പ്രളയക്കെടുതിയിൽ കേരളത്തിനൊപ്പം കൈകോർത്ത് അന്യ സംസ്ഥാനങ്ങളും... കേരളത്തിന് കൈത്താങ്ങായി മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, തമിഴ്‌നാട്
പ്രളയക്കെടുതിയിൽ കേരളത്തിനൊപ്പം കൈകോർത്ത് അന്യ സംസ്ഥാനങ്ങളും. കേരളത്തിന് കൈത്താങ്ങായി മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സർക്കാരുകൾ.
ആലുവ , തൃശൂര്‍ മേഖലകളിലെ വെള്ളപ്പൊക്ക മേഖലകളില്‍ വ്യോമ നിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രി കൊച്ചി നാവിക സേനാ ആസ്ഥാനത്ത് നടന്ന അവലോകന യോഗത്തില്‍ കേരളത്തിന് അടിയന്തിര സഹായമായി 500 കോടി പ്രഖ്യാപിച്ചിരുന്നു.
അതെ സമയം മഹാരാഷ്ട്ര 20 കോടി സഹായമായി നല്‍കുമെന്ന് ദേവേന്ദ്ര ഫട്‌നവിസ് അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി 10 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചു. പഞ്ചാബ് സര്‍ക്കാര്‍ പ്രളയദുരിതം മറികടക്കാനായി 10 കോടി നല്‍കുമെന്ന് അറിയിച്ചു.
കര്‍ണാടക സര്‍ക്കാര്‍ കേരളത്തിന് 10 കോടി രൂപ നല്‍കും, തമിഴ്‌നാട് 5 കോടി രൂപയും, ഒഡീഷ സര്‍ക്കാര്‍ അഞ്ചുകോടിയും ഹരിയാന സര്‍ക്കാര്‍ 10 കോടിയും ബീഹാര്‍ സര്‍ക്കാര്‍ 10 കോടിയും നല്‍കുമെന്ന് അറിയിച്ചു.
കേരളത്തിന് 19512 കോടി രൂപയുടെ നഷ്ടമുണ്ടെന്നും അടിയന്തിരമായി 2000 കോടി രൂപ വേണമെന്നും കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും.
കര്‍ഷകര്‍ക്ക് നഷ്ട പരിഹാരത്തിനായി പ്രത്യേക സഹായം നല്‍കും. കൂടാതെ വീട് നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ വീടുകള്‍ പുനര്‍ നിര്‍മ്മിച്ച് നല്‍കും.
https://www.facebook.com/Malayalivartha