മാതൃഭൂമി ചാനല്‍ സംഘം യാത്ര ചെയ്ത വള്ളം കനാലില്‍ മറിഞ്ഞ് കാണാതായവരില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തിയെന്ന വാർത്ത വ്യാജം

കോട്ടയത്ത് മാതൃഭൂമി ചാനല്‍ സംഘം യാത്ര ചെയ്ത വള്ളം കോട്ടയം-വൈക്കം കനാലില്‍ മറിഞ്ഞു കാണാതായവരില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തിയെന്ന് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് പോലീസ്. ഉച്ചയ്ക്ക് ശേഷമാണ് കാണാതായ മാത്യൂഭൂമി തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ഇരവിപേരൂര്‍ കോഴിമല സ്വദേശി ബിബിന്‍ ബാബുവിന്‍റെ മൃതദേഹം കണ്ടെത്തിയെന്ന പ്രചരണമുണ്ടായത്. ബിബിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
ബിബിനൊപ്പം കാണാതായ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ആപ്പാഞ്ചിറ മാന്നാര്‍ സ്വദേശി കെ.കെ. സജിയുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. നാവികസേനയുടെ പ്രത്യക സംഘമുള്‍പ്പെടെള്ളവര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി ന്യൂസ് ചാനല്‍ സംഘം കയറിയ വള്ളം മുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ കെ.ബി.ശ്രീധരന്‍, കാമറാമന്‍ അഭിലാഷ് നായര്‍ എന്നിവരെ നാട്ടുകാര്‍ രക്ഷിക്കുകയായിരുന്നു. നാട്ടുകാരനായ അഭിലാഷ് എന്നയാളാണ് വള്ളം നിയന്ത്രിച്ചിരുന്നത്. ഇയാളും ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടു.
https://www.facebook.com/Malayalivartha























