ഒരു പൊറോട്ടയ്ക്ക് 48 രൂപ! കണ്ണില്‍ ചോരയില്ലാത്ത ബിസിനസ് ക്രൂരത ദുരിതാശ്വാസ ക്യാമ്പ് നിവാസിയോട്...
കേരളത്തിന്റെ ദുരവസ്ഥ കണ്ട് അന്യ സംസ്ഥാനക്കാര്‍ പോലും കണ്ണീര്‍ പൊഴിക്കുമ്പോൾ പകല്‍ക്കൊള്ളയും പൂഴ്ത്തിവയ്പും ആവര്‍ത്തിച്ച് കേരളത്തിലെ ചില ബിസിനസ് മഹാന്മാര്‍. ദുരിതാശ്വാസ ക്യാമ്പുകളിൽ സൗജന്യ ഭക്ഷണം നല്‍കി പല സ്ഥാപനങ്ങളുംമാതൃകയാകുമ്പോൾ ഈ ദുരന്തത്തെപോലും ചൂഷണം ചെയ്ത് ചില സ്ഥാപനങ്ങൾ കണ്ണില്‍ ചോരയില്ലാത്ത പ്രവര്‍ത്തിയുമായാണ് മുന്നോട്ടു പോകുന്നത്.
ഭക്ഷണ സാധനങ്ങള്‍ക്ക് ഭീമമായ വില ഈടാക്കിയ അങ്കമാലിയിലെ ഒരു ഹോട്ടലിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഒരു പൊറോട്ടയ്ക്ക് 48 രൂപ എന്ന നിരക്കില്‍ നാല് പൊറോട്ടയ്ക്ക് ജിഎസ്ടി ഉള്‍പ്പെടെ 202 രൂപയാണ് ഈ ഹോട്ടല്‍ ഈടാക്കിയിരിക്കുന്നത്.
ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ മനുഷ്യനാണെന്ന് പറയുന്നതില്‍ എന്ത് ശരിയാണുള്ളതെന്നാണ് പലരും ചോദിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന വ്യക്തിക്ക് വാങ്ങിയ ഭക്ഷണത്തിന്റെ ബില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് പകല്‍കൊള്ളയുടെ കഥ നാടറിയുന്നത്. ഈ സമയത്തും ഇങ്ങനെയൊരു പകല്‍ക്കൊള്ള വേണമായിരുന്നോ എന്നും സോഷ്യല്‍ മീഡിയ ചോദ്യമുയരുന്നു.
https://www.facebook.com/Malayalivartha