ഈദി അമീന്റെ മൂത്താപ്പ വിചാരിച്ചാലും ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ഒരവിശ്വാസിക്കും കഴിയില്ലെന്ന് കെ സുരേന്ദ്രൻ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഇന്ന് നിർണായക വിധി വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് വീണ്ടും കെ സുരേന്ദ്രൻ ..പിണറായി വിജയനല്ല, ഈദി അമീന്റെ മൂത്താപ്പ വിചാരിച്ചാലും ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ഒരവിശ്വാസിക്കും കഴിയില്ലെന്ന് തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം കുറിച്ചത്
കോടതി വിധി എന്തായാലും അയ്യപ്പന്റെ വിധി അനുസരിച്ചേ ശബരിമലയിൽ കാര്യങ്ങൾ നടക്കുകയുള്ളൂ വെന്നും അദ്ദേഹം പറഞ്ഞു.
ഭക്തജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിയല്ലാതെ യുവതികൾക്ക് പതിനെട്ടാം പടി ചവിട്ടാനാവില്ല. പിണറായി വിജയന്റേത് വെറും വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല പ്രശ്നം വിശ്വാസികളുടേതാണെന്നു വരുത്തിത്തീർക്കുകയാണെന്നും യഥാർത്ഥത്തിൽ ഇത് ബി ജെ പി സംഘ പരിവാർ അജണ്ടയാണെന്നുമാണ് യുവതീപ്രവേശനത്തെ എതിർക്കുന്നവരുടെ നിലപാട് . കെ സുരേന്ദ്രൻ തന്നെ ഒരു ഘട്ടത്തിൽ യുവതീപ്രവേശനത്തെ അനുകൂലിച്ചിരുന്നു. എന്നാൽ ബിജെപി പ്രത്യക്ഷ സമരം പ്രഖ്യാപിച്ചതോടെ പ്രതിഷേധക്കാരെ നയിക്കാൻ മുൻ നിരയിലുണ്ടായിരുന്നു കെ സുരേന്ദ്രൻ.
വിധി നടപ്പാക്കാനാണ് സുപ്രീംകോടതി ഇന്ന് നിർദേശിക്കുന്നതെങ്കിൽ അടുത്ത തീർഥാടനം അത്ര സുഗമമാകില്ല എന്നുറപ്പ് .യുവതീപ്രവേശ വിധി വന്ന് രണ്ടുവട്ടം നടതുറന്നപ്പോഴും സർക്കാരിന്റെ പ്രതീക്ഷകൾക്ക് അപ്പുറത്തായിരുന്നു ശബരിമലയിലെ പ്രതിഷേധം..മണ്ഡല-മകരവിളക്ക് തീർത്ഥാടനം രണ്ടുമാസത്തിലേറെ നീളും . ചിത്തിര ആട്ടവിശേഷത്തിന് നടതുറന്ന രണ്ടുദിവസം പോലും സ്ഥിതി പോലീസിന്റെ കൈകളിൽ സുരക്ഷിതമായിരുന്നില്ല.
മണ്ഡല-മകരവിളക്ക് തീർഥാടനത്തിനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ സർക്കാരിനും പോലീസിനും ഏറെ പണിപ്പെടേണ്ടിവരും. നിരോധനാജ്ഞയുണ്ടായിട്ടുപോലും ചിത്തിര ആട്ട വിശേഷ സമയത്തു എത്തിച്ചേർന്നവരുടെ നിയന്ത്രണം പോലും പോലീസിന്റെ കയ്യിൽ നിന്ന് പോയിരുന്നു.
ഈ സാഹചര്യത്തിൽ കെ സുരേന്ദ്രന്റെ വെല്ലുവിളി സർക്കാരിന് തലവേദനയാകും. ഭക്തജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിയല്ലാതെ യുവതികൾക്ക് പതിനെട്ടാം പടി ചവിട്ടാനാവില്ല. പിണറായി വിജയന്റേത് വെറും വ്യാമോഹം മാത്രമാണ്. വിധി മറികടക്കാനുള്ള വഴി നോക്കുന്നതാണ് പിണറായി വിജയനും സിപിഎമ്മിനും നല്ലതെന്ന് മുന്നറിയിപ്പും സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ നൽകുന്നുണ്ട്.
കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ

https://www.facebook.com/Malayalivartha























