ജസ്‌നയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം കൂട്ടി; ആണ്‍സുഹൃത്തിനെ വെറുതെ വിടാൻ ഉദ്ദേശ്യമില്ല... ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

ജസ്‌ന കാണാമറയത്തേയ്ക്ക് മറഞ്ഞിട്ട് നാല് മാസം പിന്നിടുമ്പോൾ പെൺകുട്ടിയ്ക്കായുള്ള തിരച്ചില്‍ പ്രതിസന്ധി ഘട്ടത്തില്‍. അതെ സമയം ജസ്‌നയെ കണ്ടെത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ചു. ഇതിനിടെ ജസ്‌നയുടെ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ ആണ്‍സുഹൃത്തിനെ വീണ്ടും കൂടുതല്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.
മുണ്ടക്കയത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ഈ ആണ്‍സുഹൃത്തിനെയായിരുന്നു. ജസ്‌നയെന്നു കരുതുന്ന പെണ്‍കുട്ടി കടന്നു പോകുന്നതിന് പിന്നാലെയാണ് ആണ്‍സുഹൃത്തിനെയും കണ്ടത്. എന്നാല്‍ ജെസ്‌ന മരിയാ ജെയിംസ് അടിമാലിയില്‍ വന്നിരുന്നതായി അവിടത്തെ ടാക്‌സി െ്രെഡവറുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ജെസ്‌നയുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ മൂന്നു മാസം മുന്‍പ് താനാണ് ടാക്‌സി സ്റ്റാന്‍ഡില്‍നിന്ന് മറ്റൊരു സ്ഥലത്ത് എത്തിച്ചതെന്നാണു വെളിപ്പെടുത്തല്‍. പത്രങ്ങള്‍ വായിക്കാതിരുന്നതിനാല്‍ തിരോധാനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസങ്ങളില്‍ മാത്രമാണു ജെസ്‌നയുടെ പടവും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടത്.
അപ്പോഴാണ് തന്റെ കാറില്‍ ഇതേ രൂപസാദൃശ്യമുള്ള പെണ്‍കുട്ടി കാറില്‍ സഞ്ചരിച്ച കാര്യം ഓര്‍ത്തത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.
https://www.facebook.com/Malayalivartha

























