Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...


മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിൽ പൾസർ സുനിയെ വിമർശിച്ചപ്പോഴും ഭാവഭേദമില്ല: ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ കരഞ്ഞ് വികാരം പ്രകടിപ്പിച്ച് മറ്റ് പ്രതികൾ: ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചു കൊള്ളു, എന്നാൽ കോടതി നടപടികൾ ബുദ്ധിമുട്ടിച്ചാൽ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി...


എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ, നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു: 20 വർഷം കഠിന തടവും 50000 രൂപ ശിക്ഷയും; വിധികേട്ട് പൊട്ടിക്കരഞ്ഞ് മാർട്ടിൻ: പ്രതികള്‍ ജയിലില്‍ കഴിഞ്ഞ കാലം ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യും; ആദ്യം ജയിലിൽ നിന്ന് ഇറങ്ങുന്നത് പൾസർ സുനി- പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍ ജാഗ്രതയോടെ സൂക്ഷിക്കണമെന്ന് കോടതി...


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി

നാടിനെ നടുക്കിയ കൂട്ടകൊലപാതകം മോഷണ ശ്രമത്തിനിടെയല്ല... ആഭരണങ്ങള്‍ എടുത്ത് മാറ്റിയത് കേസന്വേഷണം വഴിത്തിരിക്കാൻ; കൃത്യം നടത്തിയത് കുടുംബത്തെ അടുത്തറിയാവുന്നവർ

03 AUGUST 2018 03:20 PM IST
മലയാളി വാര്‍ത്ത

വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെയല്ലെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളില്ല. എന്നാല്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൃത്യം നടത്തിയത് കുടുംബത്തെ അടുത്തറിയാവുന്നവരാണെന്നും എസ്പി കെ ബി വേണുഗോപാല്‍ പറഞ്ഞു.

ഇതിനിടെ കേസില്‍ രണ്ടുപേരെ പൊലീസ് അന്വേഷണവിധേയമായി കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ളവരിൽ ഒരാൾ നെടുക്കണ്ടം സ്വദേശിയാണ്. കാളിയാർ സ്റ്റേഷനിൽ ചോദ്യം ചെയ്യൽ തുടരുന്നു. ഇതോടെ രണ്ടുപേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പിടിയിലായത് കൃഷ്ണനുമായി അടുത്ത ബന്ധമുള്ള ആളാണ്. മൊബൈൽ ഫോൺ കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംശയമുള്ള 22 പേരുടെ പട്ടിക തയ്യാറാക്കി.

ഇവരെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ നാലുപേരും കൊല്ലപ്പെട്ടത് തിങ്കളാഴ്ച രാവിലെ ആകാമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മൃതദേഹങ്ങൾക്ക് ഒന്നര ദിവസത്തെ പഴക്കമുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അതേസമയം കൃഷ്ണനെയും കുടുംബാംഗങ്ങളെയും തിങ്കളാഴ്ച രാവിലെ മുതൽ കാണാനില്ലെന്ന നാട്ടുകാരുടെ മൊഴിയും പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളുമായി പൊരുത്തപ്പെടുന്നുമില്ല.

കൊലപാതകം നടന്നത് തിങ്കളാഴ്ച പകലും ശരീരങ്ങൾ മറവ് ചെയ്തത് അന്ന് രാത്രിയിലുമായിരിക്കണെന്നാണ് നിഗമനം. പകൽ സമയത്തും പെട്ടന്ന് ആരുടെയും ശ്രദ്ധപതിയാത്ത സ്ഥലത്താണ് കൃഷ്ണന്റെ വീട് സ്ഥിതിചെയ്യുന്നത് എന്നതിനാൽ ഇത്തരമൊരു സാദ്ധ്യതയും തള്ളിക്കളയാനാവില്ല. എളുപ്പത്തിൽ മുറ്റത്തേക്കും അവിടെനിന്ന് പടിക്കെട്ടുകൾ ഇറങ്ങി കുഴിയുടെ ഭാഗത്തേക്കും മൃതദേഹം എത്തിക്കാനുള്ള സൗകര്യത്തിനായി അടുക്കളയിൽ സൂക്ഷിച്ചതാകമെന്നാണ് പൊലീസിന്റെ നിഗമനം. മരിച്ച നാലുപേരുടേയും ശരീരത്ത് അണിഞ്ഞിരുന്നതും വീട്ടിനുള്ളിലെ അലമാരയിലും സൂക്ഷിച്ചിരുന്നതുമായ നാൽപ്പത് പവനിലേറെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ വിലപിടിപ്പുള്ള സാധനങ്ങളോ പണമെോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ആഭരണങ്ങൾ കണ്ടെത്താൻ സാധിക്കാത്തതിനാൽ കൊലപാതകത്തിന് പിന്നിൽ കവർച്ചാ ലക്ഷ്യം അനുമാനിക്കുന്നുണ്ടെങ്കിലും അതുമാത്രമാകില്ലെന്നാണ് പൊലീസ് പറയുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ കൃത്യം നടത്തിയതാകാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല. അതേസമയം വാക്കുതർക്കമോ അപ്രതീക്ഷിതമായ കൈയ്യേറ്റമോ നടക്കുന്നതിനിടെ ആരെങ്കിലും ഒരാൾ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പരിഭ്രാന്തിയിൽ പ്രതികളെ തിരിച്ചറിയാതിരിക്കാൻ എല്ലാവരെയും വകവരുത്തിയതാകാമെന്ന സംശയവും പൊലീസിനുണ്ട്.

ശാസ്ത്രിയമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്ന് ഡിവൈ.എസ്.പി കെ.പി ജോസ് പറഞ്ഞു. മൃതദേഹങ്ങൾ മറവ് ചെയ്ത സ്ഥലത്തിന് സമീപത്തുനിന്ന് കഠാരയും ഭാരമുള്ള ചുറ്റികയും കണ്ടെത്തിയിരുന്നു. ഇവ കൊലപാതകത്തിന് ഉപയോഗിച്ചതല്ല എന്നാണ് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയത്.

മനപൂർവം അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമായാണ് പൊലീസ് ഇതിനെക്കാണുന്നത്. അതേസമയം സംഭവസ്ഥലത്ത് നിന്ന് നാലു മൊബൈൽ ഫോണുകൾ കണ്ടെടുത്തിട്ടുണ്ട്. ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ മേൽനോട്ടത്തിൽ തൊടുപുഴ ഡിവൈ.എസ്.പി കെ.പി ജോസ്, തൊടുപുഴ, കാളിയാർ, കാഞ്ഞാർ, കഞ്ഞിക്കുഴി, ഇടുക്കി പൊലീസ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധു  (1 hour ago)

മൂന്നാറില്‍ കടുവ ഇറങ്ങിയെന്ന പ്രചാരണം വ്യാജമാണെന്നു വനം വകുപ്പ്  (1 hour ago)

വിധി വരാന്‍ കാത്തിരിക്കുകയായിരുന്നു, അപ്പീല്‍ പോകണമെന്നാണ് തന്റെ അഭിപ്രായമെന്ന് ശ്വേത മേനോന്‍  (1 hour ago)

രണ്ട് ലക്ഷം ജീവന്‍ നഷ്ടമാകും...സുനാമി ഭീതിയിൽ ജപ്പാൻ ...ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പ പരമ്പരകൾക്ക് ശേഷം, രാജ്യം  (2 hours ago)

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്ന് പാര്‍ട്ടി  (3 hours ago)

യൂസഫിക്കാ.... യൂസഫിക്ക ഓടികൂടി ജനം... നാട്ടികയിൽ ഞെട്ടിച്ച് യൂസുഫലി പറന്നിറങ്ങി ബൂത്തിൽ സംഭവിച്ചത് ദേ ഇത് എല്ലാ പ്രവാസികൾക്കും വേണ്ടി  (3 hours ago)

ഭാര്യയെയും മകളെയുമടക്കം കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ  (3 hours ago)

അടുത്ത ലോക യുദ്ധം ഉടൻ ? വെനിസ്വെലയുടെ എണ്ണടാങ്കർ പിടിച്ചെടുത്ത് ട്രംപ് !!! പുട്ടിനും ബാലറാസും കളത്തിൽ...  (3 hours ago)

തിരുവനന്തപുരത്ത് ജയിലില്‍ തടവുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (3 hours ago)

പള്‍സര്‍ സുനിക്ക് മുകളില്‍ ശക്തനായ മറ്റാരോ ഉണ്ടാകാമെന്ന് അഡ്വ. എ ജയശങ്കര്‍  (4 hours ago)

സുരക്ഷിതമായ ഹൈഡ്രജൻ ഗതാഗത സംവിധാനം വികസിപ്പിച്ചു...  (5 hours ago)

ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥൻ്റെ കൈകൾ സ്വീകരിച്ച 23 കാരൻ വീട്ടിലേക്ക് മടങ്ങി  (5 hours ago)

ഹഡില്‍ ഗ്ലോബല്‍ 2025: വിസ്മയമായി സ്റ്റാര്‍ട്ടപ്പ് എക്സ്പോ പ്രദര്‍ശനത്തില്‍ ലോകോത്തര നിലവാരമുള്ള നൂറോളം സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍...  (5 hours ago)

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്; ഡിസംബര്‍ 12 യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് ഡേ...  (5 hours ago)

യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറുന്നു: 2026 ജനുവരി 2 മുതൽ പുതിയ നിയമം...  (5 hours ago)

Malayali Vartha Recommends