ഭക്തരെ തുരത്താൻ പതിനെട്ടടവും പയറ്റി പോലീസ്

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമെന്ന വ്യാജേന അയ്യപ്പഭക്തരുടെ സൗകര്യങ്ങൾ ഓരോന്നായി എടുത്ത കളഞ്ഞ പോലീസ് ഇപ്പോൾ ഭക്തർക്ക് ഭക്ഷണവും നിഷേധിക്കുന്നു. ഹോട്ടലുകളും,അന്നദാന മണ്ഡപവും അടയ്ക്കണമെന്ന കർശന നിർദേശമാണ് പൊലീസ് നൽകുന്നത്
രാത്രി 11 മണിവരെ മാത്രമേ സന്നിധാനത്ത് അന്നദാനം അനുവദിക്കുകയുള്ളൂ.മാത്രമല്ല എല്ലാ ഹോട്ടലുകളും 11 മണിയോടെ അടയ്ക്കണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. രാത്രിയിൽ സന്നിധാനത്ത് തങ്ങാൻ ആരെയും അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഡിജിപി പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഈ നടപടി. ഇത് ഭക്തർക്ക് ഏറെ അസൗകര്യം ഉണ്ടാക്കും.
രാത്രിയിൽ അപ്പം,അരവണ കൗണ്ടറുകളും അടച്ചു പൂട്ടണമെന്ന് പൊലീസ് നിർദേശം നൽകി. ഇതോടെ തൊഴുതു മടങ്ങുന്നവർക്ക് പ്രസാദം വാങ്ങുന്നത്തിനു പറ്റാത്ത അവസ്ഥയാകും . ശബരിമലയിലെ ചടങ്ങുകളെ പോലും ബാധിക്കും വിധത്തിലാണ് സർക്കാരിന്റെ ഉത്തരവും,പൊലീസിന്റെ നിയന്ത്രണങ്ങളും . അന്യ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം ഭക്തർ എത്തുന്ന തീർത്ഥാടന കേന്ദ്രമാണ് ശബരിമല. ഇപ്പോൾ ശ ബരിമലയിൽ നടക്കുന്ന സംഭവങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ മാത്രമല്ല ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ തന്നെ കേരളത്തിന് നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണ്
ഇന്ന് പുലർച്ചയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയെ തടയാനെത്തിയ 250 പേർക്കെതിരെ പോലീസ് കേസെടുത്തു. തൃപ്തി ദേശായ് മടങ്ങിപോകും വരെ നാമജപവുമായി വിമാനത്താവളത്തിനു മുന്നിൽ തുടരുമെന്നാണ് പ്രതിഷേധക്കാരുടെ പ്രതികരണം.വിമാനത്താവളത്തിന്റെ സുരക്ഷ മുൻനിർത്തി തൃപ്തി ദേശായിയെ എത്രയും വേഗം മാറ്റണമെന്ന് സിയാൽ എം ഡി ആവശ്യപ്പെട്ടു. എന്നാൽ ദർശനം നടത്തുമെന്ന ഉറച്ച നിലപാടിൽത്തന്നെയാണ് ഇപ്പോഴും തൃപ്തി.അതേസമയം താൻ വിശ്വാസിയല്ല,സാഹസികതയ്ക്ക് വേണ്ടിയാണ് താൻ മലചവിട്ടുന്നത് എന്നും തൃപ്തി പറയുന്നു.
കാക്കി പാന്റ്സ് ധരിച്ചെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനാണ് പൊലീസിന് കിട്ടിയ ഉത്തരവ്. മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി ശബരിമല ഡ്യൂട്ടിക്കായി നിയമിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർ പൂർണ യൂണിഫോം ധരിച്ച് ഇൻ ചെയ്ത് നിൽക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ കേരളം കണ്ണുതുറക്കുന്നത് പോലീസും വിശ്വാസികളും പ്രതിഷേധക്കാരും ഒരു തുറന്ന പോരിന് ഇറങ്ങുമോ എന്ന ആശങ്കയിലേക്കായിരിക്കും.
https://www.facebook.com/Malayalivartha
























