യാത്ര പറഞ്ഞതെന്ന് തെറ്റിദ്ധരിച്ച് പ്രതിഷേധക്കാര്‍; കൈവീശി കാണിച്ചതാണെന്ന് തൃപ്തി

ശബരിമല സന്ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി പുറത്തുകടക്കാനാകാതെ ഇപ്പോഴും വിമാനത്താവളത്തിൽ . ഇടയ്ക്ക് വീട്ടിൽ നിന്നും കൊണ്ടുവന്ന പ്രഭാതഭക്ഷണം നിലത്തിരുന്നു തൃപ്തിയോടെ കഴിച്ചു. പുറത്തെ പ്രതിഷേധക്കാരെ നോക്കി കൈ വീശി. രാവിലെ മുതൽ ശരണം വിളികളുമായി ഇരിക്കുന്ന പ്രതിഷേധക്കാർ വിചാരിച്ചതു തൃപ്തി മടങ്ങുകയാണെന്നാണ്. ഇതോടെ അവരിൽ ആഹ്ലാദപ്രകടനകൾ തുടങ്ങി. ചില ചാനലുകള്‍ ഉള്‍പ്പെടെ 'തൃപ്തി മടങ്ങുന്നു'വെന്ന് ബ്രേക്കിങ് ന്യൂസും നല്‍കി.
എന്നാൽ അങ്ങിനെ ഒന്നും തിരിച്ചുപോവില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇപ്പോഴും തൃപ്തി. തൃപ്തി ദേശായിയുമായി പോലീസ് വീണ്ടും ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. സുപ്രീം കോടതി വിധിയുടെ ഫലത്തിലാണ് താൻ വന്നതെന്നും തന്റെ ജീവന് സിരക്ഷ നൽകേണ്ടത് സർക്കാരിന്റെയും പോലീസിന്റെയും ഉത്തരവാദിത്തമാണെന്നുമാണ് തൃപ്തി പറയുന്നത് . വാഹനവും താമസ സൗകര്യവും സ്വന്തമായി ഏര്‍പ്പാടാക്കിയാല്‍ സംരക്ഷണം ഒരുക്കാമെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്. പക്ഷെ തൃപ്തിക്ക് വാഹനസൗകര്യം നൽകാനാവില്ലെന്ന് ടാക്സി ഡ്രൈവർമാർ പറഞ്ഞു കഴിഞ്ഞു.
അതേസമയം പ്രതിഷേധം കൊച്ചി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് സിയാലും കേന്ദ്ര എയര്‍പോര്‍ട്ട് അതോറിറ്റിയും പോലീസിനോട് പരാതിപ്പെട്ടു .എയര്‍പോര്‍ട്ടിന് പുറത്തുപോകാന്‍ വാഹനമൊന്നും ലഭിക്കാത്തതുകൊണ്ട് എയര്‍പോര്‍ട്ടിനകത്ത് കുടുങ്ങിയ അവസ്ഥയിലാണ് തൃപ്തി ദേശായിയും സംഘവും. തിരിച്ചു പോകുമോ എന്ന കാര്യത്തിൽ ഇന്ന് ആറുമണിയോടെ തീരുമാനം പറയാമെന്നു ഇപ്പോൾ തൃപ്തി അറിയിച്ചിട്ടുണ്ട്
ഭക്തരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ നിയമസഹായത്തിനായി തൃപ്തി ദേശായി അഡ്വ: ബി.എ ആളൂരിനെ സമീപിച്ചു. തൃപ്തിയുടെ ഭര്‍ത്താവാണ് പുനെയിലുള്ള ആളൂരിന്റെ ഓഫീസിലെത്തി നിയമസാധ്യത ആരാഞ്ഞത്. ഈ വാര്‍ത്ത ആളൂരിന്റെ കൊച്ചി ഓഫീസ് സ്ഥിരീകരിച്ചു
നിയമസഹായത്തിനായി അഡ്വ: ബി.എ ആളൂരിനെ സമീപിച്ചു
https://www.facebook.com/Malayalivartha
























