ആഡംബര ജീവിതത്തിന് സീരിയൽ നടി കള്ളനോട്ടടിച്ചത് സ്വാമിയുടെ വാക്കുകേട്ട്; ഒടുവിൽ മുഖ്യ പ്രതി സ്വാമി പോലീസ് പിടിയിലായതായി സൂചനകൾ: സീരിയല്‍ നടിയുടെ മുളങ്കാട് വീട് കേന്ദ്രീകരിച്ച് പ്രാര്‍ത്ഥനയും പൂജകളും

ടി വി സീരിയൽ താരവും അമ്മയും സഹോദരിയുമടക്കം ആറ് പേർ പിടിയിലായ കള്ളനോട്ട് കേസിൽ മുഖ്യസൂത്രധാരൻ വയനാട് സ്വദേശിയായ സ്വാമി പോലീസ്‌പിടിയിലായതായി സൂചന. പിടിയിലായ സീരിയൽ നടിയെയും കുടുംബത്തെയും കള്ളനോട്ടുവിതരണസംഘങ്ങളുമായി ബന്ധപ്പെടുത്തിയതു സ്വാമിയാണെന്നാണ് പോലീസ് പറയുന്നത്.
സീരിയല്‍ നടിയുടെ അമ്മ ഉഷ എന്ന രമാദേവിക്ക് പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുള്ളതായി വിവരം. രമാദേവിയുടെ വീട്ടില്‍ രാഷ്ട്രീയ രംഗത്തെ ചില പ്രമുഖര്‍ ഇടയ്ക്ക് സന്ദര്‍ശിക്കുമായിരുന്നുവെന്നതിന് അന്വേഷണസംഘത്തിന് തെളിവുകള്‍ ലഭിച്ചു.
പിടിയിലായ സീരിയൽനടിക്കും കുടുംബത്തിനും മികച്ച സാമ്പത്തികസ്ഥിതിയാണുണ്ടായിരുന്നത്. വലിയ സ്ഥാപനങ്ങൾക്കു പലിശയ്ക്കു പണം കൊടുത്തിരുന്ന ഇവർക്ക്, ഓപ്പറേഷൻ കുബേര വന്നതോടെ ഒരുകോടി രൂപയുടെ നഷ്ടമുണ്ടായി. ഇതോടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി മുളങ്കാട്ടെ വീട്ടില്‍ സ്ഥിരം പൂജകള്‍ നടത്താന്‍ തുടങ്ങി. ഒരിക്കലല്‍ വീട്ടില്‍ പൂജയ്ക്കെത്തിയ സ്വാമിയാണ് കേസിലെ കൂട്ടുപ്രതിയായ ലിയോയെ രമാദേവിക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്.
നിരവധി കേസുകളില്‍ പ്രതിയായ ലിയോയും കേസിലെ മറ്റു പ്രതികളായ രവീന്ദ്രനും കൃഷ്ണകുമാറും നാഗമാണിക്യം ഇടപാടുമായി ബന്ധപ്പെട്ടാണ് ഒരുമിക്കുന്നത്. രമാദേവിയുടെ വീട്ടിലേക്ക് അങ്ങനെ രവീന്ദ്രനേയും കൃഷ്ണകുമാറിനേയും ലിയോ കൊണ്ടുവന്നു,
പൂജയ്ക്കും മറ്റുമെത്തിയ പാസ്റ്റര്‍മാരും സ്വാമിമാരുമാണ് മൂവരും എന്നാണ് രമാദേവി ബന്ധുക്കള്‍ക്ക് മുന്നില്‍ ഇവരെ അവതരിപ്പിച്ചത്. കള്ളനോട്ടടിയിലൂടെ ലഭിക്കുന്ന പണത്തിന്‍റെ പകുതി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇവര്‍ രമാദേവിയില്‍ നിന്ന് അഞ്ചരലക്ഷം രൂപ കൈക്കലാക്കി. ഹൈദരാബാദില്‍ ലിയോ ഗുണമേന്‍മയുള്ള നോട്ടടി യന്ത്രങ്ങളും ആര്‍ബിഐ മുദ്ര രേഖപ്പെടുത്താനുള്ള യന്ത്രങ്ങളും കംമ്പ്യൂട്ടര്‍ പ്രിന്‍ററും കൊല്ലത്തെ വീട്ടില്‍ എത്തിച്ചു.
മുടക്കിയ പണത്തില്‍ നിന്ന് വരുമാനം ലഭിക്കാതായതോടെ രമാദേവിയുടെ നിര്‍ദ്ദേശപ്രകാരം പണം വിതരണം ചെയ്യാന്‍ അണക്കരയില്‍ എത്തിച്ചപ്പോഴാണ് ലിയോ, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവര്‍ പോലീസിന്‍റെ പിടിയില്‍ ആകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൂര്യയ്ക്കും അമ്മയ്ക്കും പങ്കുള്ള കാര്യം പോലീസ് കണ്ടെത്തിയത്. ഇവർക്ക് ചില സിനിമാനിർമാതാക്കളുമായുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. സിനിമാനിർമാണരംഗത്ത് കള്ളനോട്ട് വിതരണംചെയ്തിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കും.
വ്യാജ നോട്ട് നിര്‍മാണത്തിനുള്ള സൗകര്യങ്ങള്‍ കൊല്ലം മുളങ്കാടകം തിരുമുല്ലവാരത്തെ ഉഷസ് എന്ന വീട്ടില്‍ ഒരുക്കിയ സൂര്യ (36), അമ്മ രമാദേവി (56), സഹോദരി ശ്രുതി (29) എന്നിവരും നോട്ടുകള്‍ അച്ചടിച്ചിരുന്ന പുറ്റടി അച്ചക്കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍ (58), മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേല്‍ ലിയോ (സാം 44), കരുനാഗപ്പള്ളി ആദിനാട് അമ്പിയില്‍ കൃഷ്ണകുമാര്‍ (46) എന്നിവരുമാണ് കഴിഞ്ഞ ദിവസം പിടിയിലായത്.ഇവരെ ബുധനാഴ്ച റിമാൻഡുചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലേക്കയച്ചു.
https://www.facebook.com/Malayalivartha























