പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികിൽ തന്നെ അടക്കണമെന്ന ആത്മഹത്യാ കുറിപ്പിലെ ആഗ്രഹം; അന്ത്യാഭിലാഷം സഫലമാക്കി കുടുംബം; മൃതദേഹവുമായി തിരുനെൽവേലിക്ക് പോകവേ ...!!!

ബൈക്കപകടത്തിൽ മരിച്ച പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികിൽ തന്നെ അടക്കണമെന്ന പ്രഫുല്ലയുടെ ആഗ്രഹം സഫലമാക്കി കുടുംബം. കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ പ്രഫുല്ലയുടെ (26) മൃതദേഹം പ്രതിശ്രുത വരനായിരുന്ന മണിയുടെ ഗ്രാമത്തിലെത്തിച്ച് സംസ്കരിച്ചു . തിരുനെൽവേലി വള്ളിയൂർ സ്വദേശിയാണ് മണി. ആത്മഹത്യക്കുറിപ്പിൽ പ്രഫുല്ല ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു മണിയെ സംസ്കരിച്ച സ്ഥലത്തു തന്നെ സംസ്കരിച്ചത്. മണിയുടെ വിയോഗത്തിന്റെ പിന്നാലെ പ്രഫുല്ല ആത്മഹത്യ ചെയ്യുകയായിരുന്നു.
മൃതദേഹത്തിനരികിൽ നിന്നു കണ്ടെത്തിയ ആത്മഹത്യക്കുറിപ്പിൽ മൃതദേഹം മണിയെ സംസ്കരിച്ചിടത്ത് സംസ്കരിക്കണമെന്ന് എഴുതിയിരുന്നു. ഇതോടെയാണ് ഇരുവീട്ടുകാരും ആലോചിച്ച് തമിഴ്നാട്ടിലെത്തിച്ച് സംസ്കരിക്കാൻ തീരുമാനിച്ചത്.
ബാങ്ക് ജീവനക്കാരനായിരുന്ന തിരുനെൽവേലി സ്വദേശി മണി. പ്രഫുല്ലയുമായുള്ള വിവാഹം നാല് മാസം മുൻപ് നിശ്ചയിച്ചിരുന്നു. ഒരു മാസം മുൻപ് ആയിരുന്നു ബൈക്ക് അപകടത്തിൽപ്പെട്ട് മണിക്ക് ഗുരുതരമായി പരുക്കേറ്റത് . ചികിത്സയിലിരിക്കെ മണി മരിച്ചു. പിന്നാലെ കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് ഹാളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ പ്രഫുല്ലയുെട മൃതദേഹം കണ്ടെത്തിയത്.
മണിയുടെ സംസ്കാര ചടങ്ങിൽ പ്രഫുല്ലയും കുടുംബവും പങ്കെടുത്തിരുന്നു . തിരിച്ച് കുമ്പളയിലെ വീട്ടിലെത്തിയ ശേഷം പ്രഫുല്ല മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് ഹാളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ പ്രഫുല്ലയുെട മൃതദേഹം കണ്ടത്. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കുടുംബം ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു.
https://www.facebook.com/Malayalivartha
























