തിരിച്ചും മറിച്ചും മണിക്കൂറുകൾ ചോദ്യം ചെയ്തിട്ടും മൊഴിയില്‍ മാറ്റമില്ല... ജെസ്ന അടുത്ത് തന്നെ ഉണ്ടെന്ന് അന്വേഷണ സംഘം; തത്കാലം ആണ്‍സുഹൃത്തിന് ആശ്വസിക്കാം

ജസ്‌ന കാണാമറയത്തേയ്ക്ക് മറഞ്ഞിട്ട് നാല് മാസം പിന്നിടുമ്പോൾ പെൺകുട്ടി അടുത്ത് തന്നെ ഉണ്ടെന്ന് അന്വേഷണ സംഘം. ജെസ്നയുടെ തിരോധാന കേസിന്റെ അന്വേഷണ പരിധയില്‍ നിന്ന് സുഹൃത്തും സഹപാഠിയുമായ യുവാവിനെ പൊലീസ് പൂര്‍ണമായും ഒഴിവാക്കി. നാലുദിവസം മുന്‍പ് മുണ്ടക്കയം പുഞ്ചവയല്‍ സ്വദേശിയായ ഈ യുവാവിനെ പത്തനംതിട്ടയില്‍ വിളിച്ചു വരുത്തി 12 മണിക്കൂര്‍ തിരിച്ചും മറിച്ചും ചോദ്യം ചെയ്തിരുന്നു.
മുന്‍പ് ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞിരുന്ന മൊഴിയില്‍ നിന്ന് തെല്ലും മാറ്റമില്ലെന്ന് കണ്ടതോടെയാണ് യുവാവിനെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ ക്യാമറയില്‍ പതിഞ്ഞത് ജെസ്നയല്ലെന്ന നിലപാടിലാണ് അന്വേഷണം ഇപ്പോഴും മുന്നോട്ടു പോകുന്നത്.
കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിരണ്ടിനാണ് എരുമേലി മുക്കുട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ കാണാതായത്. ജസ്‌നയുടെ തിരോധാനം സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
വിശദാംശങ്ങൾ സർക്കാർ കോടതിയിൽ എഴുതി നൽകിയിട്ടുണ്ട്. ജെസ്നയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് അന്വേഷണത്തിലെ നിർണായക പുരോഗതി സർക്കാർ കോടതിയെ അറിയിച്ചത്. സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ. എം.അഭിജിത്തുമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഇതിനിടെ ജസ്‌നയുടെ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ ആണ്‍സുഹൃത്തിനെ വീണ്ടും കൂടുതല്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.
മുണ്ടക്കയത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ഈ ആണ്‍സുഹൃത്തിനെയായിരുന്നു. ജസ്‌നയെന്നു കരുതുന്ന പെണ്‍കുട്ടി കടന്നു പോകുന്നതിന് പിന്നാലെയാണ് ആണ്‍സുഹൃത്തിനെയും കണ്ടത്. എന്നാല്‍ ജെസ്‌ന മരിയാ ജെയിംസ് അടിമാലിയില്‍ വന്നിരുന്നതായി അവിടത്തെ ടാക്‌സി ഡ്രൈവറുടെ മൊഴി.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജെസ്‌നയുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ മൂന്നു മാസം മുന്‍പ് താനാണ് ടാക്‌സി സ്റ്റാന്‍ഡില്‍നിന്ന് മറ്റൊരു സ്ഥലത്ത് എത്തിച്ചതെന്നാണു വെളിപ്പെടുത്തല്‍. പത്രങ്ങള്‍ വായിക്കാതിരുന്നതിനാല്‍ തിരോധാനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസങ്ങളില്‍ മാത്രമാണു ജെസ്‌നയുടെ പടവും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടത്.
അപ്പോഴാണ് തന്റെ കാറില്‍ ഇതേ രൂപസാദൃശ്യമുള്ള പെണ്‍കുട്ടി കാറില്‍ സഞ്ചരിച്ച കാര്യം ഓര്‍ത്തത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ ക്യാമറയില്‍ പതിഞ്ഞത് ജെസ്നയല്ലെന്ന നിലപാടിലാണ് അന്വേഷണം ഇപ്പോഴും മുന്നോട്ടു പോകുന്നത്. കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിരണ്ടിനാണ് എരുമേലി മുക്കുട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ കാണാതായത്. കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയാണ്.
https://www.facebook.com/Malayalivartha


























