സമരം അതിന്റെ ആരംഭ ശൂരത്വം കഴിയുമ്പോൾ ആർ ആർ എസിലേക്ക് ചുരുങ്ങുമെന്ന് എന്നാൽ മുഖ്യമന്ത്രിയുടെ കണക്കു കൂട്ടലുകൾ തെറ്റുന്നു

സർവ്വ കക്ഷിയോഗത്തിനു മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ എൽ ഡി എഫ് നേതാക്കളോട് പറഞ്ഞിരുന്നു,സമരം അതിന്റെ ആരംഭ ശൂരത്വം കഴിയുമ്പോൾ ആർ ആർ എസിലേക്ക് ചുരുങ്ങുമെന്ന് എന്നാൽ മുഖ്യമന്ത്രിയുടെ കണക്കു കൂട്ടലുകൾ തെറ്റുന്നു .
വിശ്വാസി സമൂഹം അനുദിനം ശക്തി ആർജ്ജിക്കുകയാണ് . ബി ജെ പി ക്കും ആർ ആർ എസ്സിനും അപ്പുറം ഭക്തവികാരം വളർന്നു. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തെ ബാധിക്കുന്ന ഈ വിഷയം കൈകാര്യം ചെയ്തതിൽ സർക്കാരിനും മുഖ്യമന്ത്രിക്കും തെറ്റ് പറ്റി
ചിത്തിര ആട്ട വിശേഷസമയത്തുണ്ടായ പ്രതിഷേധങ്ങൾ ആർ ആർ എസ്സിന്റെ തലയിൽ കെട്ടി വെക്കുന്നതിൽ ഏറെക്കുറെ വിജയിക്കാൻ കഴിഞ്ഞു. ഇതിനു വത്സൻ തില്ലങ്കേരിയുടെ സഹായകകരമായെന്നും നേതാക്കൾ വിലയിരുത്തി. ഇത്തവണയും പ്രതിഷേധം ആ വഴിക്ക് തിരിച്ചുവിടാമെന്ന കണക്കു കൂട്ടലുകളിലാണ് ഇപ്പോൾ വിള്ളൽ വീണിരിക്കുന്നത്
ദേവസ്വംബോർഡിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടൽ ഒഴിവാക്കണമെന്ന ഹൈക്കോടതിവിധി മറികടക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് സംഘ പരിവാർ രാഷ്ട്രീയ കാഴ്ചപ്പാടില്ലാത്തവരെ ഒപ്പം നിർത്താനാകുമെന്നായിരുന്നു സർക്കാരിന്റെ കണക്കു കൂട്ടൽ . സർക്കാർ നവോഥാന മൂല്യങ്ങൾക്കൊപ്പമാണെന്നു സ്ഥാപിക്കുന്ന തരത്തിലുള്ള നടപടിയാണ് ഇപ്പോൾ കൈകൊണ്ടിട്ടുള്ളത് . എന്നാൽ വിശ്വാസികളെ തകർക്കാൻ ഈ തന്ത്രം മാത്രം മതിയാകില്ല. ശബരിമല ഒരു വിശ്വാസമാണ്. വിശ്വാസത്തിന്റെ അടിച്ചമർത്താൻ പോലീസിന്റെ കൈക്കരുത്ത് മതിയാകില്ല. രാഷ്ട്രീയ കണക്കു കൂട്ടലുകൾ പലപ്പോഴും വിശ്വാസങ്ങൾക്ക് മുന്നിൽ തോട്ടുമാറുന്നത് നമ്മൾ കണ്ടു കഴിഞ്ഞു.
വിശ്വാസികളെ ആർ എസ് എസ് , സംഘപരിവാർ എന്നീ രാഷ്ട്രീയ ബാനറുകളിൽ തളച്ചിടാൻ കഴിയില്ലെന്ന് മുഖ്യൻ മനസ്സിലാക്കണം. ഭക്തി ഒരു വികാരമാണ്. അത് മനസ്സിലാക്കാതെ പോയതാണ് ഇപ്പോഴുള്ള ഈ പ്രതിഷേധങ്ങൾക്ക് കാരണം. സുപ്രീം കോടതി വിധി മാനിക്കേണ്ടത് തന്നെയാണ്. എന്നാൽ അതേ ഭരണ ഘടന അനുശാസിക്കുന്ന ഒന്നാണ് ആരാധനാ സ്വാതന്ത്ര്യം .ആചാരമനുസരിച്ച് ഇരുണ്ടമുടിക്കെട്ടുമായി എത്തുന്നവരെ ഹിന്ദു നേതാക്കളെന്നോ ആർ എസ് എസ് നേതാക്കളെന്നോ മുദ്രകുത്തി അറസ്റ്റ് ചെയ്തതുകൊണ്ട് പ്രതിഷേധത്തെ അടിച്ചമർത്താനാവില്ല . ഇവിടെ ആവശ്യം സമവായമാണ്. സാവകാശമാണ് .
https://www.facebook.com/Malayalivartha
























