കൊച്ചി നാവിക കേന്ദ്രത്തില്‍ സിബിഐ നടത്തിയ റെയിഡിൽ ചീഫ് എന്‍ജിനീയറും രണ്ട് കരാറുകാരും അറസ്റ്റില്‍

കൊച്ചി നാവിക കേന്ദ്രത്തില്‍ സിബിഐ നടത്തിയ റെയിഡിൽ ചീഫ് എന്‍ജിനീയറും രണ്ട് കരാറുകാരും അറസ്റ്റില്‍. മിലിട്ടറി എന്‍ജിനീയറിംഗ് സര്‍വീസ് ചീഫ് എന്‍ജിനീയര്‍ രാകേഷ് കുമാര്‍ ഗാര്‍ഗ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. സിബിഐയുടെ കൊച്ചി യൂണിറ്റിലെ ഏഴ് പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.
ഗാര്‍ഡിന്റെ വീട്ടിലും ഓഫീസിലും ഡല്‍ഹിയിലെ കേന്ദ്രത്തിലുമാണ് ഒരേ സമയം സിബിഐ റെയ്ഡ് നടത്തിയത്. ഗാര്‍ഗിന്റെ വീട്ടില്‍ നിന്നു സിബിഐ മൂന്നുകോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡല്‍ഹിയിലെയും കൊച്ചിയിലെയും വീടുകളിൽ പരിശോധന നടത്തിയത്.
വെല്ലിങ്ടണ്‍ ഐലന്റിലെ നാവികസേന ആസ്ഥാനത്തുള്ള ഗാര്‍ഗിന്റെ ഓഫിസിലും പരിശോധന നടത്തിയിരുന്നു. സൈന്യത്തിനും നാവികസേനയ്ക്കും ഉള്‍പ്പെടെ സാങ്കേതിക സൗകര്യവും കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിൽ വന്‍തോതില്‍ അഴിമതി നടത്തിയെന്ന ആരോപണം ഗര്‍ഗിനെതിരെ നില നില്‍ക്കുന്നുണ്ട്. സിബിഐയുടെ കൊച്ചി യൂണിറ്റിലെ ഏഴ് പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.
https://www.facebook.com/Malayalivartha























