കോടതി വിധിയിൽ മാറ്റമില്ലെങ്കിൽ സർക്കാർ മണ്ഡലകാലത്ത് സന്നിധാനത്തെത്തിക്കുന്നത് യുവതീപോലീസുകാരെ...

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ എത്തിയ ഹര്‍ജികള്‍ ഇന്ന പരിഗണിക്കുന്ന സാഹചര്യത്തില്‍ വിധിയില്‍ മാറ്റമൊന്നുമുണ്ടായില്ലങ്കില്‍. സര്‍ക്കാര്‍ 50 തികയാത്ത പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തേക്ക് എത്തിക്കാനാണ് ഒരുങ്ങുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ സുപ്രീം കോടതിയുടെ നിലപാട് അതി നിര്‍ണായകമാണ്. അമ്പത് തികയാത്ത വനിതാ പോലീസുകാരെ സന്നിധാനത്ത് വിന്യസിപ്പിക്കുന്നതോടുകൂടി ആചാരലംഘനം ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. ഇതിലൂടെ ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം. അതിന് ശേഷം സുരക്ഷ ആവശ്യപ്പെട്ടു വരുന്ന എല്ലാ സ്ത്രീകളെയും എന്തു പ്രതിഷേധമുണ്ടായാലും സന്നിധാനത്തേക്ക് എത്തിക്കാനാണ് നീക്കം
കോടതിവിധിയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ മണ്ഡലകാലത്തു എത്തിക്കുക 50 തികയാത്ത വനിതാ പോലീസ് ഉദ്യോസ്ഥരെ. വനിതാ ബറ്റാലിയന്‍ അംഗങ്ങളെ വിന്യസിച്ച് യുവതീ പ്രവേശനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ഒരുക്കുന്നത് .പോലീസ് സേനയ്ക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പും അവഗണിച്ചാണ് ഇത്തരത്തിലൊരു നീക്കം. തുലാമാസ പൂജാവേളയില്‍ അഞ്ചു യുവതികള്‍ മലചവിട്ടാന്‍ പോലീസിന്റെ സുരക്ഷ തേടിയിരുന്നു. അതില്‍ രണ്ടു യുവതികളെ വലിയ നടപ്പന്തല്‍ വരെയെത്തിച്ചെങ്കിലും പതിനെട്ടാംപടിക്കു മുന്നിലെ പ്രതിഷേധം മൂലം പിന്മാറി പോകേണ്ടിവന്നു .ചിത്തിര ആട്ടവിശേഷദിനത്തില്‍ യുവതികളുടെ യാത്ര പമ്പയ്ക്കപ്പുറത്തേക്കു എത്തിയിരുന്നില്ല. ദര്‍ശനത്തിനെത്തിയ ഒരു സ്ത്രീക്ക് 50 വയസില്‍ താഴെയാണെന്ന് സംശയം കൈയേറ്റം വരെ എത്തുന്ന സാഹചര്യവുമുണ്ടായി.
ചിത്തിര ആട്ടവിശേഷദിനത്തില്‍ ശബരിമല ആവ ശബരിമയുടെ ചരിത്രത്തിലാദ്യമായി 15 വനിതാ പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തു വിന്യസിച്ചു. എല്ലാവരും 50 വയസിനു മുകളിലുള്ളവര്‍ .പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഉറച്ച നിലപാടുള്ള സര്‍ക്കാര്‍ പോലീസ്് ഉദ്യോഗസ്ഥകളുടെ വയസ് പരിശോധിച്ചതിന്റെ ഔചിത്യം ചോദ്യംചെയ്യപ്പെട്ടതോടെയാണ് 50 വയസില്‍ താഴെയുള്ള വനിതാ ബറ്റാലിയന്‍ അംഗങ്ങളെ സന്നിധാനത്തിന്റെ സുരക്ഷാച്ചുമതലയില്‍ വിടാന്‍ നീക്കം തുടങ്ങിയത്.
അതേസമയം, കോടതിവിധിക്കു ശേഷം രണ്ടു തവണ നട തുറന്നപ്പോഴുമുണ്ടായ പ്രതിഷേധം ആഭ്യന്തര വകുപ്പിയും ആശയക്കുഴപ്പത്തിലാക്കുന്നു. പോലീസു കാരികളെച്ചൊല്ലിയായാല്‍പ്പോലും സന്നിധാനത്തു ലാത്തിയോ കണ്ണീര്‍വാതകമോ പ്രയോഗി ക്കുന്നതു വലിയ പ്രശ്‌നങ്ങളിലേക്കു നയിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. പതിനായിരത്തിലധികം പോലീസിനെ എത്തിച്ചാലും ഫലമുണ്ടാകില്ലെന്നു കേന്ദ്ര രസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും സര്‍ക്കാരിനും പോലീസിനും തലവേദനയാണ്.
https://www.facebook.com/Malayalivartha























