ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ അറസ്റ്റു ചെയ്തതിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു

ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ അറസ്റ്റു ചെയ്തതിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. അയ്യപ്പ വിശ്വാസികൾ റാന്നി പോലീസ് സ്റ്റേഷൻ പൂർണമായും വളഞ്ഞിരിക്കയാണ്. കൂടുത ഭക്തർ അവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അന്യായമായി അറസ്റ്റു ചെയ്ത പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം .
രണ്ടായിരത്തിലധം ശബരിമല കർമസമിതി പ്രവർത്തകരാണ് പോലീസ് സ്റ്റേഷനിൽ ഇപ്പോൾ ഉള്ളത് . സ്റ്റേഷനിലും ശശികലടീച്ചർ ഉപവാസം തുടരുകയാണ് . ശശികലയെ പൊലീസ് സന്നിധാനത്ത് എത്തിച്ച് തൊഴാൻ സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യം
സന്നിധാനത്ത് പ്രശ്നമുണ്ടാകുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് കരുതൽ തടങ്കലായിട്ടാണ് ശശികലയടക്കമുള്ള നേതാക്കളെ അറസ്റ്റു ചെയ്തത്. ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പൃഥ്വിപാൽ, ബിജെപി നേതാവ് പി.സുധീർ എന്നിവരും പൊലീസ് കസ്റ്റഡിയിലാണ്. സ്വന്തം ആചാരങ്ങള്‍ സംരക്ഷിക്കാനായി തെരുവിലേക്കിറങ്ങേണ്ടി വന്ന ജനങ്ങളെ പ്രതികാര നടപടികളോടെ തേടിപ്പിടിക്കുകയാണ് പൊലീസ്.
ശബരിമലയ്ക്ക് പോകുവാന്‍ എത്തിയ രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ നിന്ന് മടങ്ങി. ശബരിമലയിലും പരിസരത്തും തമ്പടിച്ചിരിക്കുന്ന സംഘപരിവാര്‍, സംരക്ഷണ, സംഘടന നേതാക്കളെ കരുതല്‍ തടങ്കലിലാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് മടങ്ങിയത്. രണ്ടു ദിവസം കഴിഞ്ഞ് ഭക്തരോടൊപ്പം വീണ്ടുമെത്തുമെന്നും രാഹുല്‍ ഈശ്വര്‍ അറിയിച്ചു.
അതേസമയം ശബരിമലയില്‍ യുവതീ പ്രവേശന വിധി നടപ്പാക്കുന്നതില്‍ സാവകാശംതേടി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ തിങ്കളാഴ്ച ഹര്‍ജി നല്‍കുമെന്ന് പ്രസിഡന്റ് എ.പദ്മകുമാര്‍ അറിയിച്ചു. സാവകാശ ഹര്‍ജി നല്‍കുന്നതിനുള്ള നടപടികള്‍ ദേവസ്വംബോര്‍ഡ് പൂര്‍ത്തിയാക്കി. ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുമെന്നും
പദ്മകുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പമ്പയില്‍ നടന്ന ബോര്‍ഡ് യോഗത്തില്‍ സാവകാശ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരുന്നു. തന്ത്രിമാര്‍, പന്തളം കൊട്ടാരം,മുഖ്യമന്ത്രി എന്നിവരുമായി പല ഘട്ടങ്ങളിലായി സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് സാവകാശ ഹര്‍ജി നല്‍കാനുള്ള നിലപാടെടുത്തത്.
https://www.facebook.com/Malayalivartha
























