അയ്യപ്പനെ കാണുന്നതുവരെ ഉപവാസമെന്നു ശശികലടീച്ചർ.. ഇനി അയ്യന് നെയ്യഭിഷേകം നടത്തിയേ തിരിച്ചുപോകൂ

ശബരിമലയിൽ പോകാൻ അനുവദിക്കുന്നതുവരെ ഉപവാസമെന്നു ശശികലടീച്ചർ . ഇരുമുടിക്കെട്ടേന്തി മല ചവിട്ടാനെത്തുന്ന ഭക്തരെ അയ്യപ്പനെന്നും,മാളികപ്പുറമെന്നും വിളിക്കുന്ന കേരളത്തിലാണ് ഇരുമുടിക്കെട്ടുമായി മലകയറാനെത്തിയ ഭക്തയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത് . ഇവിടെ ജനങ്ങൾ തെരുവിലേക്കിറങ്ങിയെങ്കിൽ അതിനു ഒരർത്ഥത്തിൽ ഉത്തരവാദി സർക്കാരുതന്നെയാണ്. സ്വന്തം വിശ്വാസം സംരക്ഷിക്കാനായാണ് അവർ തെരുവിലേക്കിറങ്ങിയത് . ആരാധനാ സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചതാണ് . അത് നിഷേധിക്കുന്നതും നീതി നിഷേധം തന്നെ . തന്റെവിശ്വാസം സംരക്ഷിക്കുന്നതിനായാണ് ശശികല ടീച്ചർ ഉപവാസമനുഷ്ഠിക്കുന്നത് . ഇന്നലെ രാത്രിയോടെ മരക്കൂട്ടത്ത് വെച്ചാണ് ശശികല അറസ്റ്റിലായത്.
ആക്ടിവിസ്റ്റ് രഹന ഫാത്തിമ അടക്കമുള്ളവരെ ഏതു വിധേനയും ശബരിമലയിൽ കയറ്റാൻ ശ്രമിച്ചവരാണ് ഇന്ന് ഇരുമുടിക്കെട്ടുമായി മല കയറാൻ എത്തുന്നവരെ ക്രിമിനലുകളെ പോലെ അറസ്റ്റ് ചെയ്യുന്നത്.ആചാരം ലംഘിച്ച് മലകയറാൻ വരുന്ന യുവതികൾക്ക് എല്ലാ വിധ സുരക്ഷയും ഉറപ്പു നൽകുന്ന പോലീസ് ഇരുമുടി ക്കെട്ടുമായി വരുന്നവരെ സുരക്ഷയുടെ പേരിൽ ആട്ടിയോടിക്കുന്നു, അറസ്റ്റ് ചെയ്തു നീക്കുന്നു. സ്വന്തം ആചാരങ്ങൾ സംരക്ഷിക്കാനായി തെരിവിലേക്കിറങ്ങേണ്ടി വന്ന ജനങ്ങളെ പ്രതികാര നടപടികളോടെ തേടിപ്പിടിക്കുകയാണ് പൊലീസ്. വ്രതമെടുത്ത് മലചവിട്ടാനെത്തുന്നവരെ തടയുന്നത് ഏറെ ദുഖകരമാണ്. കരുതൽ തടങ്കലിന്റെ പേരിൽ ഭക്തരെ അറസ്റ്റ് ചെയ്യുന്നത് പ്രതിഷേധാർഹമാണ്. പോലീസ് ഇത്തരം ചെയ്തികൾക്ക് കൂട്ടുനിൽക്കരുത്
ശബരിമല ക്ഷേത്രത്തിൽ ഇപ്പോൾ നടക്കുന്നത് പൊലീസ് രാജ് ആണെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതി അംഗം പിജി ശശികുമാര വർമ്മ പറഞ്ഞു .
പൊലീസിന്റെ ഇത്തരം നടപടികളിൽ താൻ ഭയപ്പെടില്ലെന്നും,ഇനി മടങ്ങുന്നത് ശബരിമലയിൽ ദർശനം നടത്തി,അയ്യനു നെയ്യഭിഷേകം നടത്തിയിട്ട് മാത്രമാകുമെന്നും ശശികല ടീച്ചർ പറഞ്ഞു.പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സ്റ്റേഷനുമുന്നിൽ ഇപ്പോൾ നൂറുകണക്കിനു അമ്മമാർ നാമജപ പ്രതിഷേധം നടത്തുകയാണ്.
https://www.facebook.com/Malayalivartha
























