഷിച്ചു. പ്ലസ് ടു കഴിഞ്ഞ പെണ്‍കുട്ടി കൊല്ലത്ത് ആര്‍മി റിക്രൂട്ടുമെന്റിനും പോലീസ് സേനയിലേക്കുമുള്ള പരിശിലനത്തിനും പോവുകയായിരുന്നു. ഇന്നലെ ക്ലാസ് കഴിഞ്ഞ് പുനലൂരിലേക്ക് വന്നതാണ്.
ആസിഡ് ഒഴിച്ചശേഷം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട അരുണിനെ കൊട്ടാരക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബി.ഗോപകുമാര്‍ ,എസ്.ഐ.എസ്.അരുണ്‍, സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൊട്ടാരക്കര കച്ചേരി ജംഗ്‌ഷനിലുള്ള എ.ടി.എം കൗണ്ടറിന് സമീപത്തു നിന്നും അറസ്‌റ്റ് ചെയ്‌തത്.
പോലീസ് ചോദ്യം ചെയ്‌തതില്‍ ആസിഡ് ഒരു സ്‌കൂളില്‍ നിന്നു മോഷ്‌ടിച്ചതാണെന്ന് അരുണ്‍ പോലീസിനോട് പറഞ്ഞു. പ്രതിയെ പുനലൂര്‍ റെയില്‍വേ പ്രോട്ടഷന്‍ ഫോഴ്‌സിന് കൈമാറി. വിശദമായ തെളിവെടുപ്പിനു ശേഷം പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha























