ഒന്നായി കേരളം ; നാമജപ പ്രതിഷേധവുമായി കൂടുതല്‍ വിശ്വാസികള്‍ നെടുമ്പാശേരിയിലേക്ക് ; തൃപ്തി ദേശായിയോട് തിരികെപ്പോകാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന

കൊച്ചി: തൃപ്തി ദേശായിയോട് തിരികെപ്പോകാന്‍ ഒടുവിൽ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന. മടങ്ങില്ലെന്ന കടുംപിടിത്തത്തിന്‍ ദേശായി തുടരുമ്പോള്‍ നാമജപ പ്രതിഷേധവുമായി കൂടുതല്‍ വിശ്വാസികള്‍ നെടുമ്പാശേരിയിലേക്കെത്തുകയാണ്. നിര്‍ബന്ധിച്ച്, സംരക്ഷണം നല്‍കി ഇതര മതസ്ഥരായ സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ പിടിവാശി കാണിച്ച സര്‍ക്കാരും പോലീസുമാണിപ്പോള്‍ തൃപ്തി ദേശായിയോട് നിസഹകരണം പറയുന്നത്. സർക്കാർ വല്ലാത്ത അവസ്ഥയിലാണിപ്പോൾ.
അതേ സമയം, അയ്യപ്പ വിശ്വാസത്തില്‍, ദര്‍ശന നിയന്ത്രണത്തിനുള്ള പ്രായപരിധിയില്‍ പെടാത്ത ആര്‍ക്കും ദര്‍ശന സൗകര്യവും സഹായവും നല്‍കുമെന്ന് വിശ്വാസി സമൂഹം നിലപാട് ആവര്‍ത്തിക്കുന്നു. തൃപ്തി ദേശായിയോട് അടുപ്പമുള്ള, അവരില്‍ സ്വാധീനമുള്ള ആരുടെ സഹായം തേടാനുമുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇതിനായി ഓരോ നിമിഷവും വലിയ നീക്കങ്ങളാണ് തലസ്ഥാനത്തു നടക്കുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിച്ച്, തികച്ചും സമാധാനപരമായി വേണം നാമജപ പ്രതിഷേധമെന്ന് കര്‍മ്മസമിതി നേതാക്കള്‍ അഭ്യര്‍ഥിച്ചു. തൃപ്തി ദേശായി തിരികെ പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇപ്പോഴും സ്ത്രീകള്‍ അടക്കമുള്ള നൂറുകണക്കിന് പേര്‍ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിക്കുകയാണ്. കൂടുതൽ ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ഭൂരിപക്ഷ ജനങ്ങളും ഒരു കലാപത്തിന് ഇട നൽകാതെ തൃപ്തി ദേശായി മടങ്ങണം എന്നാണിപ്പോൾ പറയുന്നത്. നെടുമ്പാശ്ശേരിക്ക് പുറത്തുള്ള റോഡുകൾ വാഹനങ്ങളിട്ട് നിറയ്ക്കാനും പ്രതിഷേധക്കാർ പദ്ധതിയിടുന്നു.
"
https://www.facebook.com/Malayalivartha
























