പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ പാരിപ്പള്ളി സിഎച്ച്‌എംഎം കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട മാളവികയും വൈശാഖും ചരിത്രവിധി സ്വന്തമാക്കി അതെ കോളേജിലേക്ക് വീണ്ടും

പാരിപ്പള്ളി സിഎച്ച്‌എംഎം കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയായിരുന്നു മാളവിക.
അതേ കോളെജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു വൈശാഖ്. ഇരുവരുടേയും പ്രണയം കോളജ് അധികൃതര്‍ വീട്ടിലറിയിച്ചതോടെ മാളവികയുടെ വീട്ടുകാര്‍ അവര്‍ക്ക് മറ്റ് വിവാഹാലോചനകള്‍ കൊണ്ടുവന്നതോടെ 2017 ജൂണില്‍ ഇരുവരും വിവാഹിതരായി. കോടതിവിധിയുടെ ബലത്തില്‍ ഇരുവരും അതേ കോളേജില്‍ പഠനം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ്.
ധാര്‍മ്മിക അച്ചടക്കം പറഞ്ഞ് കോളജ് അധികൃതര്‍ക്ക് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ആവില്ലെന്ന കോടതിയുടെ നിര്‍ണായക ഉത്തരവിന്റെ കരുത്തില്‍ ഇരുവരും മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ്.
വിവാഹം കഴിഞ്ഞ് കോളജിലെത്തിയ മാളവികയോടും വൈശാഖിനോടും തല്‍ക്കാലം കോളജില്‍ കയറെണ്ടെന്ന് പറയുകയും പിന്നീട് പുറത്താക്കുകയുമായിരുന്നു. ഒടുവില്‍ കോടതിയെ സമീപിച്ച് ഇരുവരും തങ്ങള്‍ക്കനുകൂലമായ വിധി നേടിയെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























