ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന ബാങ്കുകൾ ; ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന്റെ പേരിൽ ഉപഭോക്താക്കൾക്ക് നേരെ ബാങ്കുകളുടെ കൊള്ള ; ഏറ്റവും മുന്നില്‍ എസ്ബിഐ

ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ട് ഉടമകൾക്ക് നേരെ ബാങ്കുകളുടെ കൊള്ള. 2017-18 കാലയളവിൽ മിനിമം ബാലന്‍സിന്റെ പേരിൽ പിഴയായി ഈടാക്കിയത് 4989.55 കോടി രൂപ. ഈയിനത്തില്‍ ഏറ്റവും കൂടുതല്‍ തുക ഈടാക്കിയിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എ സമ്പത്ത് എംപിക്ക് ലോക്‌സഭയില്‍ ലഭിച്ച മറുപടിയില്‍ കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2433.87 കോടി രൂപയാണ് എസ്ബിഐ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയത്. കഴിഞ്ഞ നാല് വര്‍ഷമായി ഉപഭോക്താക്കളിൽ നിന്ന് ബാങ്ക് നേടിയത് 11.500 കോടി രൂപ. രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ഇടപാടുകാരില്‍നിന്ന് ഈടാക്കിയത് 3550.99 കോടി രൂപ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം പഞ്ചാബ് നാഷണല്‍ ബാങ്കാണ്. 210.76 കോടിരൂപ. 173.92, 118.11 കോടിരൂപയുമാണ് യഥാക്രമം സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും കാനറാ ബാങ്കും നേടിയിരിക്കുന്നത്.
സ്വകാര്യ ബാങ്കുകളും മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന്റെ അടിസ്ഥാനത്തിൽ കൊള്ളയടിക്കുന്നതിൽ പിന്നിലല്ല. എച്ച്ഡിഎഫ്‌സി 590.84 കോടിരൂപയും ആക്‌സിസ് ബാങ്ക് 530.12 കോടിരൂപയും ഐസിഐസിഐ 317.6 കോടി രൂപയും ജനത്തില്‍ നിന്നും കൊള്ളയടിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























