നാലുപേരുടെയും തലയിലും കഴുത്തിലും ചുറ്റികകൊണ്ട് അടിച്ചതിനു പുറമേ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ആഞ്ഞു വെട്ടി... ആര്‍ഷയുടെ മൃതദേഹത്തില്‍ മൂന്നു കൈവിരലുകള്‍ അറ്റനിലയിലായിരുന്നു... മകന്‍ അര്‍ജുന്റെ തലയില്‍ മാത്രം 17 വെട്ടുകൾ... കൊല്ലപ്പെടുമെന്നു കുടുംബാംഗങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു; കൊന്നുകുഴിച്ചുമൂടിയതു മൂന്നിലേറെപ്പേര്‍ ചേര്‍ന്നാണെന്ന് പ്രാഥമിക നിഗമനം; കൃഷ്ണന്‍ മറ്റു ദുര്‍മന്ത്രവാദികളുമായും ഉന്നതരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി മൊെബെല്‍ ഫോണ്‍ രേഖകൾ; പട്ടിക തയാറാക്കി അന്വേഷണ സംഘം

അടുത്ത നാളുകളായി കൃഷ്ണന്‍ ആരെയോ ഭയപ്പെട്ടിരുന്നതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിരുന്നത് ഇവരെ പ്രതിരോധിക്കാനായിരിക്കാമെന്നാണ് പോലീസ് അനുമാനിക്കുന്നത്. സ്വയ രക്ഷക്കു വേണ്ടിയാണ് ആയുധങ്ങള്‍ ഇവിടെ സൂക്ഷിച്ചിരുന്നതെന്ന സൂചനകളും ലഭിച്ചു. കൂടുതല്‍ വ്യക്തതയ്ക്കായി ആന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്കു പരിശോധനയ്ക്ക് അയയ്ക്കും.
പുരയിടത്തില്‍നിന്നു കണ്ടെടുത്ത കഠാരയും ചുറ്റികയും ഉപയോഗിച്ചാണു കൃത്യം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൃഷ്ണന്റെ മകള്‍ ആര്‍ഷയുടെ മൃതദേഹത്തില്‍ മൂന്നു കൈവിരലുകള്‍ അറ്റനിലയിലായിരുന്നു. മല്‍പ്പിടിത്തം നടന്നതിന്റെ തെളിവാണിത്. മകന്‍ അര്‍ജുന്റെ തലയില്‍ 17 വെട്ടേറ്റു. വയറ്റില്‍ കത്തികൊണ്ടു കുത്തുകയും ചെയ്തു. കൃഷ്ണന്റെ ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട തര്‍ക്കമാണോ അതോ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണോ കൊലയ്ക്കു കാരണമായതെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതര സംസ്ഥാന ബന്ധവും പരിശോധിക്കുന്നുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. ദുര്‍മന്ത്രവാദം നടത്തിയിരുന്ന കൃഷ്ണന്‍ മറ്റു ദുര്‍മന്ത്രവാദികളുമായും ഉന്നതരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി മൊെബെല്‍ ഫോണ്‍ രേഖകളില്‍ നിന്നു വ്യക്തമായിട്ടുണ്ട്. കൃഷ്ണനെ സമീപിച്ചിരുന്ന 15 വ്യക്തികളുടെ പട്ടിക ഇന്നലെ രാത്രി പോലീസ് തയാറാക്കി. അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രണ്ടുപേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.
മന്ത്രവാദത്തിനായി സമീപിച്ചിരുന്നവരില്‍നിന്ന് അര ലക്ഷം വരെ കൃഷ്ണന്‍ വാങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍, മന്ത്രവാദം ഫലിക്കാതെ പോയതിന്റെ പേരില്‍ നടന്ന കൊലയാണോ എന്നും സംശയിക്കപ്പെടുന്നു. ക്വട്ടേഷന്‍ സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. 40 പേരില്‍നിന്ന് ഇന്നലെ മൊഴിയെടുത്തു.
നാലംഗ കുടുംബത്തെ കൊന്നുകുഴിച്ചുമൂടിയതു മൂന്നിലേറെപ്പേര്‍ ചേര്‍ന്നെന്നു സൂചന. തലയ്‌ക്കേറ്റ മാരകമായ മുറിവാണു മരണകാരണമെന്നു പോലീസ്. കൊല്ലപ്പെട്ട കൃഷ്ണന്റെയും ഭാര്യയുടെയും രണ്ടു മക്കളുടെയും തലയിലും കഴുത്തിലും ചുറ്റികകൊണ്ട് അടിച്ചതിനു പുറമേ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് പലയാവര്‍ത്തി വെട്ടി. കൊല്ലപ്പെടുമെന്നു കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. തലയിലെ മുറിവുകളിലൂടെ രക്തം വാര്‍ന്നാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി കേസന്വേഷണ ചുമതലയുള്ള തൊടുപുഴ ഡിെവെ.എസ്.പി: കെ.പി ജോസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























