ശബരിമല യുവതീപ്രവേശം വീണ്ടും സുപ്രീം കോടതിയില്‍, ; തുറന്ന കോടതിയില്‍ വാദമില്ല; കഴമ്പുണ്ടെന്ന് തോന്നിയാലും കോടതി രേഖകളിൽ പിഴവുണ്ടെന്ന് ബോധ്യമായാലും മാത്രം തുറന്നകോടതിയിൽ വാദം കേൾക്കാനായി മാറ്റിവെക്കും; അഞ്ചംഗഭരണഘടനാ ബെഞ്ചിന്റെ തീർപ്പിനെതിരെ കേസ് വിശാല ബെഞ്ചിന് വിടുകയും ചെയ്‌തേക്കാം; 12 വർഷം മുമ്പ് പ്രായഭേദമേന്യ സ്ത്രീകൾക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയ അഞ്ച് ഹർജിക്കാരിൽ ഉറച്ചുനിൽക്കുന്നത് ഒരാൾ മാത്രം; നിർണ്ണായക വിധി ഇന്ന് വൈകിട്ട് മൂന്നിനു

ശബരിമല യുവതീപ്രവേശം സംബന്ധിച്ച 49 പുനഃപരിശോധനാ ഹർജികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്ന് വൈകിട്ട്മൂന്നിന് സുപ്രീംകോടതി ചേംബറിൽ (അടച്ചിട്ട കോടതിയിൽ) പരിശോധിക്കും. അതിനുമുമ്പായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് രാവിലെ നാലു റിട്ട് ഹർജികൾ തുറന്നകോടതിയിലും കേൾക്കും.റിട്ട് ഹരജികൾ തുറന്ന കോടതിയിൽ പരിഗണിക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ രോഹിങ്ടൺ ഫാലി നരിമാൻ, എ.എം ഖൻവിൽകർ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ചീഫ് ജസ്റ്റിസിന് പുറമെ ഉണ്ടാകുക .
ചേംബറിൽ വെച്ചുതന്നെ ഹർജികൾ തള്ളാനോ തുറന്നകോടതിയിൽ വാദം കേൾക്കണമെന്ന് തീരുമാനിക്കാനോ അഞ്ചംഗ ബെഞ്ചിന് സാധിക്കും.
കോടതി പരിഗണിച്ച രേഖകളിൽ വ്യക്തമായ പിഴവ് സംഭവിച്ചെന്ന് ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാർക്കും ബോധ്യപ്പെട്ടാലാണ് തുറന്നകോടതിയിൽ കേൾക്കുക. അങ്ങനെയെങ്കിൽ എതിർകക്ഷികൾക്ക് നോട്ടീസയച്ചുകൊണ്ട് തുറന്നകോടതിയിൽ കേൾക്കേണ്ട ദിവസം നിശ്ചയിക്കും. തുറന്നകോടതിയിൽ കേൾക്കാതെ വിധിയിൽ മാറ്റംവരുത്താനാകില്ല.
സമർപ്പിച്ച പുനഃപരിേശാധന ഹർജികളെല്ലാം ഭരണഘടന ബെഞ്ചിെൻറ ഭൂരിപക്ഷ വിധിക്കെതിരും ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷ വിധിക്ക് അനുകൂലവുമാണ്. ഹർജിക്കാർക്ക് ശബരിമല വിഷയത്തിൽ ഇടപെടാനുള്ള നിയമപരമായ അവകാശം ഇല്ലാതിരുന്നത് കോടതി ഗൗനിച്ചില്ലെന്നും ഹർജികളിലുണ്ട് . സാധാരണഗതിയിൽ പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാറില്ല. അത്യപൂർവമായ കേസുകളിൽ മാത്രമാണ് തുറന്ന കോടതികളിൽ പുനഃപരിശോധന ഹരജികൾ പരിഗണിക്കാൻ സുപ്രീംകോടതി തയാറായിട്ടുള്ളൂ.
റിട്ട് ഹർജിയിൽ വിധി പറഞ്ഞതിനെതിരേ പുതിയ റിട്ടുകൾ സുപ്രീംകോടതി പ്രോത്സാഹിപ്പിക്കാറില്ല. എന്നാൽ, വിധിയെ നേരിട്ടു ചോദ്യം ചെയ്യാതെ, അതു നടപ്പാക്കിയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളാണ് 3 റിട്ട് ഹർജികളിൽ ഉന്നയിച്ചത്.3 പ്രധാന ആവശ്യങ്ങളാണ് ഇവയിലുള്ളത്: 1) ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം, 2) ഭരണഘടനാബെഞ്ചിന്റെ വിധി, പ്രഖ്യാപന സ്വഭാവത്തിൽ മാത്രമുള്ളതാണ് എന്നു വിശദീകരിക്കണം, 3) ആചാരങ്ങൾ സംരക്ഷിക്കാനുള്ള നിർദേശങ്ങൾ നൽകണം. അതേസമയം , റിട്ട് ഹർജികൾ തള്ളുന്നില്ലെങ്കിൽ പുനഃപരിശോധനാ ഹർജിക്കൊപ്പം പരിഗണിക്കുകയോ വിശാല ബെഞ്ചിന് വിടുകയോ ചെയ്‌തേകക്കാമെന്ന സാധ്യതയും ഉണ്ട് .
പുനഃപരിശോധന ഹരജി അടിയന്തരമായി കേള്ക്കണമെന്ന ആവശ്യം ഒക്ടോബര് ഒമ്പതിന് സുപ്രീംകോടതി തള്ളിയിരുന്നു. പൂജ അവധിക്ക് സുപ്രീംകോടതി അടക്കുന്നതിനാൽ അതിന് മുമ്പായി ശബരിമല കേസിലെ പുനഃപരിേശാധന ഹരജികൾ അടിയന്തരമായി കേൾക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. പൂജ കഴിഞ്ഞും കോടതിയുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇതിനോട്പ്രതികരിച്ചു
ഇൗ മാസം 16ന് ദർശനത്തിനായി ശബരിമല നട തുറക്കുന്നതിനാൽ അഞ്ചംഗ ഭരണഘടന ബെഞ്ചിെൻറ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് തള്ളുകയായിരുന്നു.
ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാർ ഗോപാലകൃഷ്ണൻ, പി.സി. ജോർജ്, ബി. രാധാകൃഷ്ണ മേനോൻ എന്നിവരുൾപ്പെടെ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി 20 വ്യക്തികളും എൻഎസ്എസ്, പന്തളം കൊട്ടാരം നിർവാഹക സംഘം, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്, കേരള ക്ഷേത്ര സംരക്ഷണ സമിതി എന്നിവയുൾപ്പെടെ 29 സംഘടനകളുമാണ് പുനഃപരിശോധനാ ഹർജി നൽകിയത്.
പുനഃ പരിശോധന ഹർജികളുടെ സാധ്യതകൾ :
1. ഹർജികൾ ചേംബറിൽ വെച്ചുതന്നെ തള്ളാം.
2. ഹർജികളിൽ കഴമ്പുണ്ടെന്നും കോടതി പരിഗണിച്ച രേഖകളിൽ വ്യക്തമായ പിഴവ് സംഭവിച്ചെന്നും ബോധ്യപ്പെട്ടാൽ തുറന്നകോടതിയിൽ വാദം കേൾക്കാനായി മാറ്റിവെക്കാം.
3. തുറന്ന കോടതിയിൽ വാദം കേൾക്കാതെ നേരത്തേയുള്ള വിധി മാറ്റിമറിക്കാനാവില്ല.
റിട്ട് ഹർജികളുടെ സാധ്യതകൾ
1. റിട്ട് ഹർജിയിലെ വിധിക്കെതിരായ ഹർജികളായതിനാൽ തള്ളാം.
2. പുനഃപരിശോധനാ ഹർജികൾ തുറന്നകോടതിയിൽ കേൾക്കുന്നുണ്ടെങ്കിൽ അതിനൊപ്പം കേൾക്കാൻ തീരുമാനിക്കാം. അതിനാൽ, പുനഃപരിശോധനാ ഹർജികൾക്കുശേഷം പരിഗണിക്കാനായി മാറ്റിവെക്കാം.
3. അഞ്ചംഗ ബെഞ്ചിന്റെ വിധിക്കെതിരേ ആയതിനാൽ, വിശാല ബെഞ്ചിന് വിടാം.
അതേസമയം ഇന്ന് സുപ്രധാന വിധിക്കെതിരെയുള്ള ഹർജികൾ പരിഗണിക്കാനിരിക്കെ 12 വർഷം മുമ്പ് പ്രായഭേദമേന്യ സ്ത്രീകൾക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയ അഞ്ച് ഹർജിക്കാരിൽ ഉറച്ചുനിൽക്കുന്നത് ഒരാൾ മാത്രമാണ് .2006ൽ ഹരജി നൽകുേമ്പാൾ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന ഭക്തി പ്രസീജ സേഥിയാണ് ഇപ്പോഴും നിലപാടിലുറച്ച് സ്ത്രീപ്രവേശനം വേണമെന്ന ഭരണഘടന ബെഞ്ചിെൻറ ഭൂരിപക്ഷ വിധിയെ പിന്തുണയ്ക്കുന്നത്.
ഭക്തി സേഥിയോടൊപ്പം യുവതി പ്രവേശനത്തിനായി ഹർജി നൽകിയിരുന്ന അന്നത്തെ സുപ്രീംകോടതി ബാർ അസോസിയേഷൻ ട്രഷറർ ലക്ഷ്മി ശാസ്ത്രി, എക്സിക്യൂട്ടിവ് അംഗം പ്രേരണകുമാരി, സുധാപാൽ, അൽകാ ശർമ എന്നിവർ അന്തിമ വിധി വന്നപ്പോഴേക്കും നിലപാട് മാറ്റി ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷ വിധിയെയാണ് പിന്തുണക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു . 1987ൽ ശബരിമല ക്ഷേത്രത്തിൽ പോയ െതന്നിന്ത്യൻ നടി ജയമാല 2006ൽ ആ വിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് ശബരിമലയിൽ നടത്തിയ ശുദ്ധികലശമാണ് തന്നെ കേസിലേക്ക് നയിച്ചതെന്ന് ഭക്തി പ്രസീജ സേഥി മാധ്യമങ്ങളോട് പറഞ്ഞു. ശുദ്ധീകരണം അംഗീകരിക്കാൻ കഴിയാത്തതിനാൽ വ്യക്തിപരമായി താനാണ് കേസിന് മുൻകൈയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ശബരിമല ക്ഷേത്രത്തിന്റെ മത, ആചാര വിഷയങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും കേരള സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു . ഭക്തരുടെ സുരക്ഷ സർക്കാരിന്റെയും പൊലീസിന്റെയും ബാധ്യതയാണെന്നും . ക്ഷേത്രത്തിൽ പ്രാർഥനയ്ക്കെത്തുന്ന 10–50 പ്രായക്കാരായ സ്ത്രീകളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും
ഹൈകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു .
ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന ചരിത്ര വിധി കഴിഞ്ഞ സെപ്റ്റംബർ 28നാണ് ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷവിധിയിൽ വ്യക്തമാക്കിയത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ യുവതീപ്രവേശത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മൽഹോത്ര എതിർത്തു. വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹർജികളും പരിശോധിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ, പുനഃപരിശോധനാ ബെഞ്ചിലെ അഞ്ചാമത്തെയാളും അധ്യക്ഷനുമായി ചീഫ് ജസ്റ്റിസ് ഗൊഗോയ് എത്തി.
https://www.facebook.com/Malayalivartha























