Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..

ജീവിക്കാനും പഠനം തുടരാനും എനിക്ക് മറ്റു മാര്‍ഗമില്ല... സോഷ്യല്‍ മീഡിയ ആഞ്ഞടിച്ചപ്പോള്‍ ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാതെ എല്ലാം മറന്ന് പൊട്ടിക്കരഞ്ഞ് ഹനാന്‍; മീന്‍ കച്ചവടം തുടരും; വേറേ വരുമാനമില്ല; ദിവസം 1000 രൂപയ്ക്കായി സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അലഞ്ഞിട്ടുണ്ട്

27 JULY 2018 08:58 AM IST
മലയാളി വാര്‍ത്ത

More Stories...

തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിൽ.... മുദ്രവച്ച കവറിൽ മൂന്നു തെളിവുകൾ...ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയത്...

രാഹുൽ ഈശ്വര്‍ റിമാന്‍ഡില്‍... 14 ദിവസത്തേക്കാണ് റിമാൻഡ് .. പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റും.... അതിജീവിതയെ അപമാനിച്ചതായി പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ അടങ്ങിയ രേഖകൾ അവഗണിക്കാൻ കഴിയില്ല...

എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി

മകന്റെ മുന്നിലൂടെ രാഹുൽ ഈശ്വറെ വലിച്ചിഴച്ചു..കെട്ടിപിടിച്ച് മകൻ ,വീട്ടിൽ തെളിവെടുപ്പ്..! എല്ലാം കണ്ട് നിന്ന് ദീപ..റിമാൻഡിൽ..?

ഞാൻ അച്ഛനെ കൊന്നു സാറെ.... കസ്റ്റഡിയിൽ നിലവിളിച്ച് മകന്‍ അച്ഛന്റെ തലയ്ക്ക് 15 വെട്ട് തലച്ചോർ ചിതറി..!അമ്മയെയും വെട്ടി

പട്ടിണി മാറ്റാന്‍ മീന്‍ വില്‍ക്കേണ്ടിവന്ന ഈ കോളജ് വിദ്യാര്‍ഥിനിയുടെ നൊമ്പരം സോഷ്യല്‍ മീഡിയ കണ്ടില്ല. ഒരുതെറ്റും ചെയ്യാത്ത തന്നെ സോഷ്യല്‍ മീഡിയ കടന്നാക്രമിക്കുമ്പോള്‍ ഹനാന്‍ പൊട്ടിക്കരഞ്ഞു. ഇന്നലെ അവള്‍ തമ്മനം ജങ്ഷനില്‍ മീന്‍ വില്‍ക്കാനെത്തി. കാരണം, ജീവിക്കാനും പഠനം തുടരാനും അവള്‍ക്കു മറ്റു മാര്‍ഗമില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയെ കണ്ടുരസിക്കാന്‍ ആളുകൂടിയതോടെ പോലീസെത്തി. എന്നാല്‍, കാഴ്ചക്കാരെ പിരിച്ചുവിടുന്നതിനു പകരം അവളെ തിരിച്ചയയ്ക്കാനായിരുന്നു പോലീസിനു തിടുക്കം. അതാണല്ലോ എളുപ്പം പോലീസിന്റെ പരുക്കന്‍ പെരുമാറ്റവും സമ്മര്‍ദവും മൂലം തളര്‍ന്നുവീണ ഹനാനെ ഒടുവില്‍ ആശുപത്രിയിലേക്കു മാറ്റി. സാമൂഹികമാധ്യമങ്ങളില്‍ തനിക്കെതിരായ പോസ്റ്റുകള്‍ വൈറലായതോടെ ജീവിക്കാനാകാത്ത അവസ്ഥയാണെന്നു പറഞ്ഞ് അവള്‍ പൊട്ടിക്കരഞ്ഞു. 

ഇത്രയും കാലം കഷ്ടപ്പെട്ടാണു ജീവിച്ചത്. ഉപജീവനമാര്‍ഗമായിരുന്ന മീന്‍കച്ചവടം നടത്താന്‍ ഇപ്പോള്‍ നാട്ടുകാരും പോലീസും അനുവദിക്കുന്നില്ല. എന്നാലും മീന്‍ കച്ചവടം തുടരും. വേറേ വരുമാനമില്ല. ദിവസം 1000 രൂപയ്ക്കായി സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അലഞ്ഞിട്ടുണ്ട്. ഇവന്റ് മാനേജ്‌മെന്റ്, ആങ്കറിങ് തുടങ്ങി അറിയാവുന്ന ജോലികള്‍ വേറെയുമുണ്ടെങ്കിലും ദീര്‍ഘദൂരം സഞ്ചരിക്കാന്‍ ആരോഗ്യസ്ഥിതിയും ധനസ്ഥിതിയും അനുവദിക്കുന്നില്ല. അതുകൊണ്ടാണു മീന്‍ കച്ചവടം തുടങ്ങിയത്. എനിക്കു ധാരാളം പ്രശ്‌നങ്ങളുണ്ട്. എന്നാലും ആരുടെയും സഹായം വേണ്ട. ജീവിക്കാന്‍ അനുവദിച്ചാല്‍ മതി. അക്കൗണ്ട് നമ്പര്‍ നല്‍കി കാശുണ്ടാക്കാന്‍ ശ്രമിച്ചെന്നു സാമൂഹികമാധ്യമങ്ങളില്‍ ചിലര്‍ പ്രചാരണം നടത്തി. 

അധ്യാപകരോടും മറ്റും ചോദിച്ചിട്ടാണ് അക്കൗണ്ട് നമ്പര്‍ മാധ്യമങ്ങള്‍ക്കു നല്‍കിയത്. ആ അക്കൗണ്ടിലേക്കു വന്ന പണം ഞാന്‍ നിങ്ങള്‍ക്കു തരാം; ഉപദ്രവിക്കരുത്. അസഹ്യമായ ചെവിവേദനയുണ്ട്. കച്ചവടം ചെയ്യാന്‍ പോലീസുകാര്‍ സമ്മതിച്ചില്ല. പാത്രം കഴുകിയോ കൂലിപ്പണിയെടുത്തോ ഞാന്‍ ജീവിച്ചോളാം. ഉപദ്രവിക്കാതിരുന്നാല്‍ മതി. 

പഠനത്തിനൊപ്പം ഉപജീവനത്തിനായി മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടിയുടെ കഥ രണ്ടുദിവസം മുമ്പാണു ചില ദൃശ്യമാധ്യമങ്ങളില്‍ വന്നത്. ഇതോടെ സാമൂഹികമാധ്യമങ്ങളില്‍ കെട്ടുകഥകളുടെ പ്രവാഹമായി. ഹനാനെ അനുകൂലിച്ചും അവഹേളിച്ചും ചര്‍ച്ചകള്‍ കൊഴുത്തു. അവളുടെ മതം ചികഞ്ഞെടുത്തവര്‍ ആക്രമണത്തിന്റെ കുന്തമുന കൂര്‍പ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ തമ്മനത്തു മീന്‍ വില്‍ക്കാനെത്തിയ ഹനാനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടി. ഗതാഗതക്കുരുക്കായതോടെ പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി. കാണികള്‍ കൂടിയതോടെ ഇവിടെ മത്സ്യം വില്‍ക്കാനാവില്ലെന്നു കച്ചവടക്കാരും പോലീസും പറഞ്ഞു. 10 കിലോ മീനാണു കൈയിലുണ്ടായിരുന്നത്. അതു വില്‍ക്കാന്‍ അനുവദിക്കണമെന്നു കേണപേക്ഷിച്ചെങ്കിലും പോലീസ് സമ്മതിച്ചില്ല. തുടര്‍ന്ന്, ഹനാന്‍ മത്സ്യം സൂക്ഷിക്കാനേല്‍പ്പിച്ച വീട്ടിലേക്ക് അവളെ മാറ്റി. അവിടെ അവള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു. തുടര്‍ന്ന് വനിതാ പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലേക്കു മാറ്റി.

തനിക്കു വൈറലാകേണ്ടെന്നും ജീവിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നും ഫെയ്‌സ്ബുക് ലൈവിലൂടെയും ഹനാന്‍ അഭ്യര്‍ഥിച്ചു. പിതാവ് ഉപേക്ഷിച്ചുപോയ ഹനാന്‍ പ്ലസ്ടുവിനു പഠിക്കുന്ന അനുജനും മനോദൗര്‍ബല്യമുള്ള ഉമ്മയ്‌ക്കൊപ്പം മാടവനയിലെ വാടകമുറിയിലാണു കഴിയുന്നത്. തന്റെയും അനുജന്റെയും പഠനച്ചെലവുകള്‍ക്കും മരുന്നിനും മറ്റു ജീവിതച്ചെലവുകള്‍ക്കുമായാണു മീന്‍ വില്‍പ്പയ്ക്കിറങ്ങിയത്. പ്ലസ്ടുവരെ മുത്തുമാലകള്‍ ഉണ്ടാക്കി വിറ്റും കുട്ടികള്‍ക്കു ട്യൂഷനെടുത്തുമാണ് ഹനാന്‍ വീടു നോക്കിയിരുന്നത്. തുടര്‍പഠനത്തിനും മറ്റുമായി കുടുംബം തൃശൂരില്‍നിന്നു കൊച്ചിയിലേക്കു താമസം മാറ്റി. തൊടുപുഴയിലെ അല്‍ അസര്‍ കോളജിലെ മൂന്നാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍. കളമശേരി എച്ച്.എം.ടി. പള്ളിലാംകര ബസ് സ്‌റ്റോപ്പിനു സമീപമായിരുന്നു ആദ്യം കച്ചവടം. മോശം അനുഭവങ്ങളുണ്ടായതോടെ മൂന്നുദിവസം മുമ്പ് തമ്മനത്തേക്കു മാറി. പുലര്‍ച്ചെ മൂന്നിന് ഉണരുന്ന ഹനാന്‍ സൈക്കിളില്‍ ചമ്പക്കര മീന്‍ മാര്‍ക്കറ്റിലെത്തും. തുടര്‍ന്നു തമ്മനത്തെത്തി ഒരു വീട്ടില്‍ മീന്‍ ഇറക്കിവച്ച് മടങ്ങും. 

പിന്നെ 60 കിലോമീറ്ററോളം അകലെയുള്ള കോളജിലേക്ക്. തിരിച്ചെത്തി വൈകിട്ടായിരുന്നു മീന്‍വില്‍പ്പന. ഡബ്ബിങ്ങും ആങ്കറിങ്ങുമൊക്കെ ചെയ്തിട്ടുള്ള ഹനാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ഒരു സംവിധായകന്‍ പുതിയ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു. എന്നാല്‍ വൈകിട്ടായതോടെ സിനിമയ്ക്കുവേണ്ടി ഹനാന്‍ അഭിനയിക്കുകയായിരുന്നെന്ന വ്യാജവാര്‍ത്ത പരന്നു. അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിനു വേണ്ടിയാണു വാര്‍ത്ത സൃഷ്ടിച്ചതെന്ന്'സൈബര്‍ ഡിറ്റക്ടീവുകള്‍' വിധിയെഴുതി. എന്നാല്‍, ബുധനാഴ്ച രാത്രിതന്നെ ഹനാനെ അറിയുന്നവര്‍ ഈ പ്രചാരണങ്ങള്‍ക്കെതിരേ രംഗത്തുവന്നു. തട്ടമിടാത്തതിന്റെ പേരില്‍ മതമൗലികവാദികളും വാളെടുത്തതോടെ കോളജ് ഡയറക്ടര്‍തന്നെയാണു ഹനാനു പറയാനുള്ളത് എല്ലാവരെയും അറിയിക്കാന്‍ അവസരമൊരുക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിൽ.... മുദ്രവച്ച കവറിൽ മൂന്നു തെളിവുകൾ...ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയത്...  (17 minutes ago)

രാഹുൽ ഈശ്വര്‍ റിമാന്‍ഡില്‍... 14 ദിവസത്തേക്കാണ് റിമാൻഡ് .. പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റും.... അതിജീവിതയെ അപമാനിച്ചതായി പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ അടങ്ങിയ രേഖകൾ അവഗണിക്കാൻ കഴിയി...  (21 minutes ago)

എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി  (3 hours ago)

മകന്റെ മുന്നിലൂടെ രാഹുൽ ഈശ്വറെ വലിച്ചിഴച്ചു..കെട്ടിപിടിച്ച് മകൻ ,വീട്ടിൽ തെളിവെടുപ്പ്..! എല്ലാം കണ്ട് നിന്ന് ദീപ..റിമാൻഡിൽ..?  (4 hours ago)

ഞാൻ അച്ഛനെ കൊന്നു സാറെ.... കസ്റ്റഡിയിൽ നിലവിളിച്ച് മകന്‍ അച്ഛന്റെ തലയ്ക്ക് 15 വെട്ട് തലച്ചോർ ചിതറി..!അമ്മയെയും വെട്ടി  (4 hours ago)

ഇരുചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടം.  (4 hours ago)

രാഹുൽ ഈശ്വറിന് വേണ്ടി ശാസ്തമംഗലം അജിത് ഇറങ്ങി..! ഉടൻ ജാമ്യം..! ദീപ രാഹുൽ ഈശ്വർ ഇറങ്ങി കളിച്ചു..! പിന്നേ സംഭവിച്ചത്  (5 hours ago)

ബോംബ് സ്ക്വാഡ് പരിശോധന നടത്തി....  (5 hours ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കിയശേഷം  (5 hours ago)

പച്ചക്കറിയുടെ വില കുതിക്കുന്നു  (6 hours ago)

കേരളത്തെ ഒരു വില്പനചരക്കാക്കിയ മുൻധനമന്ത്രി...  (6 hours ago)

നിഫ്റ്റി 26,300ന് മുകളിൽ ....  (6 hours ago)

പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധ്യത  (6 hours ago)

സമനിലയുമായി സ്​പെയിനിൽ റയൽ മഡ്രിഡ്  (7 hours ago)

Malayali Vartha Recommends