മൂത്രം ഒഴിച്ചു ക്ഷേത്രം ആശുദ്ധമാക്കാൻ നടക്കുന്ന രാഹുൽ ഈശ്വറിനെ പോലുള്ളവരാണ് താൻ വീട്ടിൽ കോണകമാണോ ബിക്കിനി ആണോ ധരിക്കുന്നത് എന്നു നോക്കി വിവാദം ഉണ്ടാക്കുന്നത്: രഹ്ന ഫാത്തിമ

അയ്യപ്പ ധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് ശബരിമല പ്രവേശനത്തിന് ശ്രമിച്ച് പോലീസ് സംരകഷണയിൽ സന്നിധാനം വരെ പോയി തിരിച്ച് മല ഇറങ്ങേണ്ടി വന്ന ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമ.
കള്ളനും കൊലപാതകിയും ബലാൽസംഗിയും അക്രമികളും രാഹുലിനെ പോലുള്ള വർഗീയത പരത്തുന്നവരും വ്രതം എടുക്കാതെയും ദീക്ഷവെക്കാതെയും അവിടെ ഭക്തരെ ആക്രമിക്കാനും തെറിവിളിക്കാനും കൊലവിളിക്കാനും കല്ലെറിയനും മൂത്രം ഒഴിച്ചു ക്ഷേത്രം ആശുദ്ധമാക്കാനും കയറുമ്പോൾ ആണ് താൻ വീട്ടിൽ കോണകമാണോ ബിക്കിനി ആണോ ധരിക്കുന്നത് എന്നു നോക്കി വിവാദം ഉണ്ടാക്കുന്നതും അയ്യപ്പന്റെ ബ്രഹ്മചര്യതത്തെ കുറിച്ചു വ്യാകുലപ്പെടുന്നത്.
ടാർപോളിൻ ഷീറ്റിൽ പൊതിഞ്ഞു കൊണ്ട് പോയതും ജാമ്യം കിട്ടിയതും തന്നെ രാഹുലിന് ലഭിച്ച അധിക പരിഗണന ആണ് എന്ന് രഹ്‌ന ഫാത്തിമ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു:
രഹ്ന ഫാത്തിമയുടെ ഫേസ്ബൂക് പോസ്റ്റിൻറെ പൂർണ്ണ രൂപം:
ഞാൻ ബിക്കിനി വരെ ഇട്ടു മോഡലിംഗ് ചെയ്യുന്നു, ശരീരം കാണിക്കുന്നു, ‘ഫെമിനിച്ചി’ ആണ് എന്നെല്ലാം ആണല്ലോ രാഹുൽ ഈശ്വർ അടക്കമുള്ള ‘മെയിലച്ചൻ’മാർ പലരും എന്നെ പോലെ ഉള്ളവർക്ക് ശബരിമലയിൽ പ്രവേശിക്കാൻ അർഹത ഇല്ല എന്നു പറയാൻ കാരണം ആയി പറയുന്നത്.
കള്ളനും കൊലപാതകിയും ബലാൽസംഗിയും അക്രമികളും രാഹുലിനെ പോലുള്ള വർഗീയത പരത്തുന്നവരും വ്രതം എടുക്കാതെയും ദീക്ഷവെക്കാതെയും അവിടെ ഭക്തരെ ആക്രമിക്കാനും തെറിവിളിക്കാനും കൊലവിളിക്കാനും കല്ലെറിയനും മൂത്രം ഒഴിച്ചു ക്ഷേത്രം ആശുദ്ധമാക്കാനും കയറുമ്പോൾ ആണ് ഞാൻ വീട്ടിൽ കോണകമാണോ ബിക്കിനി ആണോ ധരിക്കുന്നത് എന്നു നോക്കി വിവാദം ഉണ്ടാക്കുന്നതും അയ്യപ്പന്റെ ബ്രഹ്മചര്യതത്തെ കുറിച്ചു വ്യാകുലപ്പെടുന്നതും .
എന്നാൽ ഞാൻ 2വർഷം മുൻപ് പങ്കെടുത്തു വിവാദമായ എറണാകുളത്തെ ഒരു ദ്വീപിൽ വെച്ചു നടന്ന ‘മൺസൂൺ നൈറ്റ്2’ എന്ന ബീച്ച് വെയർ ഫാഷൻ ഷോ ഉൽഘാടനം ചെയ്തത് രാഹുൽ ഈശ്വർ ആണെന്ന് എത്രപേർക്ക് അറിയാം? അന്ന് ഒരു ചാനലുകാർ ആ ഷോയെ പറ്റി വാർത്തക്ക് വേണ്ടി വളരെ മോശമായി അവിടെ നിശാപാർട്ടിയും നഗ്ന നൃത്തവും കഞ്ചാവ് വിൽപനയും വാണിഭവുമാണ് നടന്നത് എന്നരീതിയിൽ പ്രചരിപ്പിക്കുകയും സത്യാവസ്ഥ ബോധിപ്പിക്കാൻ ഞങ്ങൾക്ക് പത്രസമ്മേളനം നടത്തേണ്ടിയും വന്നു. അന്ന് ഉൽഘാടനം ചെയ്ത രാഹുൽ ഈശ്വർ എന്റെ സുഹൃത്തിന്റെ ഫോണിൽ എന്നെ വിളിച്ചു പറഞ്ഞത് അദ്ദേഹമാണ് ആ പ്രോഗ്രാം ഉൽഘാടനം ചെയ്തതെന്ന് പറയരുതെന്നും മറ്റുമാണ്.കൂടാതെ എങ്ങനെ മീഡിയ ശ്രദ്ധ ആകർഷിക്കാം എങ്ങനെ കോണ്ട്രവേഴ്സി ആക്കാം എന്നതിന് വിശദമായ കളാസും തന്നു.വിവാദമായൽ ചാനൽ ചർച്ചയിൽ അദ്ദേഹത്തെ വിളിക്കുമെന്നും അപ്പോൾ ഞങ്ങൾക്ക് അനുകൂലമായി വിഷയം തിരിച്ചെടുക്കാം എന്നുമൊക്കെ ആണ് പറഞ്ഞോണ്ടിരുന്നത്. പിന്നെയും എന്തൊക്കെയോ ബ്ലാബ്ളാ ബ്ലാ…. കോൾ റിക്കോർഡ് തപ്പി എടുക്കട്ടെ.
https://www.facebook.com/Malayalivartha
























