ശബരിമലയിൽ ഒരു മാധ്യമ പ്രവർത്തകനെയും തടയരുത് ..ഹൈക്കോടതി

ശബരിമലയിൽ സുരക്ഷയുടെ ഭാഗമായി മാധ്യമങ്ങൾക്ക് വിലക്ക് ഈർപ്പടുത്തിയിരുന്നത് പിൻവലിക്കണമെന്ന് ഹൈക്കോടതി ഉത്തരവായി. മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ത്രിവേണി പാലം കടക്കാന്‍ അനുവദിക്കുന്നിക്കുന്നില്ലായിരുന്നു. .ശബരിമലയിൽ ഒരു മാദ്ധ്യമപ്രവർത്തകനെയും തടയരുതെന്നും,അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
തത്സമയ സംപ്രേഷണത്തിനുള്ള ഉപകരണങ്ങള്‍ അടക്കമുള്ളവ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ പോലീസ് അനുവദിച്ചിരുന്നില്ല. ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ഹൈക്കോടതിയിൽ സ്വകാര്യ ചാനൽ നൽകിയ ഹർജിയിലാണ് ഈ ഉത്തരവ്.നേരത്തെ ശബരിമലയിൽ മാദ്ധ്യമങ്ങളെ തടയില്ലെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.ഇത് ലംഘിച്ചതിനെ തുടർന്നാണ് വീണ്ടും കോടതിയെ സമീപിച്ചത്
ഇന്നലെയും ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയെ മാധ്യമപ്രവര്‍ത്തകരെ ഇലവുങ്കലില്‍ പൊലീസ് തടഞ്ഞിരുന്നു. ഇലവുങ്കലില്‍ പരിശോധന നടത്തിയശേഷമാണ് നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ കടത്തിവിടുന്നത്.
തുലാമാസ ചടങ്ങുകള്‍ക്ക് നടതുറന്ന സമയത്ത് ശബരിമലയിലും പരിസരത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം ഉണ്ടായിരുന്നു. ചിത്തിര ആട്ട വിശേഷത്തിനു നട തുറന്നപ്പോഴും മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത് കനത്ത പ്രതിഷേധത്തെ തുടർന്ന് മാറ്റിയിരുന്നു.
ശബരിമലയിലെ നിജസ്ഥിതികൾ അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിച്ച് മാദ്ധ്യമങ്ങൾക്ക് മേൽ വിലക്ക് ഏർപ്പെടുത്തിയ സർക്കാർ നീക്കത്തിനു തിരിച്ചടിയാണ് ഇപ്പോഴത്തെ ഹൈക്കോടതി വിധി
https://www.facebook.com/Malayalivartha
























